വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും
text_fieldsവിഴിഞ്ഞം തുറമുഖം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ഓഹരിക്കൈമാറ്റം രാഷ്ട്രീയവിവാദമായി കത്തുന്നതിനിടെ വിഷയം ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗം പരിഗണിക്കും. തുറമുഖ നടത്തിപ്പുകാരായ അദാനി പോർട്ടുമായി ബന്ധപ്പെട്ട് എന്തെല്ലാം തുടർനടപടികൾ സ്വീകരിക്കണമെന്നതുൾപ്പെടെ കാര്യങ്ങൾ ചർച്ചയാകുമെന്നാണ് വിവരം.
വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി രാഷ്ട്രീയനീക്കം നടക്കുമ്പോൾ വി.ഡി. സതീശൻ എന്ത് വിശദീകരണമാകും നൽകുകയെന്നത് നിർണായകമാണ്. നിലവിൽ സംസ്ഥാന സർക്കാറിന് വിഴിഞ്ഞം പദ്ധതികൊണ്ട് കാര്യമായ സാമ്പത്തിക ലാഭമില്ലെങ്കിലും തുറമുഖത്തിനായി ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. തുറമുഖം സർക്കാർ നിയന്ത്രണത്തിലുമാ. ആ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അധ്യക്ഷനായ വിഴിഞ്ഞം തുറമുഖ ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിക്കാനും സർക്കാർ ആലോചിക്കുന്നത്.
സർക്കാർ ചെലവഴിച്ച തുകയുടെ കാര്യത്തിൽ അദാനി പോർട്സ് ഉന്നയിച്ച കാര്യങ്ങളിൽ സർക്കാർ വ്യക്തത വരുത്തും. സർക്കാറിനെ അറിയിക്കാതെ ഓഹരികൾ കൈമാറാനുള്ള അദാനി പോർട്ടിന്റെ നീക്കം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയും വിദഗ്ധ സമിതിയും പരിശോധിച്ചെന്നാണ് വിവരം. ഓഹരിക്കൈമാറ്റത്തിന്റെ നിയമസാധുതയും സാഹചര്യങ്ങളും പരിശോധിക്കാൻ നിയമവകുപ്പിനോട് നിർദേശിക്കാനും തീരുമാനിച്ചു.
ഓഹരി വിൽപനയിൽ സംസ്ഥാന താൽപര്യവും ദേശീയസുരക്ഷയുമടക്കം വിഷയങ്ങൾ പരിഗണിച്ച് നീങ്ങിയാൽ മതിയെന്നാണ് സർക്കാർ നിലപാട്. നിക്ഷേപത്തിന്റെ പേരിൽ വിദേശ കമ്പനിയുമായുണ്ടാക്കിയ കരാർ സംസ്ഥാനത്തിന് ഏതൊക്കെ രീതിയിൽ ദോഷം വരുത്തുമെന്നതുൾപ്പെടെ കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന ആവശ്യം ശക്തമാണ്. അത് ദൂരീകരിക്കുന്ന നടപടികളുണ്ടാകണമെന്ന ആവശ്യം മന്ത്രിസഭ യോഗത്തിൽ വന്നേക്കാം.
കരാറിലെ ഉടമസ്ഥാവകാശ മാറ്റം സംബന്ധിച്ച വ്യവസ്ഥകളാണ് വിവാദമായത്. കരാറിലെ 5.3 വകുപ്പ് പ്രകാരം സർക്കാറിന്റെ മുൻകൂർ അനുമതി വാങ്ങാതെ ഉടമസ്ഥാവകാശ മാറ്റം സാധ്യമല്ല. കമ്പനികാര്യ നിയമപ്രകാരം 75 ശതമാനത്തിലധികം ഓഹരിമാറ്റത്തെയാണ് ഉടമസ്ഥാവകാശ മാറ്റമായി പരിഗണിക്കുന്നതെങ്കിൽ വിഴിഞ്ഞം തുറമുഖ കരാർ വ്യവസ്ഥകൾ പ്രകാരം 25 ശതമാനമോ അതിലധികമോ ഓഹരികളുടെ മാറ്റം ഉടമസ്ഥാവകാശ വ്യതിയാനത്തിന്റെ പരിധിയിൽവരും.
49 ശതമാനം ഓഹരിയാണ് വിദേശ കമ്പനിക്ക് നൽകുന്നത്. ഇത് കരാർ ലംഘനത്തിന് സമാനമാണ്. അതേസമയം സർക്കാറുമായുള്ള ഒത്തുകളിയെന്ന പ്രതിപക്ഷ ആരോപണവുമുണ്ട്. വിഷയത്തിൽ കോൺഗ്രസിലും അഭിപ്രായവ്യത്യാസം നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

