വികടകവി
text_fieldsകവിയാണ് പക്ഷേ, വികടത്തമേ എഴുതൂ, പറയൂ.‘ചോരച്ചാലുകൾ നീന്തിക്കയറി, തൂക്കുമരങ്ങ ൾ ഉൗഞ്ഞാലാക്കി’യൊക്കെയാണ് വരവ്. ഇപ്പോൾ സി.പി.എം കേന്ദ്രകമ്മിറ്റി അംഗമാണ്, മുൻ എം.പി യാണ്, അതിലുപരി സംസ്ഥാനം ഭരിക്കുന്ന മുന്നണിയുടെ കൺവീനറുമാണ്. പേക്ഷ, മൈക്ക് കണ്ടാ ൽ പിന്നെ, മുൻപിൻ നോട്ടമില്ല. വായിൽ തോന്നുന്നത് എ. വിജയരാഘവന് പാട്ടാണ്.
അത് ആരെക്കുറിച്ചായാലും എന്തിനെക്കുറിച്ചായാലും. വാതോരാതെ എന്തൊക്കെയോ പറയും. ഒരുപക്ഷേ, പകുതി ‘പ്രോലിറ്റേറിയനും’ പകുതി ‘ഇൻറലക്ച്വലും’ ആയതുകൊണ്ടാവും, ആർക്കും വലുതായൊന്നും മനസ്സിലാവില്ല. എന്നാൽ, ചിലകാര്യങ്ങൾ നിർത്തി,നിർത്തി, ഉൗന്നിപ്പറയും. അത് തനിക്കുമാത്രം കമ്പമുള്ള വിഷയങ്ങളാണെങ്കിലും എല്ലാവർക്കും ഇതിലാണ് താൽപര്യം എന്നാണ് ധാരണ. അങ്ങനെയാണ് കഴിഞ്ഞ ദിവസം, ‘ആലത്തൂരിലെ സ്ഥാനാർഥിയായ പെൺകുട്ടി’യെക്കുറിച്ച് പറഞ്ഞപ്പോൾ വിജയരാഘവൻ ‘വികടരാഘവ’നെപ്പോലെയായത്.
നിയമമൊക്കെ പാലിച്ച്, പേരുപറയാതെ എന്നാൽ, ആളെ ചൂണ്ടിക്കാണിച്ചായിരുന്നു പ്രയോഗം. സാധാരണഗതിയിൽ, ഒരുമാതിരിപ്പെട്ട ആരും പറയാനിടയില്ലാത്ത വഷളൻ പ്രയോഗങ്ങളാണ് ആ നാവിൽനിന്ന് ഉതിർന്നു വീണതും. നവോത്ഥാനവും വനിത മതിലുമൊക്കെ സിദ്ധാന്തത്തിലുണ്ടെങ്കിലും അതിലൊന്നും ഒരു കാര്യവുമില്ലന്നേ എന്നാവും പ്രയോഗത്തിൽ വരുേമ്പാൾ. പി.വി. കുഞ്ഞിക്കണ്ണനും എം.എം. ലോറൻസും വി.എസ്. അച്യുതാനന്ദനും പാലോളി മുഹമ്മദ് കുട്ടിയും വൈക്കം വിശ്വനുമൊക്കെ ഇരുന്ന കൺവീനർ സ്ഥാനത്ത് ഇൗ ‘എ’. വിജയരാഘവൻ ഇരിക്കുന്നതു കാണുേമ്പാൾ ‘ഒാൾഡ് ഇൗസ് ഗോൾഡ്’എന്ന് ആശ്വസിക്കാനേ നിവൃത്തിയുള്ളൂ.
സംഭവം കത്തി,കേസും പുക്കാറുമൊക്കെ ആയപ്പോൾ തെൻറ നാവിെൻറ റൂട്ട് ആരോ മാറ്റിയെന്നാണ് വിജയരാഘവൻ സഖാവിെൻറ പരാതി. അല്ലെങ്കിലും, തെരഞ്ഞെടുപ്പ് ആകുേമ്പാൾ പാർട്ടി പത്രത്തിെൻറയും പാർട്ടി ‘വിജയ’ൻമാരുടെയും റൂട്ട് മാറി ഒാടുക പതിവുമാണ്.‘പപ്പു’ പ്രയോഗത്തിലുണ്ടായ ജാഗ്രതക്കുറവ് മുഖപത്രം തുറന്നു സമ്മതിച്ചതിെൻറ പിറ്റേന്നാണ് കൺവീനറുടെ വകസംഭാവനയും വന്നിരിക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്തായിരുന്നു വിഖ്യാതമായ മറ്റൊരു പ്രയോഗം അവതരിച്ചത്. അത് അന്നത്തെ പാർട്ടി സെക്രട്ടറിയായ ‘വിജയെൻറ’ വകയായിരുന്നുവെങ്കിൽ ഇത്തവണ കൺവീനർ ‘വിജയേൻറ’താണെന്ന വ്യത്യാസം മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.