പാലായിലെ വിജയം ഇടത് സർക്കാറിനുള്ള അംഗീകാരം -വെള്ളാപ്പള്ളി
text_fieldsതിരുവനന്തപുരം: പാലായിലെ മാണി സി. കാപ്പൻെറ തെരഞ്ഞെടുപ്പ് വിജയം ഇടത് സർക്കാറിൻെറ ഭരണത്തിനുള്ള അംഗീകാരമാണെന് ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പ് സർക്കാറിൻെറ വിലയിരുത്തലാവുമെന്നാണ് വേ ാട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞിരുന്നത്. ഇപ്പോൾ സർക്കാറിൻെറ പ്രവർത്തനം നല്ലതാണെന ്ന് പറയാൻ അവർ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലായിൽ മാണി സി.കാപ്പൻ ജയിക്കണമെന്ന് എസ്.എൻ.ഡി.പി മാത്രമല്ല ആഗ്രഹിച്ചത്. പാലാ ബിഷപ്പിന് പോലും കേരള കോൺഗ്രസ് സ്ഥാനാർഥി ജയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. കേരള കോൺഗ്രസിനെ നയിക്കാനുള്ള നേതൃപാടവം ജോസ് കെ. മാണിക്ക് ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അരൂരിൽ തമ്മിൽ ഭേദം തൊമ്മനെന്നതാണ് എസ്.എൻ.ഡി.പി നിലപാട്. ഷാനി മോൾ ഉസ്മാനെ അരൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായി നിർദേശിച്ചത് കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരാണെന്ന് പറഞ്ഞു കേൾക്കുന്നു.കോന്നിയിൽ യു.ഡി.എഫ് സ്ഥാനാർഥിയെ നിർദേശിച്ചത് എൻ.എസ്.എസാണ്.
അഖിലേന്ത്യാതലത്തിൽ ബി.ജെ.പിയുമായി അഭിപ്രായ വ്യതാസമില്ല. എന്നാൽ, കേരളത്തിലെ ബി.ജെ.പിക്ക് പാർട്ടി കൊണ്ടു നടക്കാനുള്ള പ്രാപ്തിയില്ല. പാലാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ ഐക്യമുണ്ടായിരുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.