Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഞ്ചാര...

സഞ്ചാര സ്വാതന്ത്ര്യത്തിന് ലോങ് മാർച്ച്; കർഷക പ്രതിഷേധം ഇരമ്പി

text_fields
bookmark_border
wayanad-farmers-long-march
cancel

സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ തുടരുന്ന രാത്രിയാത്ര നിരോധനത്തിനും പാതയിൽ പൂർണമാ യും ഗതാഗത നിരോധനം ഏർപ്പെടുത്താനുള്ള നീക്കത്തിനുമെതിരെ കർഷകർ നടത്തിയ ലോങ് മാർ ച്ചിൽ പ്രതിഷേധം ഇരമ്പി. കാൽനടയായി 13 കി.മീറ്ററോളം നടത്തിയ മാർച്ചിൽ വിദ്യാർഥികളട ക്കം പങ്കെടുത്തു. ബത്തേരി മുതൽ സംസ്ഥാന അതിർത്തിവരെയാണ് മാർച്ച് നടത്തിയത്. തിങ്കളാ ഴ്ച രാവിലെ 9.30ഓടെ ബത്തേരി അസംപ്ഷൻ ജങ്ഷനിൽ കർഷകർ ഒത്തുകൂടി. സഞ്ചാര സ്വാതന്ത്ര്യത്തി ന് പൊരുതുമെന്നും പൂർവികരടക്കം ഉപയോഗിച്ചുവരുന്ന ചരിത്രപാത അടച്ചുപൂട്ടാൻ അനുവദിക്കില്ലെന്നും അവർ പ്രഖ്യാപിച്ചു.

പാളത്തൊപ്പി ധരിച്ചിറങ്ങിയ കർഷകർക്കൊപ്പം സ്ത്രീകളും ചേർന്ന് ബത്തേരി സ്വതന്ത്രമൈതാനിയിൽ യുവജനസംഘടനകൾ നടത്തുന്ന അനിശ്ചിതകാല നിരാഹര സമരപ്പന്തലിനു മുന്നിലെത്തി. കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം. ജോയി മാർച്ച് ഉദ്ഘാടനം ചെയ്തു. ദേശീയപാത അടക്കാനുള്ള നീക്കത്തിനെതിരെ വയനാട്ടിലെ കർഷകർ ശക്തമായി രംഗത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. രാത്രിയാത്ര നിരോധനവും പാത പൂർണമായും അടക്കാനുള്ള നീക്കത്തിനെതിരെയും വരുംദിവസങ്ങളിൽ ചുരംറോഡ് അടക്കം തടയും.

ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തുന്ന സമരത്തിൽ ജയിൽവാസം വരിക്കാനും കർഷകർ തയാറാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ കേന്ദ്രം പിന്നിടുമ്പോഴും മാർച്ചിലേക്ക് കൂടുതൽ കർഷകർ ചേർന്നുകൊണ്ടിരുന്നു. കാർഷിക പുരോഗമന സമിതി, ശ്രേയസ്, വയനാടൻ ചെട്ടി സർവിസ് സൊസൈറ്റി, ഹരിതസേന, എഫ്.ആർ.എഫ്, കർഷക പ്രതിരോധ സമിതി, ജിഞ്ചർ ഗ്രോവേഴ്‌സ് അസോസിയേഷൻ, എക്യുമെനിക്കൽ ഫോറം, നടവയൽ കർഷക സമിതി തുടങ്ങിയ 25 കർഷക സംഘടനകളും ബത്തേരിയിലെ വിവിധ കോളജ് വിദ്യാർഥികളുമടക്കം 2000ത്തോളം പേരാണ് അണിനിരന്നത്.

അതിർത്തിയിലേക്കുളള യാത്രാമധ്യേ ഓരോ കേന്ദ്രങ്ങൾ പിന്നിടുമ്പോഴും മാർച്ചിന് സ്വീകരണം നൽകാൻ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. മൂലങ്കാവ് ക്ലൂണിസ്‌കൂൾ വിദ്യാർഥികൾ സമരനേതാക്കൾക്ക് ഹാരാർപ്പണം നടത്തി. ഭക്ഷണവും വെള്ളവുമായി മൂലങ്കാവ്, നായ്‌ക്കട്ടി, കല്ലൂർ തുടങ്ങി എല്ലാ കേന്ദ്രങ്ങളിലും ആളുകൾ കാത്തുനിന്നു. പിന്തുണയുമായി കർണാടകയിലെ ഗുണ്ടൽപേട്ടിൽ നിന്നും കർഷകസംഘടന പ്രതിനിധികൾ എത്തി. മുത്തങ്ങ ഫോറസറ്റ് ചെക്‌പോസ്റ്റിനു സമീപം മാർച്ച് സമാപിച്ചു.

ഡോ. പി. ലക്ഷ്മണൻ, പി.എം. വർഗീസ്, തോമസ്, യൂനുസ്, നവാസ് തനിമ, നഗരസഭ ചെയർമാൻ ടി.എൽ. സാബു, ഫാ. ജെയിംസ് പുത്തൻപുരക്കൽ, ഫാ. തോമസ് കാഞ്ഞിരമുകളേൽ, കാദർ പട്ടാമ്പി, എം. സുേരന്ദ്രൻ മാസ്റ്റർ, വി.പി. വർക്കി, ഗഫൂർ വെണ്ണിയോട്, വി.എം. വർഗീസ്, അഡ്വ.ബിനോയ്‌ തോമസ്, കണ്ണിവട്ടം കേശവൻ ചെട്ടി, ഫാ. ബെന്നി ഇടയത്ത, ജോസ്‌.വി, ഒ.സി. ഷിബു, ടി.പി. ശശി, ടി.കെ. ഉമ്മർ, പ്രഫ. താര ഫിലിപ്, വൽസ ചാക്കോ, ബിജു പൂളക്കര, ഉനൈസ് കല്ലൂർ, കെ. കുഞ്ഞിക്കണ്ണൻ, എ.സി. തോമസ്, ഷാലിൻ ജോർജ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsFarmers Long marchWayanad Farmers Long March
News Summary - Wayanad Farmers Long March -Kerala News
Next Story