Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെറ്റ് തിരുത്താൻ...

തെറ്റ് തിരുത്താൻ സർക്കാർ; പ്രോസിക്യൂട്ടറെ മാറ്റും, പ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീൽ നൽകും

text_fields
bookmark_border
തെറ്റ് തിരുത്താൻ സർക്കാർ; പ്രോസിക്യൂട്ടറെ മാറ്റും, പ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീൽ നൽകും
cancel
തിരുവനന്തപുരം: വാളയാർ കേസിൽ തിരുത്തലുകളുമായി സർക്കാർ. പ്രതികളെ വെറുതെവിട്ടതി നെതിരെ അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചു. പ്രോസിക്യൂട്ടറെ മാറ്റും. തുടരന്വേഷണം ആ വശ്യപ്പെട്ട് കോടതിയെ സമീപിക്കും.

പുനർവിചാരണക്ക് നിയമപരമായ സാധ്യതകൾ തേ ടാനും തീരുമാനമുണ്ട്. കേസിൽ തുടരന്വേഷണത്തിന് തടസ്സമില്ലെന്ന ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ അഡ്വ. മഞ്ചേരി ശ്രീധരൻനായരുടെ നിയമോപദേശത്തിെൻറകൂടി അടിസ്ഥാനത്തിലാണ് നടപടി.

പൊലീസിെൻറയല്ല, േപ്രാസിക്യൂഷെൻറ ഭാഗത്തുനിന്നാണ് വീഴ്ച സംഭവിച്ചതെന്ന വിലയിരുത്തലാണ് ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷേൻറത്. ഇൗ സാഹചര്യത്തിലാണ് പ്രോസിക്യൂട്ടറെ മാറ്റി പരിചയസമ്പന്നനായ മറ്റൊരാളെ നിയമിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, പൊലീസ് മേധാവി േലാക്നാഥ് ബെഹ്റ, ഡി.ജി.പി എന്നിവരുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനങ്ങൾ.

അപ്പീൽ തയാറാക്കുന്ന നടപടികൾ ആരംഭിച്ചതായി അഡ്വ. മഞ്ചേരി ശ്രീധരൻനായർ ചർച്ചക്കുശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കേസിൽ തുടരന്വേഷണസാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാളയാർവിഷയത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:walayar case
News Summary - walayar case
Next Story