എവിടെയും തൊടാതെ കൈകഴുകാം
text_fieldsേകാഴിക്കോട്: എവിടെയും സ്പർശിക്കാതെ ഹാൻഡ്വാഷ് ഉപയോഗിച്ച് കൈ കഴുകാനുള്ള സംവിധാനവുമായി കോഴിക്കോട്ടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിലെ (എൻ.ഐ.ഇ.എൽ.ഐ.ടി) ശാസ്ത്രജ്ഞർ. ഈ യന്ത്രത്തിലെ ഹാൻഡ്വാഷ് ദ്രാവകത്തിെൻറയും വെള്ളത്തിെൻറയും അളവ് മൊബൈൽഫോൺ വഴി അറിയാനുള്ള സംവിധാനമുണ്ട്. െസൻസർ വഴിയാണ് ഈ വിവരം അറിയുക. കൂടുതൽ പേരെത്തുന്ന അങ്ങാടികളിലേക്കും മറ്റ് പൊതുസ്ഥലങ്ങളിേലക്കും അനുയോജ്യമാണ് ഈ ‘കൈകഴുകൽ സഹായി’.
ൈവദ്യുതിയിലും സൗരോർജത്തിലും ഇവ പ്രവർത്തിപ്പിക്കാം. എൻ.ഐ.ഇ.എൽ.ഐ.ടി ശാസ്ത്രജ്ഞനായ എം. രാജേഷും േപ്രാജക്ട് എൻജിനീയർ പി.എം. ജഗദീഷുമാണ് യന്ത്രം രൂപകൽപന ചെയ്തത്. കൈെവച്ചാൽ അൾട്രാസൗണ്ട് പ്രോക്സിമിറ്റി സെൻസർ സഹായത്തോടെ ഹാൻഡ് വാഷ് ദ്രാവകം വരുന്നതിന് പിന്നാലെ 20 െസക്കൻറ് നേരം കൈകഴുകാനുള്ള വെള്ളവും ചീറ്റും. ഇവ നിർമിക്കാൻ ആവശ്യമായ വസ്തുക്കളോ 2000 രൂപയോ നൽകിയാൽ തദ്ദേശസ്ഥാപനങ്ങൾക്കടക്കം ഈ സംവിധാനം ഒരുക്കാൻ ഇവർ തയാറാണ്.
െപാലീസും ചില തദ്ദേശസ്ഥാപനങ്ങളും ഇവരെ സമീപിച്ചിട്ടുണ്ട്. ഐ.ടി.ഐയിലെയും പോളിടെക്നിക്കുകളിലെയും വിദ്യാർഥികൾക്ക് ഇവ നിർമിക്കാൻ പരിശീലനം നൽകാനും സ്ഥാപനം ഒരുക്കമാണ്. കോഴിക്കോട് എൻ.ഐ.ടി കാമ്പസിൽ പ്രവർത്തിക്കുന്ന എൻ.ഐ.ഇ.എൽ.ഐ.ടി കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.