Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2019 2:32 AM GMT Updated On
date_range 1 July 2019 2:32 AM GMTമഴയെവിടെ?
text_fieldsbookmark_border
തിരുവനന്തപുരം: ജൂൺ പിന്നിട്ടിട്ടും കാലവർഷം ശക്തമാകാത്തത് സംസ്ഥാനത്തെ കടുത്ത ആശങ്കയിലാഴ്ത്തുന്നന്നു. വൈദ്യുതി പ്രതിസന്ധി അനുദിനം രൂക്ഷമാവുകയാണ്. അണക്കെട്ടുകളിൽ അവശേഷിക്കുന്ന വെള്ളം ക്രമീകരിച്ച് ഉപയോഗിക്കുകയാണെങ്കിലും നീരൊഴുക്ക് പ്രതീക്ഷിച്ച വിധം മെച്ചപ്പെട്ടിട്ടില്ല.
നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ജൂലൈ പകുതിയോടെ വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകേണ്ടി വരും. ചൂട് കൂടുന്നതിനനുസരിച്ച് വൈദ്യുതി ഉപയോഗം അനുദിനം വർധിക്കുകയുമാണ്. അണക്കെട്ടുകളിൽ അവശേഷിക്കുന്നത് വെറും 11 ശതമാനം മാത്രം വെള്ളമാണ്. ഇത് 451 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാൻ വരുമെങ്കിലും അടിത്തട്ടിലെ വെള്ളം ഉപയോഗിക്കാൻ കഴിയില്ല. സ്ഥിതി ഗുരുതരമായതോടെ ഉൽപാദനം ദിവസം 12 ദശലക്ഷം യൂനിേറ്റാ അതിന് താഴെയോ ആയി കുറച്ചു.
390 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമായി സംഭരണശേഷി കുറഞ്ഞാൽ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരുെമന്ന് കെ.എസ്.ഇ.ബി വൃത്തങ്ങൾ പറഞ്ഞു.
പുറത്തുനിന്ന് പരമാധി വൈദ്യുതി കൊണ്ടുവരുന്നുണ്ട്. ലൈൻ ശേഷി ഉണ്ടായിരുന്നുവെങ്കിൽ കൂടുതൽ വൈദ്യുതി എത്തിക്കാൻ കഴിയുമായിരുന്നു. പുറം വൈദ്യുതിക്ക് തടസ്സം നേരിട്ടാലും സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാവും. ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയിൽ 13 ശതമാനം മാത്രം വെള്ളമാണുള്ളത്. ഇത് 295 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ്. 2190 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം സംഭരിക്കാൻ ശേഷിയുള്ള അണക്കെട്ടാണിത്. രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയുടെ പമ്പ-കക്കി അണക്കെട്ടുകളിൽ എട്ട് ശതമാനമാണ് വെള്ളം. ഇതിലൂടെ ഉൽപാദിപ്പിക്കാനാവുന്നത് 71.26 ദശലക്ഷം യൂനിറ്റ് മാത്രമാണ്. ഇവിടത്തെ സംഭരണ ശേഷിയാകെട്ട 964.35 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാവുന്ന വെള്ളമാണ്.
കഴിഞ്ഞ വർഷം ഇതേസമയം 1916 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മൊത്തം സംഭരണികളിലുണ്ടായിരുന്നു. അതുമായി താരതമ്യം ചെയ്യുേമ്പാൾ 1464 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഇക്കുറി കുറവാണ്.
കേരളത്തിൽ 1983ന് സമാനം
കേരളത്തിൽ ജൂൺ 29വരെ 42 ശതമാനം മഴ കുറഞ്ഞു. 650 മി.മീറ്ററിന് പകരം 256 മി.മീറ്ററാണ് ലഭിച്ചത്. 37 വർഷങ്ങൾക്കപ്പുറം 1983ൽ സമാന സാഹചര്യമായിരുന്നു. അന്ന് 18 ദിവസം കഴിഞ്ഞാണ് കേരളത്തിൽ മൺസൂൺ വ്യാപിച്ചത്. 323 മി.മീ മഴയാണ് ആ ജൂണിൽ ലഭിച്ചത്. 18 ദിവസം ൈവകിയെത്തിയിട്ടും 1983ൽ ശരാശരി മഴ ലഭിച്ചു. 2054 മി.മീ മഴയാണ് ലഭിച്ചത്. ശരാശരി മഴ 2040 മി.മീ ആണ്.
കൊടുംചൂട്: ഡൽഹിയിൽ മധ്യവേനലവധി നീട്ടി
കൊടുംചൂടിനെ തുടർന്ന് ഡൽഹിയിലെ സ്കൂളുകളിൽ എട്ടു വരെയുള്ള ക്ലാസിലെ വിദ്യാർഥികളുടെ മധ്യവേനലവധി ഒരാഴ്ചകൂടി നീട്ടി. ജൂലൈ ഒന്നിനു പകരം എട്ടിനായിരിക്കും ക്ലാസുകൾ തുടങ്ങുക. അതേസമയം, എട്ടിനു മുകളിലുള്ള ക്ലാസുകൾ ഇന്നുതന്നെ പുനരാരംഭിക്കും.
