Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ ഭാര്യയെയും...

വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി

text_fields
bookmark_border
വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി
cancel
camera_alt

ഗൃഹനാഥൻ ഷാജു, കൊല്ലപ്പെട്ട ബിന്ദു, ബേസില്‍

സുൽത്താൻ ബത്തേരി: ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ വിഷം കഴിച്ച് മരിച്ചു. നഗരത്തിൽനിന്ന് ആറ് കിലോമീറ്റർ അകലെ ചെതലയത്ത് പുത്തന്‍പുരയ്ക്കല്‍ ബിന്ദു (48), മകന്‍ ബേസില്‍ ( 27) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ഷാജുവാണ് (54) ആത്മഹത്യ ചെയ്തത്.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. കുടുംബവഴക്കിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഷാജു വീട്ടുകാരുമായി വഴക്കുണ്ടാക്കുക പതിവായിരുന്നു. ഇതേത്തുടർന്ന് പൊലീസ് ഇടപെട്ടിരുന്നു. രണ്ടുമാസമായി വീട്ടിൽ കയറുന്നതിൽനിന്ന് ഷാജുവിനെ കോടതി വിലക്കുകയും ചെയ്തു. കോഴിക്കോട്ട് ഹോട്ടൽ തൊഴിലാളിയായ ഷാജു കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.

ചെതലയത്ത് കൊലപാതക വിവരമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർ

ശനിയാഴ്ച പുലർച്ചെ മൂന്നോടെ വീട്ടിൽനിന്ന് കരച്ചിൽ കേട്ടതായി തൊട്ടടുത്ത് താമസിക്കുന്ന ഷാജുവിന്റെ സഹോദരൻ ബാബു പറഞ്ഞു. എന്നാൽ, പേടി കാരണം ഇടപെട്ടില്ല. രാവിലെ അയൽക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നാടിനെ നടുക്കിയ സംഭവം അറിയുന്നത്. ബിന്ദുവിന്റെയും ബേസിലിന്റെയും മൃതദേഹം താഴത്തെ നിലയിലും ഷാജുവിന്റേത് മുകൾ നിലയിലായിരുന്നു. ഷാജു തൂങ്ങിമരിക്കാൻ ശ്രമിച്ചതിന്റെ അടയാളങ്ങൾ മുറിയിൽ ഉണ്ടായിരുന്നു. അതോടൊപ്പം വിഷവും കഴിച്ചിരുന്നു.

ബിന്ദു ചെതലയത്തെ കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റഡി സെന്ററിൽ പാചകക്കാരിയാണ്. മകൻ ബേസിൽ മീനങ്ങാടി സെന്റ് മേരീസ് കോളജിൽ ജീവനക്കാരനായിരുന്നു. മകൾ : ബേസി. മരുമകൻ: ഫാ. അലക്സ് പൊന്തനാൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:familicide
News Summary - wayanad sulthan bathery familicide
Next Story