Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്ഡൗണിൽ...

ലോക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകും

text_fields
bookmark_border
ലോക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകും
cancel

തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങള്‍ തി ങ്കളാഴ്ച മുതൽ ഉടമകള്‍ക്ക് തിരികെ നൽകാൻ തീരുമാനം. പൊലീസ് അറിയി ക്കുന്ന മുറക്ക് വാഹന ഉടമ സ്റ്റേഷനിലെത്തി സത്യവാങ്മൂലം നൽകണം.
ഇതുസംബന്ധിച്ച കൂടുതൽ നിർദേശങ്ങൾ അടങ്ങിയ ഉത്തരവ് രണ്ട് ദിവസത്തിനകം പുറത്തിറങ്ങും. ഇവ വിട്ടുകൊടുക്കുമെങ്കിലും ഉടമകൾക്കെതിരായ കേസ് കോടതിക്ക് കൈമാറും. പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസും കേരള പൊലീസ് ആക്ടും പ്രകാരം േകസുകൾ ചാർജ് ചെയ്തതിനാൽ കോടതി 10,000 രൂപ വരെ പരമാവധി പിഴ ഈടാക്കിയേക്കാം.

മാർച്ച് 25 മുതലാണ് നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പിടിച്ചെടുത്തു തുടങ്ങിയത്. 31796 കേസിൽ 22274 വാഹനങ്ങളാണ്‌ പിടിച്ചെടുത്തത്‌. 32197 അറസ്‌റ്റും നടന്നു. ആദ്യഘട്ടത്തില്‍ വാഹനങ്ങളുടെ എണ്ണം കുറവായതിനാല്‍ അവ അതത് പൊലീസ് സ്റ്റേഷനുകളുടെ പരിസരത്തുതന്നെ സൂക്ഷിക്കുകയായിരുന്നു. ചിലയിടങ്ങളിൽ പരിസരത്തെ മൈതാനങ്ങളിലും മറ്റും വാഹനങ്ങള്‍ സൂക്ഷിച്ച് പൊലീസ് തന്നെ കാവൽ നില്‍ക്കേണ്ടി വന്നു. ഇതോടെയാണ് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന് പകരം പിഴ ചുമത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചത്.

ഇതിലും ചില നിയമപ്രശ്നങ്ങൾ ഉദ്യോഗസ്ഥർ ഡി.ജി.പിയെ ധരിപ്പിച്ചു. ഓഡിനൻസ് പ്രകാരം പൊലീസല്ല, കോടതിയാണ് പിഴ ഈടാക്കേണ്ടത്. ഇതുമറികടക്കുന്നതിന് അഡ്വക്കേറ്റ് ജനറലിനോട് ഡി.ജി.പി കഴിഞ്ഞ ദിവസം നിയമോപദേശം തേടി. ഓരോ ജില്ലകളിലും ഒരു ഉദ്യോഗസ്ഥെൻറ മേൽനോട്ടത്തിൽ പിഴ ഈടാക്കാമെന്നായിരുന്നു നിയമോപദേശം. പിഴയീടാക്കി വിട്ടയക്കുന്ന വാഹനങ്ങള്‍ ലോക്ഡൗണ്‍ കഴിയുന്നതുവരെ പുറത്തിറങ്ങാൻ പാടില്ല. ഈ വാഹനം വീണ്ടും പിടികൂടിയാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാമെന്നും എ.ജി അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങുന്നതുവരെ വാഹനങ്ങൾ പിടിച്ചെടുക്കാൻ തന്നെയാണ് എസ്.എച്ച്.ഒമാർക്ക് നൽകിയിരിക്കുന്ന നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19lockdownVehicles seizedKerala News
News Summary - Vehicles seized at Lockdown will be Released Soon -Kerala news
Next Story