അഴിമതിക്കാരെ സംരക്ഷിക്കുന്നതെന്തിന്; സർക്കാറിനോട് വിജിലൻസ് കോടതി
text_fieldsതിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ തുടരാൻ അനുവദിക്കുന്നതെന്തിനെന്ന് സർക്കാറിനോട് തിരുവനന്തപുരം വിജിലൻസ് കോടതി. അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് 2.40 കോടി രൂപയുടെ അഴിമതി നടത്തിയി വിജിലന്‍സ് കണ്ടെത്തിയതെന്നും ഇത്തരം ആളുകളെ എന്തിനാണ് സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതെന്നായിരുന്നു കോടതി ചോദിച്ചത്. ടോം ജോസിനെതിരെ നടപടി ആവശ്യപ്പെട്ട് 10 കത്തുകള്‍ വിജിലന്‍സ് ഡയറക്ടര്‍ ചീഫ് സെക്രട്ടറിക്ക് അയച്ചിരുന്നുവെന്നും വിജിലന്‍സ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികൾ തെറ്റായ സന്ദേശമാണ് നൽകുകയെന്നും കോടതി അഭിപ്രായപ്പെട്ടു.
ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ.എം.എബ്രഹാം, ടോംജോസ്, എ.ഡി.ജി.പി ശ്രീലേഖ എന്നീ ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് നല്‍കുന്ന ഫയലുകള്‍ ചീഫ് സെക്രട്ടറി അട്ടിമറിക്കുന്നുവെന്ന് കാണിച്ച് പായച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്. കേസ് അടുത്ത മാസം ആറിന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.