Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.ആർ. രാഗേഷിനും ഷിദ...

വി.ആർ. രാഗേഷിനും ഷിദ ജഗത്തിനും സർക്കാറിന്‍റെ മാധ്യമ അവാർഡ്

text_fields
bookmark_border
വി.ആർ. രാഗേഷിനും ഷിദ ജഗത്തിനും സർക്കാറിന്‍റെ മാധ്യമ അവാർഡ്
cancel

തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ 2018ലെ കാർട്ടൂൺ പുരസ്‌കാരം മാധ്യമം സ്റ്റാഫ് ക ാർട്ടൂണിസ്റ്റ് വി. ആർ. രാഗേഷിന്. മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘ഗാന്ധി @ 150’ എന്ന കാർട്ടൂണിനാണ് പുരസ്കാരം. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. മീഡി യ വൺ പ്രിൻസിപ്പൽ കറസ്പോണ്ടൻറ് ഷിദ ജഗത് ടി.വി. ന്യൂസ് റിപ്പോർട്ടിനുള്ള സ്പെഷ ൽ ജൂറി പുരസ്കാരം നേടി.

കണ്ണൂർ കരുവൻചാൽ മീമ്പറ്റി വി.വി. രാമചന്ദ്രെൻറയും യശോദ യുടെയും മകനാണ് വി. ആർ. രാഗേഷ്. 2012 മുതൽ മാധ്യമത്തിൽ കാർട്ടൂണിസ്റ്റാണ്. ലളിതകല അക്കാ ദമി ഓണറബ്ൾ മെൻഷൻ പുരസ്കാരം, രാംദാസ് വൈദ്യർ പുരസ്കാരം, മായാ കമ്മത്ത് ദേശീയ കാ ർട്ടൂൺ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. ഭാര്യ: സജ്ന. ഋതുബാല മകളാണ്.

പുരസ്കാരത്തിന് അർഹ മായ ഗാന്ധി@150 എന്ന കാർട്ടൂൺ

കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ഭിന്നശേഷിക്കാരി നൂർ ജലീലയെക്കുറിച്ച വാർത്തക്കാണ് ഷിദ ജഗത്തിന് 15,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം. ഫാം ഇൻഫർമേഷൻ പുരസ്കാരം, നവകേരളം പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. ദേശാഭിമാനി സീനിയർ ഫോട്ടോ ജേണലിസ്റ്റ് ജഗത്ലാലാണ് ഭർത്താവ്. മക്കൾ: ഷാവേസ് ലാൽ, സഫ്ദർ ലാൽ.

അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്, വികസനോൻമുഖ റിപ്പോർട്ടിങ്, കാർട്ടൂൺ, ഫോട്ടോഗ്രഫി എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിങ്, ടിവി അഭിമുഖം, ടിവി ക്യാമറ, ടിവി എഡിറ്റിങ്, ന്യൂസ് റീഡിങ് എന്നീ വിഭാഗങ്ങളിലാണ് അവാർഡ് ഏർപ്പെടുത്തിയത്.

അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്ങിൽ കേരള കൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമൽകുമാറിനാണ് അവാർഡ്. അവയവദാനത്തിന് എന്ത് സംഭവിച്ചു എന്ന പരമ്പരയാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ദേശാഭിമാനി ന്യൂസ് എഡിറ്റർ ലെനി ജോസഫിനാണ് വികസനോൻമുഖ റിപ്പോർട്ടിങ്ങിനുള്ള അവാർഡ്. പുഴകൾ പുനർജനിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടിനാണ് അവാർഡ്. നിപയുമായി ബന്ധപ്പെട്ട ചിത്രത്തിന് മാതൃഭൂമിയിലെ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ സാജൻ വി. നമ്പ്യാർക്ക് ന്യൂസ് ഫോട്ടോഗ്രഫി പുരസ്കാരവും ലഭിച്ചു.

മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ റിജോ ജോസഫിന് ന്യൂസ് ഫോട്ടോഗ്രഫി പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. 2018ലെ പ്രളയവുമായി ബന്ധപ്പെട്ട ചിത്രത്തിനാണ് അവാർഡ്. ‘മാധ്യമ’ത്തിലെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് വി. ആർ. രാഗേഷിനാണ് കാർട്ടൂൺ പുരസ്‌കാരം. ഗാന്ധി @ 150 എന്ന പേരിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിനാണ് അവാർഡ് ലഭിച്ചത്.

