Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിസ തട്ടിപ്പ്;...

വിസ തട്ടിപ്പ്; ബോസ്നിയൻ കാടുകളിൽ കുടുങ്ങിയവർ മടങ്ങിയെത്തി

text_fields
bookmark_border
വിസ തട്ടിപ്പ്; ബോസ്നിയൻ കാടുകളിൽ കുടുങ്ങിയവർ മടങ്ങിയെത്തി
cancel

വലിയതുറ(തിരുവനന്തപുരം): വിസ തട്ടിപ്പിൽ കുടുങ്ങി അഞ്ചുമാസം ബോസ്നിയന്‍ കാടുകളില്‍ കഴി ഞ്ഞ പത്തംഗസംഘത്തില്‍ നാലുപേര്‍ തിരിച്ചെത്തി. പൂന്തുറ സ്വദേശി ജോയ് യേശുദാസ്, കൊച്ചു വേളി സ്വദേശി റിനോള്‍ഡ്, മരിയനാട് സ്വദേശിനി ഷിമില, അങ്കമാലി സ്വദേശിനി സോന ടോണി എന് നിവരാണ് എത്തിയത്. ഇസ്രായേലിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് കൊച്ചുവേളി സ്വദേശിനിയ ാണ് ഇവരെ കൊണ്ടുപോയത്. പത്തുപേരില്‍നിന്ന് ഏഴ് ലക്ഷം രൂപ വീതം വാങ്ങിയിരുന്നു. ബോസ്നിയ വഴി ഇസ്രാേയലിലേക്ക് എത്തിക്കാമെന്നായിരുന്നു വാഗ്ദാനം.

പാസ്പോര്‍ട്ടില്‍ ബോസ്നിയന്‍ വിസ സ്റ്റാമ്പ് ചെയ്ത ശേഷം ഏപ്രിലിൽ ഇവരെ തിരുവനന്തപുരം വിമാനത്താവളം വഴി ബോസ്നിയയിൽ എത്തിച്ചു. പണം വാങ്ങിയ കൊച്ചുവേളി സ്വദേശിനിയും ഇവർക്കൊപ്പമുണ്ടായിരുന്നു. വിമാനത്താവളത്തിൽ ബ്രിട്ടീഷ് പൗരത്വമുള്ള എറണാകുളം സ്വദേശി ഉണ്ണികൃഷ്ണനാണ് ഇവരെ സ്വീകരിച്ചത്. അവിടെ നിന്ന് മണിക്കൂറുകൾ യാത്ര ചെയ്ത് ജനവാസമില്ലാത്ത കാട്ടിനുള്ളിലെ ഒരു കെട്ടിടത്തിൽ എത്തിച്ചു. ഒരുമാസത്തിനുള്ളില്‍ ഇസ്രായേലിലേക്ക് അയക്കാമെന്നായിരുന്നു പറഞ്ഞത്. ഇവര്‍ക്കൊപ്പം ഒരുമാസം ഇവിടെ താമസിച്ച കൊച്ചുവേളി സ്വദേശിനി പിന്നീട് തന്ത്രപരമായി നാട്ടിലേക്ക് മുങ്ങി. ഇതോടെ ഇവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായി.

കെട്ടിടത്തിെൻറ നാലു ഭാഗവും ഇഴജന്തുക്കളുടെ ശല്യംകാരണം പുറത്തിറങ്ങാന്‍പോലും കഴിയാതെ പേടിയോടെയാണ് ഒാരോ ദിവസവും ഇവര്‍ തള്ളിനീക്കിയത്. ഒരുമാസത്തേക്കുള്ള ഭക്ഷണം തീര്‍ന്നതോടെ പട്ടിണിയായി. പിന്നീട് കിലോമീറ്ററുകള്‍ക്ക് അപ്പുറത്തെ കൃഷിയിടത്തില്‍ ഇടക്കിടെ എത്തുന്ന റഷ്യക്കാരെൻറ ഒൗദാര്യത്തിലാണ് തുടർദിവസങ്ങളിൽ ജീവിതം മുന്നോട്ട് പോയതെന്ന് രക്ഷപെട്ട് എത്തിയ റിനോള്‍ഡ് ‘മാധ്യമ’ത്തോട് പറഞ്ഞു. മാസങ്ങള്‍ പിന്നിട്ടിട്ടും ഇസ്രാേയലിലേക്ക് കൊണ്ടുപോകാതെ വന്നതോടെ ബോസ്നിയയില്‍ കുടുങ്ങിയ കാര്യം നാട്ടിലെ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കളുടെ പരാതിയിൽ വലിയതുറ സി.െഎ യുവതിയെ വിളിച്ചുവരുത്തുകയും ബോസ്നിയയിലുള്ള ഉണ്ണികൃഷ്ണനെ ബന്ധപ്പെട്ട് കുടുങ്ങിയവരെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതോടെ പൊലീസില്‍ പരാതി നല്‍കിയ നാലുപേരെ മാത്രം പഴയ കെട്ടിടത്തിനുള്ളിലാക്കിയ ശേഷം മറ്റ് ആറുപേരെയും അവിടെനിന്ന് മാറ്റി. ദിവസങ്ങള്‍ക്ക് ശേഷം നാലുപേരെയും ബോസ്നിയയിൽനിന്ന് ഇസ്താംബൂൾ വഴി നാട്ടിലേക്ക് അയച്ചു. തിരുവനന്തപുരത്ത് എത്തിയ നാലുപേരും വലിയതുറ പൊലീസ് സ്റ്റേഷനില്‍ എത്തി മനുഷ്യക്കടത്തിന് ഇരകളായിരുന്നു തങ്ങളെന്ന് അറിയിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ആറുപേരെ കുറിച്ചും ഇപ്പോൾ വിവരമില്ലെന്നും അവർ പറഞ്ഞു. വലിയതുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visa fraud
News Summary - visa fraud
Next Story