ചെകുത്താെൻറ നാടെന്ന് പറയുന്നത് മറ്റൊരു ചെകുത്താൻ –വെള്ളാപ്പള്ളി നടേശൻ
text_fieldsആലപ്പുഴ: വനിതാമതിലിന് ശേഷം കേരളം ചെകുത്താെൻറ നാടാകുമെന്ന് മറ്റൊരു ചെകുത്താനേ പറയാൻ കഴിയൂവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ െസക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വനിതാമതിലിന് ശേഷം കേരളം ചെകുത്താെൻറ നാടായി മാറുമെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പരാമർശത്തിന് ആലപ്പുഴയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളിലെ അധികാരം സംരക്ഷിച്ചുപോരാനാണ് ചിലർ അനാചാരം എന്ന് മുറവിളികൂട്ടി ഇപ്പോൾ ബഹളംവെക്കുന്നത്. അമ്പലസ്വത്തുക്കൾ ഹൈജാക്ക് ചെയ്യാനാണ് ഇവരുടെ ശ്രമം. ചാതുർവർണ്യം ഇന്നും കൊടികുത്തിവാഴുന്നു എന്നതിെൻറ തെളിവാണ് ഇന്നും ചിലരുടെ പ്രസ്താവനകൾ. മതിൽ വിജയിക്കുമെന്ന് ഉറപ്പായപ്പോൾ മാറിനിന്ന് കൊഞ്ഞനംകുത്തുകയാണ് ചിലരെന്ന് അദ്ദേഹം ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയെ പരിഹസിച്ചാൽ രക്തംതിളക്കും –പ്രീതി നടേശൻ
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപറഞ്ഞ് പരിഹസിച്ചാൽ തെൻറയും എസ്.എൻ.ഡി.പിക്കാരുടെയും രക്തം തിളക്കുമെന്ന് എസ്.എൻ.ഡി.പി വനിത വിഭാഗം അധ്യക്ഷ പ്രീതി നടേശൻ. ആലപ്പുഴ നഗരത്തിൽ വനിതാമതിലിന് ശേഷം ചേർന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ആർ. ശങ്കർ മുഖ്യമന്ത്രിയായിരിക്കെ സരസൻ എന്ന മാസികയിൽ നിരന്തരം ശങ്കരൻ പിന്നേം തെങ്ങിൽ തന്നെ എന്ന് ആക്ഷേപഹാസ്യം വരുമായിരുന്നു. ഇക്കാലത്തും അത്തരം ജാതി പരിഹാസം നിലനിൽക്കുന്നു. ഇപ്പോഴും മുഖ്യമന്ത്രിക്കെതിരെ ജാതി ആക്ഷേപങ്ങൾ ഉണ്ടാകുന്നു. ഇൗ മതിൽ വർഗീയമതിലല്ല. കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കുന്നതിന് മുമ്പുതന്നെ എസ്.എൻ.ഡി.പി ഉെണ്ടന്നും അവർ പറഞ്ഞു. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം നിരന്ന മതിലിന് പ്രീതി നടേശൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.