Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാ സ്ലാബിലും...

എല്ലാ സ്ലാബിലും വെള്ളക്കരം കൂട്ടാൻ ശിപാർശ

text_fields
bookmark_border
water-tap
cancel

തിരുവനന്തപുരം: വരവും ചെലവും തമ്മിലുള്ള അന്തരം വർധിപ്പിച്ച് പ്രതിസന്ധി രൂക്ഷമാ യ സാഹചര്യത്തിൽ എല്ലാ സ്ലാബുകളിലും വെള്ളക്കരം വർധന ആവശ്യപ്പെട്ട് ജല അതോറിറ്റി സ ർക്കാറിനെ സമീപിച്ചു. പ്രതിസന്ധി പരിഹരിക്കാൻ വെള്ളക്കരം വർധിപ്പിക്കാതെ വഴിയില്ലെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വെള്ളക്കര വർധനക്ക് സർക്കാർ അനുമതി നൽകുമോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. ഇടതുമുന്നണിയിലും പരിേശാധിച്ചശേഷമാവും ഇക്കാര്യത്തിൽ തുടർനടപടികൾ ഉണ്ടാവുക.

3000 ലിറ്ററിനു മുകളിൽ വെള്ളം ഉപയോഗിക്കുന്നവരെ വിവിധ സ്ലാബുകളിലാക്കിയാണ് പുതിയ നിരക്ക് തയാറാക്കിയത്. 5000, 10000, 15000, 20000 എന്നിങ്ങനെയാണ് സ്ലാബുകൾ. 3000 ലിറ്റർ വരെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും സൗജന്യമായി നൽകും. ഭക്ഷണം പാകം െചയ്യാനും കുടിക്കാനും കുളിക്കാനും മാത്രം സാധാരണ ഒരു കുടുംബത്തിന് ശരാശരി 3000 ലിറ്റർ വെള്ളം മതിയാകുമെന്ന് അതോറിറ്റിയുടെ കണക്ക്. സംസ്ഥാനത്താകെ 27 ലക്ഷം കണക്ഷനുകളാണുള്ളത്. ഇതിൽ 22 ലക്ഷം ഗാർഹിക ഉപഭോക്താക്കളാണ്.

ഇവരിൽ 70 ശതമാനവും പ്രതിമാസം 15000 ലിറ്റർ (15 കിലോ ലിറ്റർ) വെള്ളം ഉപയോഗിക്കുന്നവരാണ്. ശേഷിക്കുന്ന 30 ശതമാനം അമിത ജലം ഉപയോഗിക്കുന്നവരാണ്. ഇൗ കണക്കുകളും സാഹചര്യങ്ങളുമെല്ലാം പരിഗണിച്ചാണ് വെള്ളക്കരം വർധനക്കുള്ള വിശദ ശിപാർശ സമർപ്പിച്ചിരിക്കുന്നത്. ബി.പി.എൽ ഉപഭോക്താക്കളുടെ സൗജന്യം 15,000 ലിറ്ററിൽനിന്ന് പതിനായിരമായി കുറക്കാനും ശിപാർശയുണ്ട്. ഉപഭോഗത്തിനനുസരിച്ച് വിവിധ സ്ലാബുകൾക്ക് 20 രൂപ മുതൽ 200 രൂപ വരെ ഫിക്സഡ് ചാർജുണ്ട്. ഇതിന് പുറമെയാണ് വെള്ളക്കരം ചുമത്തുക. 2014ലാണ് ഏറ്റവും ഒടുവിൽ വെള്ളക്കരം കൂട്ടിയത്. ജല അതോറിറ്റിയുടെ വരുമാനവും ചെലവും അന്തരം പ്രതിവർഷം 400 കോടി രൂപയാണ്. പുതിയ നിർദേശ പ്രകാരമുള്ള വെള്ളക്കരം വർധന സർക്കാർ അംഗീകരിച്ചാൽ പ്രതിവർഷം 250 കോടി അധികമായി സമാഹരിക്കാനാകും. 1000 ലിറ്റർ വെള്ളം ഉൽപാദിപ്പിക്കാനുള്ള ചെലവ് 24 രൂപയും വരവ് ഒമ്പത് രൂപയുമാണ്. പെൻഷൻ ഇനത്തിൽ മാസം 20 കോടിയും ശമ്പളത്തിന് 35 കോടിയും വേണം. കെ.എസ്.ഇ.ബിക്ക് മാത്രം 25 കോടി നൽകാനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswater authoritymalayalam newsWater tax
News Summary - water tax increase-Kerala news
Next Story