Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോൻസൺ മാവുങ്കലിന്‍റെ...

മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പിന്‍റെ തെളിവായി ശബ്ദസന്ദേശം

text_fields
bookmark_border
Monson Mavunkal
cancel

കൊച്ചി: മോന്‍സൺ മാവുങ്കൽ അറസ്റ്റിലായതിന് പിന്നാലെ കലൂരിലെ മ്യൂസിയം വീട്ടിൽനിന്ന് 'പുരാവസ്തുക്കൾ' മാറ്റാൻ ശ്രമം നടന്നതിെൻറ തെളിവുകൾ പുറത്ത്. മാനേജ‌ർ  ജിഷ്ണു, ഡ്രൈവ‌ർ ജോഷി എന്നിവരുടെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. തിങ്കളാഴ്ച കേസ് സെറ്റിൽ ചെയ്യണമെന്നും അതിനുമുമ്പ് വീട്ടിൽനിന്ന് മൂന്ന് സാധനങ്ങൾ പുറത്തിറക്കണമെന്നും ജിഷ്ണു ജോഷിയോട് പറയുന്നു. വീടിനുമുന്നില്‍ ക്രൈം ബ്രാഞ്ച് സംഘമുണ്ടെന്നും പിന്നിലൂടെ സ്വര്‍ണപ്പിടിയുള്ള കത്തി, ഐവറി പിടിയുള്ള കത്തി, ഖുർആന്‍, ബൈബിള്‍ എന്നിവ പുറത്ത് കടത്തുന്നതിനെക്കുറിച്ചാണ് ജിഷ്ണു ജോഷിയുമായി ആലോചിക്കുന്നത്. ഇവ പുറത്തെത്തിച്ചാല്‍ മാത്രമേ സെറ്റില്‍മെൻറ് നടക്കൂവെന്ന് ജിഷ്ണു ജോഷിയോട് ആവർത്തിക്കുന്നു. സംഭാഷണത്തിനിടെ ഐ.ജി ജി. ലക്ഷ്മണ, തൃശൂരിലെ വ്യാപാരി ജോ‌ർജ് എന്നിവരെ പരാമർശിക്കുന്നുണ്ട്. ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ പരാതിക്കാർ വിശദ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. കേസിലെ നിർണായക തെളിവായി ശബ്ദസന്ദേശം പരിഗണിച്ചേക്കും.

സംഭാഷണത്തിെൻറ 

പ്രസക്തഭാഗം

•ജിഷ്ണു: അനൂപിെൻറ കേസുകെട്ടാണ് വന്നേക്കുന്നത്. തിങ്കളാഴ്ച സെറ്റിൽമെൻറ് ചെയ്യണം. അതിനുമുമ്പ് വീട്ടിൽനിന്ന് മൂന്നുനാല് സാധനങ്ങൾ പുറത്തിറക്കിയെങ്കിലേ സെറ്റിൽമെൻറ് നടക്കുകയുള്ളൂ. വീടിെൻറ മുന്നിൽ പൊലീസുകാരുണ്ട്. എന്ത് ചെയ്യും. ഒരു പാട് സാധനങ്ങളൊന്നുമില്ല. നാല് ചെറിയ ബൈബിൾ, ഒന്ന് രണ്ട് കത്തിയുണ്ട്. ഗോൾഡ് പിടിയുള്ളത്. പിന്നെ ഐവറിയുടെ ഒരു കത്തി. കുറച്ച് ഖുർആൻസും. വേറെയൊന്നുമില്ല. വീടിെൻറ പിറകുവശത്തുകൂടി വന്ന് മാറ്റാൻ പറ്റുമോ. എന്തായാലും വീടിനുചുറ്റും പൊലീസായി.

•ജോഷി: ഞാനിപ്പോ അങ്ങോട്ട് പോയാൽ എന്നെ പൊക്കിക്കൊണ്ടുപോകും.

•ജിഷ്ണു: അതാണ് പ്രശ്നം

ജോഷി: അവിടെയുള്ളവർക്ക് പുറത്തിറക്കാൻ പറ്റില്ലേ.

•ജിഷ്ണു: ഇല്ല, അവർ പുറത്തിറങ്ങിയാൽ ചോദ്യം വരും.

•ജോഷി: അത് എങ്ങനെ മാറ്റും, വണ്ടിയില്ലാതെ പറ്റില്ലടാ... ബൈക്കിൽ പറ്റില്ല. കാറുതന്നെ വേണം. മാറ്റി എവിടെയെങ്കിലും കൊണ്ടുവെക്കണം. നാളെ ആര് ലോക്ക് ചെയ്യും.

•ജിഷ്ണു: ക്രൈംബ്രാഞ്ച്. സാറിനെ പൊലീസ് കൊണ്ടുപോയി. ഫോൺ അവരുടെ അടുത്താണ്. അതാണ് പ്രശ്‌നം.

•ജോഷി: വേറൊരു ഒാപ്ഷൻ...

•ജിഷ്ണു: ജെയസ്ണെ വിട്ട് പാലുവാങ്ങാൻ പോകുന്ന വീടുവഴി പുറത്ത് കൊണ്ടുവരാം. പേക്ഷ, നാളെ വെളുപ്പിേന നടക്കൂ.

•ജോഷി: സാധനം പാക്ക് ചെയ്ത് മുകളിലത്തെ നിലയിൽ ഒളിപ്പിച്ചാലോ...

•ജിഷ്ണു: മുകളിൽ കൊണ്ടുവെച്ചാലും അവർ തപ്പിേല്ല. പേക്ഷ, അവർ വീട്ടിലേക്ക് ഇടിച്ചുകേറില്ല. അതിനുള്ള ഒഫൻസ് ഒന്നും ഇല്ല. അക്കാര്യത്തിൽ സേഫ് ആണെന്നാണ് അഡ്വക്കറ്റ് പറഞ്ഞത്. ലക്ഷ്മൺ സാർ ക്രൈംബ്രാഞ്ചിലേക്ക് പോയിട്ടുണ്ട്. ജോർജേട്ടൻ സെറ്റിൽമെൻറിനുള്ള കാശ് റെഡിയാക്കാമെന്നും പറഞ്ഞിട്ടുണ്ട്.

•ജോഷി: 10 കോടി രൂപയാണോ കൊടുക്കാനുള്ളത്.

•ജിഷ്ണു: എന്തെങ്കിലും സൊല്യൂഷൻ ഉണ്ടാക്കാമോ എന്ന് നോക്ക്, ഞാൻ ടീച്ചറെയൊക്കെ മാറ്റട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monson Mavunkal
News Summary - Voicemail as evidence of Monson Maungale's fraud
Next Story