വാളയാർ: സമൂഹമാധ്യമങ്ങളിൽ പ്രതിഷേധക്കാറ്റ്; ഇടപെടാൻ ആവശ്യപ്പെട്ട് സിനിമ താരങ്ങളും
text_fieldsകൊച്ചി: വിടരും മുമ്പേ തല്ലിക്കൊഴിച്ച വാളയാറിലെ പിഞ്ച് പൂമൊട്ടുകൾക്ക് നീതി തേടി സമൂ ഹമാധ്യമങ്ങളിൽ ഹാഷ് ടാഗ് കാമ്പയിനുകളും പ്രതിഷേധക്കുറിപ്പുകളും നിറയുന്നു. വാളയ ാർ കേസിൽ പൊലീസിെൻറയും പ്രോസിക്യൂഷെൻറയും ഭാഗത്തുനിന്നുണ്ടായ മനഃപൂർവ വീഴ്ചകളി ൽ പ്രതിഷേധിച്ചും പുനരന്വേഷണം നടത്തി കുറ്റക്കാർക്ക് കനത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുമാണ് ഫേസ്ബുക്ക് ചുവരുകൾ സജീവമാകുന്നത്.
‘ജസ്റ്റിസ് ഫോർ വാളയാർ സിസ്റ്റേഴ്സ്’ എന്ന ഹാഷ് ടാഗോടെയാണ് നീതി തേടിയുള്ള കുറിപ്പുകൾ ഫേസ്ബുക്കിൽ നിറയുന്നത്. പൊലീസ് സംവിധാനത്തോടും ഭരണകൂടത്തിെൻറ അനാസ്ഥയോടും നീതിവ്യവസ്ഥയിലെ പാളിച്ചകളോടുമുള്ള അമർഷമെല്ലാം കുറിപ്പുകളിൽ നിറയുന്നു. ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും വിഷയത്തിൽ ശക്തമായ പ്രതിഷേധം ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തി.
‘കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന രീതികളും നിയമസംവിധാനങ്ങളും നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇത് കണ്ടു നിന്നേക്കില്ല, ഹാഷ് ടാഗ് കാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവുമെന്ന് ടൊവിനോ പറയുന്നു. ഹാഷ് ടാഗുകൾ മാത്രം പോരെന്നാണ് പൃഥ്വിരാജിെൻറയും അഭിപ്രായം. വ്യവസ്ഥിതികളോടുള്ള വിശ്വാസം നഷ്ടപ്പെടുമ്പോൾ ഒന്നല്ലെങ്കിൽ മറ്റൊരു രൂപത്തിൽ വിപ്ലവങ്ങൾക്ക് തുടങ്ങുമെന്ന് അദ്ദേഹം പറയുന്നു.അമ്മമാരുടെയും പെൺകുട്ടികളുടെയും വ്യത്യസ്ത പ്രതിഷേധ കാമ്പയിനുകൾക്കാണ് ഫേസ്ബുക്കും വാട്ട്സ്ആപ്പും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
ഞങ്ങളെ ജീവിക്കാനനുവദിക്കണമെന്ന തരത്തിലുള്ള പ്ലക്കാർഡുകൾ ൈകയിലേന്തിയ പെൺകുഞ്ഞുങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.ഒരു പെൺകുരുന്നിെൻറ അമ്മയാണ്, എങ്ങനെ മനസ്സമാധാനത്തോടെ ഉറങ്ങാനാവും എന്ന ചോദ്യവുമായി അമ്മമാരും രംഗത്തുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ലക്ഷക്കണക്കിനാളുകളാണ് ഫേസ്ബുക്കിലും ട്വിറ്ററിലും വാട്ട്സ്ആപ്പിലും പ്രതിഷേധ സ്റ്റാറ്റസുകളുമായി എത്തുന്നത്.കവിതകളും കാരിക്കേച്ചറുകളും കാർട്ടൂണുകളും ട്രോളുകളുമെല്ലാം ആവശ്യപ്പെടുന്നത് ഒന്നുമാത്രം, വാളയാറിലെ സഹോദരിമാർക്ക് നീതിവേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.