ലീഗ് വിമതൻ നോട്ടക്കും പിന്നിൽ
text_fieldsമലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മൽസരിച്ച മുസ്ലിം ലീഗ് വിമത നേതാവ് ഹംസ കരുമണ്ണിൽ നേടിയത് നോട്ടയേക്കാളും കുറഞ്ഞ വോട്ട്. തെരഞ്ഞെടുപ്പിൽ നോട്ടക്ക് 502 വോട്ടുകൾ കിട്ടിയപ്പോൾ 402 വോട്ടുകൾ മാത്രമാണ് ഹംസക്ക് നേടാനായത്.
സമ്മർദ തന്ത്രമുപയോഗിച്ച് ഖാദർ സീറ്റ് നേടിയെടുത്ത നടപടിയോട് യോജിക്കാനാവില്ലെന്ന് അറിയിച്ചാണ് സ്വതന്ത്ര മോേട്ടാർ തൊളിലാളി യൂനിയൻ മുൻ ജില്ല പ്രസിഡൻറായ ഹംസ വേങ്ങര തെരഞ്ഞെടുപ്പിൽ മൽസരത്തിനെത്തിയത്. എന്നാൽ തെരഞ്ഞെടുപ്പിൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ ലീഗ് വിമതന് സാധിച്ചില്ല.
വേങ്ങര തെരഞ്ഞെടുപ്പിൽ ലീഗ് വിമതൻ പിടിക്കുന്ന വോട്ടുകൾ നിർണായകമാവുമെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. എന്നാൽ കാര്യമായ സ്വാധീനം ചെലുത്താൻ ലീഗ് വിമതന് സാധിച്ചിട്ടില്ലെന്നതാണ് സത്യം. 1991ലെ ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മൽസരിച്ച് എൽ.ഡി.എഫിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയായാളാണ് ഹംസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
