ഇഷ്ടകാര്യ സിദ്ധിക്ക്...
text_fieldsമീനസൂര്യൻ കത്തിക്കാളുന്ന നട്ടുച്ചക്ക് ഉമ്മൻ ചാണ്ടി അരുമ ശിഷ്യൻ ടി. സിദ്ദീഖിനോട് പറയും, ‘ഇടിയും വെട്ടി ഇൗ രാത്രിയിൽ എന്തൊരു മഴയാണിത്’. കൊടുംചൂടാണെങ്കിലും പ്രിയന േതാവിെൻറ വാക്കുകൾ അപ്പടി വിശ്വസിച്ച് സിദ്ദീഖ് തലകുലുക്കി സമ്മതിക്കും; ഇത് നട്ടു ച്ചയല്ല, നട്ടപ്പാതിര തന്നെ. അത്രമേൽ വിശ്വാസമാണ് ‘ഒ.സി’യെ കോഴിക്കോെട്ട ഇൗ യുവ ഡി.സ ി.സി പ്രസിഡൻറിന്. തിരിച്ച്, ഏറെ വാത്സല്യം ഉമ്മൻ ചാണ്ടി ശിഷ്യനേകുന്നു.
അഞ്ചു ദിവസം ഡ ൽഹിയിൽ തമ്പടിച്ചിട്ടാണ് വയനാട്ടിലെ ഉറച്ച സീറ്റ് കിട്ടിയത്. ഖദർ ഷർട്ടിന് മീതെ ക റുത്ത കോട്ടിട്ട് കേരള ഹൗസിലും മറ്റും തമ്പടിച്ചതിനൊടുവിൽ പ്രിയ ആശാെൻറ കടുംപിടിത്തം കൂടിയായതോടെയാണ് മത്സരിക്കാൻ ചുരം കയറിയത്. ഡൽഹിയിലെ സാക്ഷാൽ ഹൈകമാൻഡ് പ്രഖ്യാപിച്ചില്ലെങ്കിലും സംസ്ഥാനത്തെ ‘ലോ കമാൻഡി’െൻറ വാക്കുകേട്ടാണ് പ്രചാരണം തുടങ്ങിയത്.
സ്വതസ്സിദ്ധമായ ചിരിയുമായി കിണ്ണംകാച്ചിയ ഫോേട്ടാകൾ പകർത്തി പോസ്റ്ററുകൾ തയാറാക്കാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ്, രാഹുൽ മത്സരിക്കുമെന്ന് പത്തനംതിട്ടയിൽവെച്ച് ശനിയാഴ്ച ഉമ്മൻ ചാണ്ടിക്ക് വെളിപാടുണ്ടാവുകയും ആ തിരുവായിൽനിന്ന് ‘ബ്രേക്കിങ് ന്യൂസ്’ രൂപം പ്രാപിക്കുകയും ചെയ്തത്. കേട്ടപാതി കേൾക്കാത്ത പാതി സ്വന്തം ഡി.സി.സി ഒാഫിസിൽ പത്രസമ്മേളനം നടത്തി സ്ഥാനാർഥിത്വം പിൻവലിച്ച് സിദ്ദീഖ് വീരനായകനായി.
പാർട്ടി പ്രസിഡൻറിനുവേണ്ടി സീറ്റ് ഒഴിഞ്ഞുെകാടുക്കുന്നതിൽപരം എന്താണ് പാർട്ടി പ്രവർത്തകന് വേണ്ടതെന്നായിരുന്നു അന്നത്തെ ചിന്ത. എന്നാൽ, രാഹുലിെൻറ മനസ്സറിയാതെ നീണ്ട ആറ് ദിവസങ്ങളാണ് കടന്നുപോയത്. വയനാട് എന്ന സുന്ദരിയും സുശീലയുമായ മണ്ഡലം പ്രണയം അറിയിച്ചിട്ടും രാഹുൽ മറുപടി നൽകാതെ നീട്ടിക്കൊണ്ടുപോയതോടെ ഇതികർത്തവ്യതാ മൂഡനായി സിദ്ദീഖ് അലഞ്ഞു. പോസ്റ്റർ ഒട്ടിക്കാൻ തയാറാക്കിയ മൈദപ്പശയെല്ലാം ഉണങ്ങി ഒരു പരുവമായി. തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ അനുശോചന യോഗങ്ങൾ പോലെ ശോകമൂകമായി.
ഹൈകമാൻഡിെൻറ ഒൗദ്യോഗിക പ്രഖ്യാപനമില്ലാതെ പ്രചാരണത്തിനിറങ്ങുകയും പിൻവലിയുകയും ചെയ്ത ആദ്യ കോൺഗ്രസ് സ്ഥാനാർഥിയെന്ന ഗിന്നസ് വേൾഡ് ഒാഫ് റെക്കോഡ്സും ലിംക ബുക്ക് ഒാഫ് റെക്കോഡ്സും സിദ്ദീഖിനാെണന്നാണ് കേൾവി. ഒടുവിലിതാ, ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി സാർതെന്ന പറയുന്നു. ഹൈകമാൻഡാണേൽ കാത്തിരിക്കാനും പറയുന്നു. ‘റെഡി ടു വെയ്റ്റ്’ കുലസ്ത്രീകൾക്ക് പറ്റിയ മുദ്രാവാക്യമാണ്.
രാഷ്ട്രീയക്കാരന് ചേർന്നതല്ല. ചുരത്തിലെ ഒമ്പതാം വളവിലെ കൊക്കയിലും ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാറിലും തള്ളിയ പോസ്റ്ററുകൾ ഇനി വീണ്ടും അച്ചടിക്കേണ്ടിവരുമോ? രാഹുൽ വന്നില്ലെങ്കിൽ വേറെ ഏതെങ്കിലും ‘കുറ്റിച്ചൂലിനെ നിർത്തുമോ? ദൈവമേ, ഇതുപോലെ ഒരു ഗതികേട് ശത്രുക്കൾക്ക് േപാലുമുണ്ടാവരുതേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.