വെള്ളാപ്പള്ളിയുമായി അടുക്കാൻ യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: വനിതാ മതിലിെൻറ മുഖ്യസംഘാടകനായി സർക്കാറുമായും ഇടത് മുന്നണി യുമായും ‘സഖ്യ’മുണ്ടാക്കിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന ുമായി അടുക്കാൻ യു.ഡി.എഫ് വഴിതേടുന്നു. വെള്ളാപ്പള്ളിയുമായുള്ള ബന്ധത്തിെൻറ പേരിൽ യു.ഡി.എഫിൽനിന്ന് പോകേണ്ടിവന്ന എ.എൻ. രാജൻ ബാബു നേതൃത്വം നൽകുന്ന ജെ.എസ്.എസിനെ മടക്കിക്കൊണ്ടുവരുന്നത് ഇൗ ലക്ഷ്യത്തോടെയാണ്. കേരള പുലയർ മഹാസഭയിലെ (കെ.പി.എം.എസ്) പുന്നല ശ്രീകുമാർ വിരുദ്ധരെ അനുനയിപ്പിക്കാനും കോൺഗ്രസിൽ നീക്കമുണ്ട്.
എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്റ്റ് എന്നിവയുടെ നിയമോപദേശകൻ കൂടിയായ രാജൻബാബു നേതൃത്വം നൽകുന്ന ജെ.എസ്.എസ് കഴിഞ്ഞദിവസമാണ് എൻ.ഡി.എ വിട്ട് യു.ഡി.എഫിൽ ചേരുന്നതിന് കത്ത് നൽകിയത്.
യു.ഡി.എഫ് ഏകോപനസമിതി, പാർട്ടികളുമായി ചർച്ചക്ക് ഉപസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ജെ.എസ്.എസ് രൂപവത്കരിച്ചത് മുതൽ യു.ഡി.എഫിെൻറ ഭാഗമായിരുന്നുവെന്നത് ചൂണ്ടിക്കാട്ടി രാജൻബാബുവിെൻറ കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് സൂചന. ജെ.എസ്.എസ് സ്ഥാപക കെ.ആർ. ഗൗരിയമ്മ മുന്നണി വിട്ടപ്പോഴും രാജൻബാബു യു.ഡി.എഫിൽ തുടരുകയായിരുന്നു. പിന്നീട് വെള്ളാപ്പള്ളി നടേശന് ജാമ്യമെടുക്കാൻ കോടതിയിൽ ഹാജരായതിെൻറ പേരിൽ അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരനും യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചനും രാജൻബാബുവിെനതിരെ രംഗത്തുവന്നു. ഇതേ തുടർന്നുണ്ടായ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലാണ് രാജൻബാബു വിഭാഗം മുന്നണിവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.