Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിടിച്ചെടുത്ത വാഹനങ്ങൾ...

പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകൊടുക്കലിൽ അവ്യക്തത

text_fields
bookmark_border
siezed-vehicles
cancel

തിരുവനന്തപുരം: ലോക്ഡൗണിൽ നിയമലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽ കുന്നതിൽ ആശയക്കുഴപ്പം. സ്റ്റേഷനിൽനിന്ന് അറിയിക്കുന്നതിെൻറ അടിസ്ഥാനത്തിൽ ഉടമകൾ എത്തി സത്യവാങ്മൂലം നൽകി തിങ്കളാഴ്ച മുതൽ വിട്ടുകൊടുക്കാനായിരുന്നു മുൻ തീരുമാനം. കേരള പകർച്ചവ്യാധി നിയന്ത്രണ ഒാർഡിനൻസും കേരള പൊലീസ് ആക്ടും പ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനാൽ 10,000 വരെ പിഴയും രണ്ടുവർഷം വരെ തടവും ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റകൃത്യമാണിത്. അതിനാൽ വാഹനം വിട്ടുകൊടുത്താലും കേസ് കോടതിക്ക് കൈമാറണം.

പൊലീസ് സ്റ്റേഷനിൽ തന്നെ പിഴ അടച്ചശേഷം വാഹനങ്ങൾ വിടുന്നതും പരിഗണനയിലുണ്ടായിരുന്നു. വിവിധ സ്റ്റേഷനുകളിലായി ലോക്ഡൗണിൽ പിടിച്ച 25,000 ത്തിലധികം വാഹനങ്ങളുണ്ട്. പലതിനും ഇതിനകം കേടു സംഭവിച്ചു. പല സ്റ്റേഷനിലും വാഹനങ്ങൾ ഇടാൻ സ്ഥലവുമില്ല. എന്നാൽ പൊലീസ് സ്റ്റേഷനുകളിൽ പിഴ ഇൗടാക്കി വാഹനങ്ങൾ നൽകാനുള്ള അധികാരവും വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള അധികാരം പൊലീസിൽ നിക്ഷിപ്തമാക്കിയ കാര്യവും പകർച്ചവ്യാധി നിയന്ത്രണ ഒാർഡിനൻസിൽ ഇല്ല.

ഇൗ സാഹചര്യത്തിലാണ് ഒാർഡിനൻസിൽ വ്യക്തതക്കും പിഴ ഇൗടാക്കാനുള്ള അധികാരം എസ്.എച്ച്.ഒമാർക്ക് നൽകണമെന്നും ഡി.ജി.പി സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു മൂലം തിങ്കളാഴ്ച മുതൽ വാഹനങ്ങൾ വിട്ടുകൊടുക്കാൻ സാധിക്കുമോയെന്നതിലും അവ്യക്തതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsseized vehicles
News Summary - Vehicles seized at Lockdown will be Released Soon -Kerala news
Next Story