Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴ ആരോപണം; എം.കെ....

കോഴ ആരോപണം; എം.കെ. രാഘവൻ എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം

text_fields
bookmark_border
MK Raghavan
cancel

കോഴിക്കോട്: കോൺഗ്രസ് നേതാവും കോഴിക്കോട് എം.പിയുമായ എം.കെ. രാഘവനെതിരെ വിജിലന്‍സ് അന്വേഷണം. കോഴ ആരോപണത്തിലും ലോക്‌സഭ െതരഞ്ഞെടുപ്പില്‍ അധികതുക ചെലവഴിച്ചെന്ന്‌ വെളിപ്പെടുത്തിയതിലുമാണ്‌ അന്വേഷണം പുരോഗമിക്കുന്നത്. രാഘവനെതിരെ വിജിലൻസ് കേസ് എന്ന് ചൊവ്വാഴ്ച ഉച്ചയോടെ ചാനലുകൾ വാർത്തകൾ നൽകിയിരുന്നു. ഇതോടെ വീണ്ടും കേസെടുത്തതായുള്ള അഭ്യൂഹം പരന്നു. എന്നാൽ, കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും കോഴിക്കോട് റേഞ്ച് വിജിലൻസ് എസ്.പി പി.സി. സജീവെൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നതെന്നും വിജിലൻസ് അറിയിച്ചു.

2019ലെ ലോക്‌സഭ െതരഞ്ഞെടുപ്പ് കാലത്താണ് രാഘവനെതിരെ ആരോപണം ഉയര്‍ന്നത്. നോയിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'കോർപ്ടാസ്ക്ക്' കൺസൾട്ടൻസി പ്രതിനിധികളെന്ന് പറഞ്ഞ് മാർച്ച് 10ന് വീട്ടിലെത്തിയ ടിവി 9 ഭാരത് വർഷ ചാനൽ സംഘത്തോടാണ് രാഘവൻ വിവാദ വെളിപ്പെടുത്തൽ നടത്തിയത്.

കോഴിക്കോട്ട് പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങാൻ 15 ഏക്കർ ഭൂമി ഏറ്റെടുക്കുേമ്പാഴുള്ള തടസ്സം നീക്കിത്തരാൻ അഭ്യർഥിച്ചപ്പോൾ െതരഞ്ഞെടുപ്പ് െചലവുകള്‍ക്കായി അഞ്ചു കോടി രൂപ തരാൻ രാഘവൻ ആവശ്യപ്പെെട്ടന്ന് വെളിവാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് അന്ന് ചാനല്‍ പുറത്തുവിട്ടത്. തുക ഡല്‍ഹി ഓഫിസിലെ സെക്രട്ടറിയെ ഏൽപിക്കണം. 2014 െതരഞ്ഞെടുപ്പില്‍ 20 കോടി ചെലവഴിച്ചുവെന്ന വെളിപ്പെടുത്തലും ഒളികാമറ ഓപറേഷനിലുണ്ടായിരുന്നു. തുടർന്നുള്ള സംസാരത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20 കോടി െചലവിെട്ടന്നും പാർട്ടി രണ്ടു കോടി തന്നെന്നും തെരഞ്ഞെടുപ്പ് ദിവസം മദ്യം നൽകാറുണ്ടെന്നും രാഘവൻ പറയുകയായിരുന്നു.

രാഘവെൻറത് ചട്ടലംഘനവും അഴിമതിയുമാണെന്ന് കാട്ടി ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതോടെ പരാതിയിൽ അന്വേഷണം നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് നിർദേശം നൽകി. പിന്നാലെ ഐ.പി.സി 171 ഇ വകുപ്പും, അഴിമതി നിരോധന നിയമത്തിെൻറ (പി.സി ആക്ട്) 13(1) എ വകുപ്പും അനുസരിച്ച് നടക്കാവ് പൊലീസ് 414/2019 ക്രൈം നമ്പറിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്നാണ് കേസ് വിജിലൻസിലെത്തിയത്.

സർക്കാർ നീക്കം രാഷ്ട്രീയ പാപ്പരത്തം –എം.കെ. രാഘവൻ

കോഴിക്കോട്: സർക്കാർ നീക്കം രാഷ്ട്രീയ പാപ്പരത്തമാണെന്നും ഏതുതരം അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്ന് നേരത്തെതന്നെ പറഞ്ഞതാണെന്നും എം.കെ. രാഘവൻ എം.പി. ലോക്‌സഭ െതരഞ്ഞെടുപ്പ് കാലത്ത് വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശ്യം മാത്രമായിരുന്നു കേസിന് പിന്നില്‍.

വീണ്ടും കേസെടുക്കാൻ വിജിലൻസിന് നിർദേശം നൽകിയെന്ന് വിവരം ലഭിച്ചതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. യു.ഡി.എഫിനു വേണ്ടി മുമ്പില്‍നിന്ന് പ്രവര്‍ത്തിക്കുന്നതാണ് സി.പി. എമ്മിെൻറ പ്രശ്‌നം. അന്വേഷണം അതിെൻറ വഴിക്ക് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഒളിക്യാമറ വിവാദം തദ്ദേശ െതരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വീണ്ടും പൊടിതട്ടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം പാപ്പരത്തമാെണന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീറും കെ.പി.സി.സി ൈവസ് പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖും പറഞ്ഞു. പൊലീസ് അന്വേഷിച്ച് ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ കേസ് വിജിലന്‍സിന് കൈമാറി തേജോവധം ചെയ്യാനുള്ള ശ്രമം ജനം തിരിച്ചറിയും. സര്‍ക്കാര്‍ പഞ്ചായത്ത് െതരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് -ഇരുവരും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vigilance casesting operationMK Raghavan MP
Next Story