Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമൽജ്യോതി കോളജ്:...

അമൽജ്യോതി കോളജ്: വാർഡനെ ചുമതലയിൽനിന്ന് മാറ്റി

text_fields
bookmark_border
Amal Jyothi college
cancel

കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിങ് കോളജിലെ ചീഫ് വാർഡനായ സിസ്റ്റർ മായയെ ചുമതലകളിൽനിന്ന് മാറ്റിനിർത്തിയതായി കോളജ് മാനേജ്മെന്‍റ് അറിയിച്ചു. ശ്രദ്ധ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്. സിസ്റ്റർ മായ മറ്റൊരു രൂപതയിൽനിന്ന് എത്തി ചുമതലയേറ്റതായതിനാൽ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കലുമായി ആലോചിക്കണമെന്ന് കോളജ് മാനേജ്മെന്‍റ് ചർച്ചയിൽ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തിൽ രൂപതഅധ്യക്ഷൻ അനുകൂലമായി പ്രതികരിച്ചതിനാൽ ഇവരെ മാറ്റി നിർത്തുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ മാനേജ്മെന്‍റ് അറിയിച്ചു.

വനിത കമീഷന്‍ കേസെടുത്തു

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് വിദ്യാര്‍ഥിനി ശ്രദ്ധ സതീഷ്‌ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരള വനിത കമീഷന്‍ സ്വമേധയാ കേസെടുത്തു. പൊലീസ്‌ റിപ്പോര്‍ട്ട്‌ ഹാജരാക്കാന്‍ കാഞ്ഞിരപ്പള്ളി എസ്.എച്ച്‌.ഒക്ക്‌ കമീഷൻ നിര്‍ദേശം നല്‍കി. ശ്രദ്ധയുടെ പിതാവ്‌ മുഖ്യമന്ത്രിക്ക്‌ നല്‍കിയ പരാതിയുടെ പകര്‍പ്പും കമീഷന്‌ ലഭിച്ചിട്ടുണ്ട്‌.

ലാബ്‌ അറ്റൻഡർ തന്‍റെ മകളുടെ കൈയില്‍നിന്ന് ഫോണ്‍ വാങ്ങി ടീച്ചര്‍വഴി വകുപ്പുതലവന്‌ നല്‍കുകയും വകുപ്പുതലവന്‍ ശ്രദ്ധയെ ചോദ്യം ചെയ്‌തതിലുമുണ്ടായ മാനസികാഘാതമാണ്‌ ശ്രദ്ധ ആത്മഹത്യ ചെയ്യാനിടയാക്കിയതെന്ന്‌ പിതാവ്‌ സതീഷ്‌ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amal Jyothi College
News Summary - Warden removed from duty in Amal Jyothi College
Next Story