വയനാട്ടിൽ കോവിഡിനെ നേരിടാൻ പടയൊരുക്കം
text_fieldsലോറി ഡ്രൈവർമാർ ക്വാറൻറീനിൽ കഴിയണം
ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്ന് ചരക്കുമായി വരുന്ന ലോറികള്‍ ചെക്ക്പോസ്റ്റില്‍ എത്തിയാല്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ വിവരം ബന്ധപ്പെട്ട മാര്‍ക്കറ്റ്/ഷോപ്പില്‍ അറിയിക്കുകയും ഏകദേശ സമയം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്കും വ്യാപാരിക്കും വിവരം നൽകുകയും ചെയ്യണം. വ്യാപാരി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറിയെ ഉടന്‍തന്നെ വിവരം അറിയിക്കണം. ലോഡ് ഇറക്കുന്ന മൊത്തവ്യാപാരി, ലോറി ഡ്രൈവറുടെ/ ക്ലീനറുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. കൂടാതെ, ലോഡ് ഇറക്കി കഴിയുന്നതു വരെ ഡ്രൈവറെ/ ക്ലീനറെ ക്വാറൻറീന് കേന്ദ്രത്തില്‍ പാര്‍പ്പിക്കണം. ഇതിനാവശ്യമായ നടപടി തദ്ദേശ സ്വയംഭരണ മേധാവിമാര്‍ സ്വീകരിക്കണം. ഇത്തരത്തില്‍ താമസിക്കുന്ന ഡ്രൈവര്‍മാര്‍ ലോഡ് ഇറക്കിക്കഴിഞ്ഞ് ഉടന്‍ തിരികെ പോവേണ്ടതും മറ്റൊരിടത്തും നിര്‍ത്താന്‍ പാടില്ലാത്തതുമാണ്. ലോറി ഡ്രൈവര്‍മാര്‍ തദ്ദേശവാസികളാണെങ്കില്, അടുത്ത ലോഡ് ലഭിക്കുന്ന സമയം വരെ ക്വാറൻറീനില്‍ കഴിയണം. വയനാട്ടില്‍നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോവുന്ന ചരക്കുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കോവിഡ് -19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ വാര്‍ഡുകളിലും നല്ല രീതിയില്‍ ജാഗ്രത സമിതികൾ (റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍) പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വാര്‍ഡുതല ജാഗ്രത സമിതികളുടെ ചിട്ടയോടെയുള്ള പ്രവര്‍ത്തനം രോഗബാധ പടരാതെ നിര്‍ത്തുന്നതിന് ഇടയായിട്ടുണ്ട്. ഇത്തരം സമിതികളുടെ പ്രവര്‍ത്തനം തുടര്‍ന്നും മികച്ച രീതിയില്‍ മുന്നോട്ടു പോകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത സമിതികളെ ശാക്തീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
ജാഗ്രത സമിതികളിലേക്ക് നിയമിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥിരതാമസക്കാരായ അധ്യാപകരുടെ (പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി, കോളജ്) പട്ടിക ജൂലൈ 14നകം സെക്രട്ടറിമാര്‍ തയാറാക്കണം. വാര്‍ഡ്തലത്തില്‍ ജാഗ്രത സമിതികളിലേക്ക് നിയമിക്കാന്‍ ജില്ല കലക്ടര്‍ മുമ്പാകെ പ്രത്യേക മാതൃകയില്‍ പ്രപ്പോസല്‍ സമര്‍പ്പിക്കണം. ജാഗ്രത സമിതികളിലേക്ക് നിയമിക്കപ്പെടുന്ന അധ്യാപകര്‍ ഗൈഡ്ലൈന്‍ അനുസരിച്ചുള്ള പ്രവൃത്തികള്‍ ചെയ്യണം. ഇതിന് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ നൽകുന്ന പ്രപ്പോസല്‍ അനുസരിച്ച് ജില്ല കലക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കും.
സമ്പർക്കം
കണ്ടെത്തൽ ചുമതല സി.എച്ച്.സികള്‍ക്ക്
നിലവില്‍ സമ്പർക്കം കണ്ടെത്തൽ നടത്തുന്നത് ജില്ലതലത്തിലാണ്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാഹചര്യമുള്ളതിനാല്‍ ബ്ലോക്ക് സി.എച്ച്.സികളുടെ ചുമതലയില്‍ സമ്പർക്കം
കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കണം. ഇതിന് സ്റ്റുഡൻറ് വളൻറിയര്‍മാര്‍, അസാപിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉപയോഗപ്പെടുത്താം.
പരിപാടികൾക്ക് നിയന്ത്രണം
വിവാഹം ഒഴികെ മറ്റൊരു ആഘോഷ പരിപാടിയും ജില്ലയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ നടത്താന്‍ പാടില്ല. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദനീയമായ എണ്ണം ആളുകള്‍ മാത്രമേ മരണം, അനുബന്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. ജില്ല പൊലീസ് മേധാവി കര്‍ശന നടപടികള്‍ ഈ വിഷയത്തില്‍ സ്വീകരിക്കും.
കണ്ടെയ്ൻമെൻറ് സോണുകൾ നിശ്ചയിക്കാൻ പ്രത്യേക സംഘം
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പ് നല്കുന്ന ശിപാർശ പരിശോധിച്ച് കണ്ടെയ്ൻമെൻറ് സോണുകളാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുന്നതിനും തുടര്‍ പരിശോധനകള്‍ ഏകോപിപ്പിക്കുന്നതിനും അഡീഷനല്‍ ജില്ല മജിസ്ട്രേറ്റിെൻറ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപംനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.