Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്ലിം...

മുസ്ലിം ലീഗിന്‍റെ ലക്ഷ്യം വർഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം -എ. വിജയരാഘവൻ

text_fields
bookmark_border
മുസ്ലിം ലീഗിന്‍റെ ലക്ഷ്യം വർഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം -എ. വിജയരാഘവൻ
cancel

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽെഫയർ പാർട്ടി, എസ്.ഡി.പി.ഐ തുടങ്ങിയ പാർട്ടികളുമായി മുസ്ലിം ലീഗ് സഖ്യമുണ്ടാക്കുന്നത് വർഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷ പാർട്ടികളുമായി സഖ്യത്തിലായാണ് ഭൂരിപക്ഷ വർഗീയതയെ നേരിടേണ്ടത്. യു.ഡി.എഫ് മുന്നണി വിപുലീകരിക്കുന്നതിെൻറ ഭാഗമായാണ് ന്യൂനപക്ഷ വർഗീയ പാർട്ടികളുമായി ലീഗ് സഖ്യത്തിലാകുന്നത്. കോൺഗ്രസ് ഇതുവരെ പ്രതികരിക്കാത്തത് പിന്തുണയുള്ളതിനാലാണ്. മുസ്ലിം യൂത്ത് ലീഗ് ഇൗ തീരുമാനത്തെ എതിർക്കുന്നത് സൂത്രപ്പണിയുടെ ഭാഗമായാണ്.

മുസ്ലിം ലീഗ് നയരൂപസമിതിയിൽ അംഗങ്ങളായ പല യൂത്ത് ലീഗ് നേതാക്കളും തീരുമാനത്തെ എതിർത്തിരുന്നില്ല. ഇപ്പോൾ എതിർക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് രൂപവത്കരിക്കുന്ന ജനകീയ മുന്നണി എന്താണെന്ന് വ്യക്തമാക്കണം. അധികാരംകൊണ്ട് വർഗീയത വളർത്തിയ പാർട്ടിയാണ് മുസ്ലിം ലീഗെന്നും അദ്ദേഹം പറഞ്ഞു.

ചില തദ്ദേശസ്ഥാപനങ്ങളിൽ ഇത്തരം പാർട്ടികൾ എൽ.ഡി.എഫിന് പിന്തുണ നൽകുന്നുണ്ടെന്ന് അറിയിച്ചപ്പോൾ സംസ്ഥാനതലത്തിലും പ്രാദേശിക തലത്തിലും പാർട്ടിക്ക് ഒരു നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വെൽെഫയർ പാർട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി പോലുള്ള പാർട്ടികളുമായി ഒരുതരത്തിലും സഖ്യത്തിനില്ല. ഇത്തരം പാർട്ടികളുമായി സഖ്യത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. മൂത്തേടത്ത് ഡി.വൈ.എഫ്.ഐ പ്രതിഷേധ ധർണയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueA Vijayaraghavan
News Summary - A Vijayaraghavan Muslim League
Next Story