Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാർഡ്...

വാർഡ് ഉപതെരഞ്ഞെടുപ്പ്: തൃശൂരിൽ എൽ.ഡി.എഫിന് പ്രഹരം

text_fields
bookmark_border
വാർഡ് ഉപതെരഞ്ഞെടുപ്പ്: തൃശൂരിൽ എൽ.ഡി.എഫിന് പ്രഹരം
cancel

തൃശൂർ: ജില്ലയിലെ നാല് തദ്ദേശ സ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കനത്ത ആഘാതം. ഒരു സീറ ്റ് നിലനിർത്തിയ യു.ഡി.എഫ് മറ്റ് മൂന്ന് സീറ്റും എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്തു.

കഴിഞ്ഞ തവണ 650 വോട്ടിെ ൻറ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് ജയിച്ച തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ ഡിവിഷൻ യു.ഡി.എഫ് 730 വോട്ട് ഭൂ രിപക്ഷത്തോടെ പിടിച്ചെടുത്തു. ആരോപണത്തെ തുടർന്ന എൽ.ഡി.എഫ് അംഗം രാജി വെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ ്. യു.ഡി.എഫിനു വേണ്ടി നൗഷാദ് കൊട്ടിലിങ്ങലും എൽ.ഡി.എഫ് സ്ഥാനാർഥിയായി സുനിൽ പണിക്കശ്ശേരിയുമാണ് മത്സരിച്ചത്.

മൂന്ന് ഗ്രാമപഞ്ചായത്ത് വാർഡിലും യു.ഡി.എഫിനാണ് ജയം. മാളയിലെ പൊയ്യ പഞ്ചായത്ത് പൂപ്പത്തി വാർഡിൽ യു.ഡി.എഫിെൻറ സജിത ടൈറ്റസ് 42 വോട്ടിന് ജയിച്ചു. സി.പി.എമ്മിലെ അനു ഗോപിയായിരുന്നു എതിർസ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 139 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ച വാർഡാണ്. മെംബറായിരുന്ന സിന്ധു ജോയി വിദേശത്ത് ജോലി കിട്ടിയതിനെത്തുടർന്ന് രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.

പാഞ്ഞാൽ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാട്ടുമുറി വാർഡാണ് യു.ഡി.എഫ് പിടിച്ചെടുത്ത മെറ്റാന്ന്. എൽ.ഡി.എഫിെൻറ പ്രതിനിധിയായിരുന്ന ഗിരിജ സോമനാഥ് സർക്കാർ ജോലി കിട്ടിയതിനെത്തുടർന്ന രാജി വെച്ച ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം.എസ്. ആസ്യ 187 വോട്ട് അധികം നേടിയാണ് ജയിച്ചത്. സി.പി.ഐയുടെ ശ്രീന വിനോദായിരുന്നു എതിർസ്ഥാനാർഥി. കഴിഞ്ഞ തവണ എൽ.ഡി.എഫിന് 17 വോട്ടായിരുന്നു ഭൂരിപക്ഷം.

കോലഴി പഞ്ചായത്ത് കോലഴി നോർത്ത് വാർഡ് കോൺഗ്രസ് നിലനിർത്തി. 165 വോട്ട് ഭൂരിപക്ഷത്തിൽ വി.കെ. സുരേഷ് കുമാറാണ് ജയിച്ചത്. സി.പി.ഐയിലെ വി.ജി. രാജനായിരുന്നു എതിരാളി. കോൺഗ്രസ് പ്രതിനിധിയായിരുന്ന കെ.ജെ. ചാണ്ടിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രിന് 110 വോട്ടായിരുന്നു ഭൂരിപക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimkerala newsmalayalam newsWard By Election
News Summary - Ward By Election CPIM Slams-Kerala News
Next Story