ടിവി ന്യൂസ് റിപ്പോർട്ടിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോർട്ടർ കെ. അരുൺകുമാറിനാണ് അവാർഡ്. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള കേന്ദ്രസർക്കാർ സ്‌കോളർപ്പിഷ് തുക സൈബർ തട്ടിപ്പിലൂടെ ചിലർ കൈക്കലാക്കുന്ന വാർത്ത പുറത്തു കൊണ്ടുവന്നതിനാണ് അവാർഡ്.

ആൾക്കൂട്ടാക്രമണ കേസുകളെയും അതിലെ ഇരകളുടെ ഇന്നത്തെ ജീവിതാവസ്ഥയെയും പിന്തുടർന്ന് ചെയ്ത വാർത്തയാണ് ജോഷി കുര്യനെ പുരസ്‌കാരത്തിനർഹനാക്കിയത്.ടി.വി അഭിമുഖത്തിനുള്ള അവാർഡിന് കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ വി. എസ്. രാജേഷും ഏഷ്യാനെറ്റ് ന്യൂസിലെ കോഓർഡിനേറ്റിംഗ് എഡിറ്റർ ജിമ്മി ജെയിംസും അർഹരായി. ട്രാൻസ്‌ജെൻഡർ ദമ്പതികളായ ഇഷാൻ - സൂര്യ എന്നിവരുമായി കൗമുദി ചാനലിനായി നടത്തിയ അഭിമുഖത്തിനാണ് വി. എസ്. രാജേഷിന് പുരസ്‌കാരം. ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയുമായി നടത്തിയ അഭിമുഖത്തിനാണ് ജിമ്മി ജെയിംസിന് അവാർഡ്.

ഏഷ്യാനെറ്റ് ന്യൂസിലെ ക്യാമറാമാൻ വിജേഷ് ജി. കെ. പിയ്ക്കാണ് ടിവി ന്യൂസ് ക്യാമറയ്ക്കുള്ള അവാർഡ്. കെ. എസ്. ആർ. ടി. സി ജീവനക്കാരനായ ഗോവിന്ദന്റെ ജീവിതം ചിത്രീകരിച്ചതിനാണ് അവാർഡ്. മാതൃഭൂമി ന്യൂസിലെ ക്യാമറാമാൻ വേണു പി. എസിന് ടിവി ന്യൂസ് ക്യാമറയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്കാണ് ടിവി ന്യൂസ് റീഡർക്കുള്ള അവാർഡ്. പക്വവും ശാന്തവും വാർത്തയുടെ മർമ്മം അറിഞ്ഞുള്ള അവതരണവും പരിഗണിച്ചാണ് അവാർഡ്.മനോരമ ന്യൂസിലെ ചീഫ് വീഡിയോ എഡിറ്റർ അശോകൻ പി. ടിയ്ക്കാണ് ടിവി ന്യൂസ് എഡിറ്റിംഗിനുള്ള അവാർഡ്.

പടയണിക്കോലങ്ങളുടെ നിർമാണവും പടയണിയുടെ സൗന്ദര്യാത്മകതയും അന്വേഷിക്കുന്ന ദൃശ്യങ്ങൾ ഫലപ്രദമായി സന്നിവേശിപ്പിച്ചതിനാണ് അവാർഡ്.
ബൈജു ചന്ദ്രൻ, എസ്. ആർ. സഞ്ജീവ്, നീന പ്രസാദ് എന്നിവരടങ്ങിയ ജൂറിയാണ് ദൃശ്യമാധ്യമ അവാർഡുകൾ നിർണയിച്ചത്. പി. വി. മുരുകൻ, കെ. ആർ. ബീന, കെ. രവികുമാർ, അഡ്വ. എം. എം. മോനായി, കാസിം ഇരിക്കൂർ, ലാലു ജോസഫ് എന്നിവരടങ്ങുന്ന ജൂറിയാണ് അച്ചടി മാധ്യമ അവാർഡുകൾ നിർണയിച്ചത്. പുരസ്‌കാരങ്ങൾ ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvr rageshmalayalam newsCartoon Award
News Summary - VR Ragesh And Shida Jagath Award-Kerala News
Next Story