Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിൽ 16കാരിക്കും...

ട്രെയിനിൽ 16കാരിക്കും പിതാവിനും നേരെ അതിക്രമം: പ്രതികളെ പിടികൂടാനായില്ല

text_fields
bookmark_border
ട്രെയിനിൽ 16കാരിക്കും പിതാവിനും നേരെ അതിക്രമം: പ്രതികളെ പിടികൂടാനായില്ല
cancel
Listen to this Article

തൃശൂർ: ട്രെയിനിൽ പിതാവിനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയിൽ പ്രതികളെ കണ്ടെത്തനായില്ല. സംഭവം എറണാകുളം ജില്ല അതിർത്തിയിലായതിനാൽ തൃശൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എറണാകുളം റെയിൽവേ പൊലീസിന് കൈമാറി. പ്രതികൾ സീസണ്‍ ടിക്കറ്റുപയോഗിച്ച് സ്ഥിരം യാത്ര നടത്തുന്നവരാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കേസ് അന്വേഷിക്കുന്ന എറണാകുളം റെയിൽവേ പൊലീസ് തൃശൂരിലെത്തി കുട്ടിയുടെയും പിതാവിന്‍റെയും മൊഴിയെടുത്തു. അതേസമയം, ചൊവ്വാഴ്ച ഉച്ചക്ക് മുമ്പ് പ്രതികളെ പിടികൂടിയില്ലെങ്കിൽ തൃശൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ സമരം നടത്തുമെന്ന് പെണ്‍കുട്ടിയുടെ പിതാവ് അറിയിച്ചു.

ശനിയാഴ്ച രാത്രി എറണാകുളത്തുനിന്ന് എറണാകുളം-ഗുരുവായൂർ സ്പെഷൽ എക്സ്പ്രസ് ട്രെയിനിൽ വരുമ്പോഴാണ് തൃശൂർ സ്വദേശികളായ പിതാവിനും മകൾക്കും നേരെ അമ്പത് വയസ്സിലധികം പ്രായം വരുന്ന ആറുപേർ കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും മർദിക്കാനും ശ്രമിച്ചത്. ലൈംഗികാധിക്ഷേപ പെരുമാറ്റമാണ് ഉണ്ടായതെന്ന് പെൺകുട്ടിയും പിതാവും പറഞ്ഞു. പെൺകുട്ടി ഇവരുടെ മോശം പെരുമാറ്റം വിഡിയോയിൽ ചിത്രീകരിക്കാൻ ശ്രമിക്കവെ കുട്ടിയുടെ ഫോണും സംഘം തട്ടിപ്പറിച്ചിരുന്നു. അതിക്രമം തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് ഫാസിലിനെ പ്രതികൾ മർദിച്ചെന്നും റെയിൽവേ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പ്രതികൾ ആലുവ മുതൽ ഇരിങ്ങാലക്കുട വരെയുള്ള ആറ് സ്ഥലങ്ങളിലായി ഇറങ്ങിയെന്നാണ് പെൺകുട്ടിയും പിതാവും പൊലീസിന് നൽകിയ മൊഴി. സി.സി.ടി.വി കേന്ദ്രീകരിച്ച് ഇവരെ പിടികൂടാൻ ശ്രമം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainViolence against girl
News Summary - Violence against 16-year-old girl and father on train: Defendants not caught
Next Story