Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.എസ്....

വി.എസ്. അച്യുതാനന്ദൻ ഭരണപരിഷ്കരണ കമീഷൻ അധ്യക്ഷ സ്ഥാനമൊഴിയുന്നു

text_fields
bookmark_border
vs achuthanandan
cancel

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ ഭരണപരിഷ്കരണ കമീഷൻ അധ്യക്ഷ സ്ഥാനമൊഴിയുന്നു. ഇതിനു മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതിയൊഴിഞ്ഞു. ബർട്ടൺ ഹില്ലിലെ മകന്‍റെ വസതിയിലേക്കാണ് വി.എസ് താമസം മാറ്റിയത്. ഇത് സ്ഥാനമൊഴിയുന്നതിന്‍റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.

സ്ഥാനമൊഴിയുന്നതിന്റെ ഭാഗമായി ചുമതലകളെല്ലാം അദ്ദേഹം പെട്ടെന്ന് നിര്‍വ്വഹിക്കുകയാണെന്നുള്ള റിപ്പോർട്ടുകളുമുണ്ട്. സർക്കാരിന്‍റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കെയാണ് വി.എസ് സ്ഥാനമൊഴിയുന്നത്.

2016 ജൂലൈ മുതലാണ് വി.എസ് ഭരണപരിഷ്ക്കരണ കമീഷന്‍റെ അധ്യക്ഷനായി ചുമതലയേൽക്കുന്നത്. ഈ കാലയളവിൽ സർക്കാരിന് ആറ് റിപ്പോർട്ട് അദ്ദേഹം സമർപ്പിച്ചിരുന്നു.

പുന്നപ്രയിലെ വീട്ടിലേക്ക് വരാൻ പാർട്ടി പ്രവർത്തകർ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും തിരുവനന്തപുരത്ത് തുടരാനാണ് വി.എസിന്‍റെ തീരുമാനം. ആരോഗ്യസംബന്ധമായും ചികിത് സസംബന്ധമായും ഉള്ള സൗകര്യങ്ങൾ മുൻനിറുത്തിയാണ് ഈ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vs achuthanandanAdministrative Reforms Commission
Next Story