അണക്കെട്ടുകൾ ജലസമൃദ്ധം; വൈദ്യുതി നിരക്ക് വർധന വേണ്ടിവരില്ല
text_fieldsതിരുവനന്തപുരം: അണക്കെട്ടുകൾ ജലസമൃദ്ധമായതോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന വേണ്ടിവരില്ലെന്ന് സൂചന. ചെലവുകുറഞ്ഞ വൈദ്യുതി യഥേഷ്ടം ഉൽപാദിപ്പിക്കാൻ വെള്ളം കിട്ടിയതിനൊപ്പം വിലകൂടിയ വൈദ്യുതി വാങ്ങുന്നത് വെട്ടികുറക്കാനും നിലവിലെ സാഹചര്യത്തിൽ കഴിയും.
വൈദ്യുതി വാങ്ങാനുള്ള ചെലവ് കുറയുന്നതോടെ നിരക്ക് വർധന ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇക്കുറി വൻ നിരക്ക് വർധനക്കാണ് ബോർഡ് തയാറെടുത്തിരുന്നത്. 2018-19ലേക്കുള്ള പ്രതീക്ഷിത വരവ്-ചെലവ് കണക്കുകളും വർധനനിർേദശവും ബോർഡ് തയാറാക്കിവരുകയാണ്.
നിരക്ക് വർധന വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. അന്തിമ കണക്ക് ആയില്ലെങ്കിലും നടപ്പ് വർഷം 3000കോടിയുടെ കമ്മിയാണ് ബോർഡ് കണക്കാക്കിയിരിക്കുന്നത്. അണക്കെട്ടുകൾ നിറഞ്ഞതോടെ ബോർഡിന് ഇക്കുറി കമ്മിതന്നെ ഉണ്ടാകില്ലെന്ന് വൈദ്യുതിരംഗത്തെ വിദഗ്ധർ പറയുന്നു. ഞായറാഴ്ചത്തെ കണക്ക് പ്രകാരം ജൂലൈ 29 വരെ (ഇൗ ജല വർഷത്തിൽ ജൂൺ, ജൂലൈ 29 വരെ) 4231.19 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാനുള്ള വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായി ഒഴുകിയെത്തിയത്.
ഇത് ബോർഡിെൻറ ചരിത്രത്തിലെ സർവകാല റെക്കോഡാണ്. കഴിഞ്ഞ വർഷം ഇൗ സമയത്ത് വെറും 1099 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് ലഭിച്ചിരുന്നത്. 2016ൽ 1569ഉം 2015ൽ 2038ഉം 2014ൽ 2080 എം.യുവിനുള്ള വെള്ളം മാത്രമേ കിട്ടിയിരുന്നുള്ളൂ. ഏറ്റവും മികച്ച നീരൊഴുക്ക് ലഭിച്ച 2007-08ൽ പോലും 3683.06 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് കിട്ടിയത്. ഇക്കുറി അതിനെക്കാൾ 600 ദശലക്ഷം യൂനിറ്റിനോളം വെള്ളം അധികം കിട്ടി. കഴിഞ്ഞ വർഷം 7551.41 കോടി രൂപയാണ് വൈദ്യുതി വാങ്ങാൻ വേണ്ടി വന്നത്. ഇക്കുറി അത്രയും വേണ്ടിവരില്ല. ജലവൈദ്യുതി സാധ്യത വിലയിരുത്തുേമ്പാൾ ബോർഡ് നിലവിലെ താരിഫ് െവച്ചുതന്നെ ഇക്കൊല്ലം മിച്ചമുണ്ടാക്കാനാണ് സാധ്യത. നിലവിലെ താരിഫിന് ഡിസംബർ 31വരെ പ്രാബല്യം നൽകിയിട്ടുണ്ട്. പുതിയ നിരക്ക് വർധനനിർദേശത്തിൽ തീരുമാനം എടുക്കാൻ വേണ്ടിയായിരുന്നു നീട്ടിയത്. എന്നാൽ, ശക്തമായ കാലവർഷം ആ നീക്കത്തിെൻറ മുനയൊടിച്ചിരിക്കുകയാണ്.
ജലവൈദ്യുതി പദ്ധതികളിലെ ഉൽപാദനം കുത്തനെ കൂട്ടി
തിരുവനന്തപുരം: അണക്കെട്ടുകൾ നിറഞ്ഞതോടെ ജല വൈദ്യുതി പദ്ധതികളിലെ ഉൽപാദനം കുത്തനെ കൂട്ടി. ശനിയാഴ്ച 64.83 ദശലക്ഷം യൂനിറ്റാണ് കേരളം ഉപയോഗിച്ചത്. ഇതിൽ 40 ദശലക്ഷത്തോളം യൂനിറ്റ് വൈദ്യുതി കേരളത്തിൽതന്നെ ഉൽപാദിപ്പിച്ചു. 25.19 ദശലക്ഷം യൂനിറ്റ് മാത്രമാണ് പുറത്തുനിന്ന് കൊണ്ടുവന്നത്. (ജൂലൈയിൽ 1730.49 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. അതിൽ 955.79 ദശലക്ഷം മാത്രമാണ് പുറത്തുനിന്ന് കൊണ്ടു വന്നത്). ഇതിലേറെയും ചെലവുകുറഞ്ഞ കേന്ദ്രവിഹിതമാണ്. സംസ്ഥാനം വൈദ്യുതി വാങ്ങലിന് ദീർഘകാല കരാറുകൾ ഉണ്ടാക്കിയിരുന്നു. ഇൗ വൈദ്യുതി പൂർണമായി എടുക്കാൻ ബോർഡിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ വൈദ്യുതി വാങ്ങലിെൻറ വിഹിതം വൻതോതിൽ കുറയും. ഉൽപാദനം കൂട്ടി ഇതിനകം കോടികളുടെ വൈദ്യുതി പുറത്തുവിൽക്കാനും കഴിഞ്ഞു. 2016-17ൽ 400.12 കോടിയുടെ കമ്മിയാണ് െറഗുലേറ്ററി കമീഷൻ അനുവദിച്ചിരുന്നത്. എന്നാൽ, 2898.59 കോടിയുടെ കമ്മി ഉണ്ടെന്നായിരുന്നു ബോർഡിെൻറ അവകാശവാദം. 2017-18ൽ 490.92 കോടിയുടെ കമ്മി അനുവദിച്ചു നൽകി. 2223.39 കോടിയുടെ കമ്മിയെന്ന ബോർഡിെൻറ വാദം കമീഷൻ അതുപോലെ അംഗീകരിച്ചില്ല. ഒാഡിറ്റ് ചെയ്ത ശേഷമുള്ള കണക്ക് ട്രൂയിങ് അപ് എന്ന നിലയിൽ അനുവദിക്കണമെന്ന ആവശ്യവുമായി ബോർഡ് കമീഷനെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.