Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭിന്നശേഷിയുള്ള യുവതിയെ...

ഭിന്നശേഷിയുള്ള യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കി

text_fields
bookmark_border
muneer
cancel

വെള്ളമുണ്ട (വയനാട്): ഭിന്നശേഷിയുള്ള യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗ ത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവിനെ വെള്ളമുണ്ട പൊലീസ് അറസറ്റ് ചെയ്തു. വെള്ളമ ുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ 26കാരിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സംഭവത് തിൽ മാനന്തവാടി ചെറ്റപ്പാലം പള്ളി വളപ്പില്‍ മുനീറാണ് (28) പിടിയിലായത്. കേസിലെ മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വീടിെൻറ പരിസരത്തുനിന്ന് യുവതിയെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. പൊലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെയാണ് യുവതി വീട്ടില്‍ തിരികെയെത്തിയത്. അര്‍ധരാത്രിയോടെ യുവതിയെ സംഘം വീടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. തന്നെ കുറച്ചുപേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അര്‍ധരാത്രി യുവതിയുടെ വീടിനു സമീപം സംശയാസ്പദമായി കണ്ടെത്തിയ മുനീറിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. യുവതിയുടെയും മാതാവിെൻറയും മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newsVellamunda Rape Case
News Summary - Vellamunda Rape Case -Kerala News
Next Story