രാജ്യത്താകെ മഴക്കമ്മി
ജൂണിൽ ദേശീയതലത്തിൽ 34.3 ശതമാനമാണ് മഴക്കമ്മി. 158.9 മില്ലീമീറ്റർ മഴക്ക് പകരം 104 മാത്രമാണ് ലഭിച്ചത്. രാജ്യത്തിെൻറ എല്ലാമേഖലകളിലും മഴക്കമ്മി അനുഭവപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ 34 ശതമാനം മഴ കുറവാണ്. കിഴക്ക്, വടക്കുകിഴക്കൻ ഇന്ത്യയിൽ 35ഉം മധ്യഇന്ത്യയിൽ 36ഉം ദക്ഷിണേന്ത്യയിൽ 30 ശതമാനത്തിെൻറയും കുറവാണ് ജൂൺ 30വരെ കണക്കാക്കിയത്.
നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ജൂലൈ പകുതിയോടെ വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകേണ്ടി വരും. ചൂട് കൂടുന്നതിനനുസരിച്ച് വൈദ്യുതി ഉപയോഗം അനുദിനം വർധിക്കുകയുമാണ്. അണക്കെട്ടുകളിൽ അവശേഷിക്കുന്നത് വെറും 11 ശതമാനം മാത്രം വെള്ളമാണ്. ഇത് 451 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാൻ വരുമെങ്കിലും അടിത്തട്ടിലെ വെള്ളം ഉപയോഗിക്കാൻ കഴിയില്ല. സ്ഥിതി ഗുരുതരമായതോടെ ഉൽപാദനം ദിവസം 12 ദശലക്ഷം യൂനിേറ്റാ അതിന് താഴെയോ ആയി കുറച്ചു.
390 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമായി സംഭരണശേഷി കുറഞ്ഞാൽ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരുെമന്ന് കെ.എസ്.ഇ.ബി വൃത്തങ്ങൾ പറഞ്ഞു.
പുറത്തുനിന്ന് പരമാധി വൈദ്യുതി കൊണ്ടുവരുന്നുണ്ട്. ലൈൻ ശേഷി ഉണ്ടായിരുന്നുവെങ്കിൽ കൂടുതൽ വൈദ്യുതി എത്തിക്കാൻ കഴിയുമായിരുന്നു. പുറം വൈദ്യുതിക്ക് തടസ്സം നേരിട്ടാലും സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാവും. ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയിൽ 13 ശതമാനം മാത്രം വെള്ളമാണുള്ളത്. ഇത് 295 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ്. 2190 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം സംഭരിക്കാൻ ശേഷിയുള്ള അണക്കെട്ടാണിത്. രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയുടെ പമ്പ-കക്കി അണക്കെട്ടുകളിൽ എട്ട് ശതമാനമാണ് വെള്ളം. ഇതിലൂടെ ഉൽപാദിപ്പിക്കാനാവുന്നത് 71.26 ദശലക്ഷം യൂനിറ്റ് മാത്രമാണ്. ഇവിടത്തെ സംഭരണ ശേഷിയാകെട്ട 964.35 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാവുന്ന വെള്ളമാണ്.
കഴിഞ്ഞ വർഷം ഇതേസമയം 1916 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മൊത്തം സംഭരണികളിലുണ്ടായിരുന്നു. അതുമായി താരതമ്യം ചെയ്യുേമ്പാൾ 1464 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഇക്കുറി കുറവാണ്.
കേരളത്തിൽ 1983ന് സമാനം
കേരളത്തിൽ ജൂൺ 29വരെ 42 ശതമാനം മഴ കുറഞ്ഞു. 650 മി.മീറ്ററിന് പകരം 256 മി.മീറ്ററാണ് ലഭിച്ചത്. 37 വർഷങ്ങൾക്കപ്പുറം 1983ൽ സമാന സാഹചര്യമായിരുന്നു. അന്ന് 18 ദിവസം കഴിഞ്ഞാണ് കേരളത്തിൽ മൺസൂൺ വ്യാപിച്ചത്. 323 മി.മീ മഴയാണ് ആ ജൂണിൽ ലഭിച്ചത്. 18 ദിവസം ൈവകിയെത്തിയിട്ടും 1983ൽ ശരാശരി മഴ ലഭിച്ചു. 2054 മി.മീ മഴയാണ് ലഭിച്ചത്. ശരാശരി മഴ 2040 മി.മീ ആണ്.
കൊടുംചൂട്: ഡൽഹിയിൽ മധ്യവേനലവധി നീട്ടി
കൊടുംചൂടിനെ തുടർന്ന് ഡൽഹിയിലെ സ്കൂളുകളിൽ എട്ടു വരെയുള്ള ക്ലാസിലെ വിദ്യാർഥികളുടെ മധ്യവേനലവധി ഒരാഴ്ചകൂടി നീട്ടി. ജൂലൈ ഒന്നിനു പകരം എട്ടിനായിരിക്കും ക്ലാസുകൾ തുടങ്ങുക. അതേസമയം, എട്ടിനു മുകളിലുള്ള ക്ലാസുകൾ ഇന്നുതന്നെ പുനരാരംഭിക്കും.
രാജ്യത്താകെ മഴക്കമ്മി
ജൂണിൽ ദേശീയതലത്തിൽ 34.3 ശതമാനമാണ് മഴക്കമ്മി. 158.9 മില്ലീമീറ്റർ മഴക്ക് പകരം 104 മാത്രമാണ് ലഭിച്ചത്. രാജ്യത്തിെൻറ എല്ലാമേഖലകളിലും മഴക്കമ്മി അനുഭവപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ 34 ശതമാനം മഴ കുറവാണ്. കിഴക്ക്, വടക്കുകിഴക്കൻ ഇന്ത്യയിൽ 35ഉം മധ്യഇന്ത്യയിൽ 36ഉം ദക്ഷിണേന്ത്യയിൽ 30 ശതമാനത്തിെൻറയും കുറവാണ് ജൂൺ 30വരെ കണക്കാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story