പൊലീസ് മർദനം സ്ഥിരീകരിച്ച് വിനായകൻ കേസിൽ കുറ്റപത്രം
text_fieldsതൃശൂർ: പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചശേഷം മരിച്ച ദലിത് യുവാവ് ഏങ ്ങണ്ടിയൂർ സ്വദേശി ചക്കാണ്ടൻ വിനായകന് പൊലീസ് മർദനം ഏറ്റിരുന്നുവെന്ന് സ്ഥിരീക രിച്ച് ക്രൈംബ്രാഞ്ചിെൻറ ആദ്യ കുറ്റപത്രം. തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ര ണ്ട് വാള്യങ്ങളുള്ള കുറ്റപത്രം സമർപ്പിച്ചത്.
പാവറട്ടി സ്റ്റേഷനിലെ പൊലീസുകാരാ യ ടി.പി. ശ്രീജിത്ത്, കെ. സാജന് എന്നിവർ ചേർന്ന് വിനായകനെ മർദിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. അന്യായമായി തടങ്കലിൽ വെച്ചു, മർദിച്ചു, ഭീഷണിപ്പെടുത്തി, പട്ടികജാതി-വർഗ അതിക്രമ നിരോധന നിയമം ലംഘിച്ചു എന്നീ കണ്ടെത്തലുകളോടെ 341, 342, 323, 324, 348, 294, 330, 341, 3(2)5എ, പട്ടികജാതി-വർഗ അതിക്രമ നിരോധന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തൃശൂർ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഉല്ലാസാണ് കുറ്റപത്രം സമർപ്പിച്ചത്.
2017 ജൂൈല 17നാണ് വിനായകനെ പാവറട്ടിയിൽവെച്ച് സുഹൃത്തുമായി സംസാരിക്കുന്നതിനിടെ കസ്റ്റഡിയിലെടുത്തത്. വീട്ടുകാരെത്തിയപ്പോൾ വിട്ടയച്ചു. 18ന് രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ക്രൂരമർദനമേറ്റുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തലുണ്ടായിരുന്നു. ലോക്കൽ പൊലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതോടെ കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചതിനെതുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
പട്ടികജാതി-വർഗ അതിക്രമ നിരോധന നിയമം അനുസരിച്ച് കേസെടുക്കാതിരുന്നതിനെ ലോകായുക്ത രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നീടാണ് ഈ വകുപ്പും ദേഹോപദ്രവം ഏൽപ്പിച്ചെന്ന വകുപ്പും ചുമത്തി അന്വേഷണം മാറ്റിയത്. പൊലീസ് പീഡനത്തില് മനംനൊന്ത്, വിനായകന് തൂങ്ങിമരിെച്ചന്നാണ് ബന്ധുക്കളുടെ പരാതി. കസ്റ്റഡിമർദനത്തെ സാധൂകരിക്കുന്നതാണ് റിപ്പോർട്ട്.
കസ്റ്റഡിയിൽ അതിക്രമം നേരിട്ടത് സംബന്ധിച്ചും ആത്മഹത്യ സംബന്ധിച്ചും രണ്ട് കേസായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കസ്റ്റഡി അതിക്രമം സംബന്ധിച്ചാണ് കുറ്റപത്രം സമർപ്പിച്ചതെന്നും രണ്ടാമത്തെ കേസിലെ കുറ്റപത്രത്തിൽ ആത്മഹത്യക്ക് കാരണമായവ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉടൻ സമർപ്പിക്കുമെന്നും ഡിവൈ.എസ്.പി ഉല്ലാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.