Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി. സുധാകരനോളം...

ജി. സുധാകരനോളം സ്വാധീനമുള്ള നേതാവ് ആലപ്പുഴയിലില്ലെന്ന് വെള്ളാപ്പള്ളി

text_fields
bookmark_border
Vellapally Natesan
cancel

ചേർത്തല: മുതിർന്ന നേതാവ് ജി. സുധാകരനെ സി.പി.എം പരസ്യമായി ശാസിച്ച സംഭവത്തിൽ പ്രതികരണവുമായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജി. സുധാകരനോളം സ്വാധീനമുള്ള നേതാവ് ആലപ്പുഴയിലെ സി.പി.എമ്മിൽ ഇല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സുധാകരൻ നല്ല സംഘാടകനും മന്ത്രിയുമാണ്. മുഖം നോക്കാതെ നടപടി എടുക്കുന്ന പാർട്ടിയാണ് സി.പി.എം. അദ്ദേഹത്തെ അതേ പാർട്ടിയിൽപെട്ടവർ ആക്രമിച്ചു എന്നത് ശരിയാണ്. സുധാകരൻ അച്ചടക്ക നടപടി ഉൾക്കൊണ്ടു കഴിഞ്ഞുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

കോൺഗ്രസിൽ ഹൈക്കമാൻഡിനേക്കാൾ വലിയ ഹൈക്കമാൻഡാണ് കേരളത്തിലുള്ളതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. തിരിച്ചുവരവിന്‍റെ പാതയിലാണെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും ഗ്രൂപ്പുകൾ തമ്മിൽ അടിയാണ്. സുധാകരൻ വന്നപ്പോൾ ഇന്നലെ വരെ കൊമ്പുകോർത്തിരുന്നവർക്കിപ്പോൾ എന്തൊരു ഐക്യമാണ്. ആർ. ശങ്കറിനെ തകർത്ത പ്രേതം ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏത് പാർട്ടി വഴിതടഞ്ഞ് സമരം ചെയ്താലും തെറ്റാണന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് മുതിർന്ന നേതാവും മുൻമന്ത്രിയും സംസ്ഥാന സമിതിയംഗവുമായ ജി. സുധാകരനെ സി.പി.എം പരസ്യമായി ശാസിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ചയിൽ സുധാകരേൻറതുൾപ്പെടെ പങ്കന്വേഷിച്ച സംസ്ഥാന സെക്രേട്ടറിയറ്റംഗങ്ങളായ എളമരം കരീമും കെ.ജെ. തോമസും അടങ്ങിയ കമീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിര്‍ണയ സന്ദര്‍ഭത്തിലും തെരഞ്ഞെടുപ്പ്‌ പ്രചാരണ സമയത്തും പാർട്ടി സംസ്ഥാന കമ്മിറ്റിയംഗത്തിന്‌ യോജിച്ച വിധമല്ല ജി. സുധാകരന്‍ പെരുമാറിയതെന്നാണ് സംസ്ഥാന കമ്മിറ്റി കണ്ടെത്തിയത്. അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് സഹായകരമല്ലാത്ത നിലപാടാണ് സുധാകരെൻറ ഭാഗത്തു നിന്നുണ്ടായതെന്നും കമീഷൻ കണ്ടെത്തി.

മണ്ഡലത്തിൽ നിന്ന് വിജയിച്ച എച്ച്. സലാമിെൻറ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സഹകരിക്കുന്നില്ലെന്ന പ്രചാരണം ഉണ്ടായിട്ടും ഇത് ശരിവെക്കുന്ന തരത്തിൽ സുധാകരൻ മൗനംപാലിെച്ചന്നും കമീഷൻ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vellapally NatesanG Sudhakaran
News Summary - Vellapally Natesan says there is no leader in Alappuzha as influential as G. Sudhakaran
Next Story