പോത്തുകല്ലിൽ നിന്ന് ലഭിച്ച മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോകും
text_fieldsനിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരുന്നു
നിലമ്പൂർ: വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ മലപ്പുറം പോത്തുകല്ല് ചാലിയാറിലേക്ക് ഒഴുകിയെത്തിയ മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോകും. മുഴുവൻ മൃതദേഹങ്ങളും വയനാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ നിലമ്പൂരിൽ തുടങ്ങി. നിലവിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്.
ഉരുൾപൊട്ടലിൽ ചാലിയാറിലേക്ക് ഒഴുകിയെത്തിയ മൂന്ന് മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തിയിരുന്നു. ബുധനാഴ്ച രാവിലെ ആരംഭിച്ച തിരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. ചൊവ്വാഴ്ച നടത്തിയ തെരച്ചിലിൽ 32 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ മാത്രമാണ് ചൊവ്വാഴ്ച തിരിച്ചറിഞ്ഞത്. മറ്റുള്ളവരെ ബന്ധുക്കൾക്കോ നാട്ടുകാർക്കോ തിരിച്ചറിയാൻ പറ്റുമോ എന്ന് ശ്രമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

