Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഴുവൻ സീറ്റും...

മുഴുവൻ സീറ്റും തങ്ങൾക്ക് വേണം; ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പു വള്ളമാണ് ജോസ് വിഭാഗമെന്ന് പി.ജെ. ജോസഫ്

text_fields
bookmark_border
മുഴുവൻ സീറ്റും തങ്ങൾക്ക് വേണം; ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പു വള്ളമാണ് ജോസ് വിഭാഗമെന്ന് പി.ജെ. ജോസഫ്
cancel

ഇടുക്കി: ജോസ് കെ മാണി പക്ഷം യു.ഡി.എഫിൽ ഇല്ലാത്ത സാഹചര്യത്തിൽ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളിൽ സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് പി.ജെ ജോസഫ്. നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കേരളാ കോൺഗ്രസ്-എം മത്സരിച്ച സീറ്റുകൾ യു.ഡി.എഫ് നൽകണം. കൂടുതൽ സീറ്റുകൾ തങ്ങൾക്ക് വേണ്ട. കൂടുതൽ സീറ്റുകൾ തന്നാലും വാങ്ങില്ല. എന്നാൽ സ്റ്റാറ്റസ്‌കോ പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേരളാ കോൺഗ്രസ്-എം ജോസ് കെ. മാണി വിഭാഗത്തെ പി.ജെ ജോസഫ് പരിഹസിച്ചു. ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പു വള്ളമാണ് ജോസ് വിഭാഗം. എപ്പോൾ വേണമെങ്കിലും ആ വള്ളം മുങ്ങാമെന്ന് ജോസഫ് വിമർശിച്ചു. കേരളാ കോൺഗ്രസിൽ നേതാക്കൾ ഏറെയും ജോസിനെ കൈവിട്ടിരിക്കുകയാണ്. ഇല്ലാത്ത കാര്യം പറയുന്ന റോഷി അഗസ്റ്റിൻ എം.എൽ.എ മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്. ജോസ് കെ. മാണിയുടെ കുഴലൂത്തുകാരനായി റോഷി മാറിയിരിക്കുകയാണെന്നും ജോസഫ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressp j josephjose k mani
Next Story