പേടി വേണ്ട, കേരളം പ്രതിരോധിക്കും
text_fieldsതിരുവനന്തപുരം: അഞ്ചുപേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കേരളത്തില്‍ അതിജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെ ടുത്താൻ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. മൃഗങ്ങളില്‍നിന്ന് മനുഷ്യരി ലേക്കും മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കോവിഡ് 19.
പനി, തൊണ്ടവേദന, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാ ധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും തീവ്രമാകുകയാണെങ്കില്‍ ആന്തരികാവയവ ങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈ റസായതിനാല് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ നിലവിലില്ല. പകരം അനുബന്ധ ചികിത ്സയാണ് നല്‍കുന്നത്. ഇതിനുള്ള ചികിത്സ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് പ്രധാനം. ചികിത്സിക്കുന്നവര്‍ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.
വിമാനത്താവളങ്ങൾ കൂടുതൽ ജാഗ്രത്താകുന്നു
വിമാനത്താവളങ്ങൾ, സീ പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. എയര്‍പോര്‍ട്ട്/സീ പോര്‍ട്ട് ഹെല്‍ത്ത് ഓഫിസര്‍മാരാണ് ഇവരെ സ്ക്രീന്‍ ചെയ്യുന്നത്. യാത്രക്കാരില്‍ രോഗലക്ഷണം കണ്ടാല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ബോധവത്കരണം നല്കി വീടുകളില്‍ തന്നെ നിരീക്ഷിക്കും. ഇവര്‍ കൃത്യമായും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതെ വീടുകളില്‍ തന്നെ 28 ദിവസം കഴിയണം.
ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദേശം
മെഡിക്കല്‍ കോളജുകളിലും ജില്ലയിലെ പ്രധാന ജനറല്‍ അല്ലെങ്കില്‍ ജില്ല ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. അവയെല്ലാം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്കി. എല്ലാ ആശുപത്രിയിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. മാസ്ക്, കൈയുറ, സുരക്ഷാ കവചങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്ലിനെ ചുമതലപ്പെടുത്തി. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിള്‍ വൈറോളജി ലാബിലേക്ക് അയക്കാനും നിര്‍ദേശം നല്കി.
കർശന നിരീക്ഷണം, ഇളവ് പിൻവലിച്ചു
ഒന്നാംഘട്ടം വിജയകരമായി തരണംചെയ്ത സാഹചര്യത്തിൽ രോഗലക്ഷണമില്ലാതെ മടങ്ങിയെത്തുന്നവർക്ക് വീടുകളിലെ നിരീക്ഷണ കാലയളവ് 28 ദിവസം എന്നത് 14 ആയി കുറച്ചിരുന്നു. എന്നാൽ അഞ്ചു പേർക്ക് േരാഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണ കാലയളവ് വീണ്ടും 28 ദിവസമാക്കി.
ഇറ്റലിയിലും ഇറാനിലും പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോങ്, തായ്ലന്ഡ്, സിംഗപ്പൂര്‍, ജപ്പാന്, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവക്ക് പുറമേ ഇറാന്, ഇറ്റലി എന്നിവിടങ്ങളില്‍നിന്ന് നേരിട്ടുള്ള വിമാനങ്ങളിൽ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചു.
കൊറിയ, ഇറാന്, ഇറ്റലി എന്നിവിടങ്ങളില്‍നിന്ന് വരുന്നവരോ കഴിഞ്ഞ ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോള്‍ 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് കര്‍ശനമായും ഒഴിവാക്കുകയും വേണം.
ഒ.പിയിലെത്തരുത്, കാഷ്വാലിറ്റിയിലും
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒ.പിയിലോ കാഷ്വാലിറ്റിയിലോ പോകരുത്. അവര്‍ ബന്ധപ്പെട്ട നോഡല്‍ ഓഫിസറെ അറിയിച്ചശേഷം മാത്രം ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വാര്ഡിലേെക്കത്തണം. ഇത്തരം യാത്രികരുടെ വിവരങ്ങള്‍ അറിയുന്നവരും ആരോഗ്യവകുപ്പിനെ അറിയിക്കണം. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിെൻറ ദിശ 1056, 0471 2552056 നമ്പറുമായി ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.