വനംവകുപ്പിൽ വാഹനദുരുപയോഗമെന്ന്
text_fieldsതിരുവനന്തപുരം: വനംവകുപ്പിൽ വാഹനദുരുപയോഗം നടന്നതായി ധനകാര്യപരിശോധനവിഭാ ഗത്തിെൻറ റിപ്പോർട്ട്. വിവിധ വകുപ്പുകളിൽ വാഹനങ്ങൾ സ്വകാര്യയാത്രക്ക് ഉപയോഗിക് കുന്നതായി പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. വനം വകുപ്പിെ ൻറ കണ്ണൂർ ഡിവിഷനൽ ഓഫിസിലെ വാഹനത്തിെൻറ ലോഗ് ബുക്കും ഓഡോമീറ്ററും പരിശോധിച്ചപ്പോ ൾ 1075 കിലോമീറ്ററിെൻറ വ്യത്യാസം കണ്ടെത്തി.
തുടർന്ന് അനൗദ്യോഗിക യാത്രയായി കണക്കാ ക്കി ഇന്ധനത്തിെൻറ 50 ശതമാനം തുകയായ 11,472 രൂപ വാഹനത്തിെൻറ ചുമതലയുള്ള ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കാൻ നിർദേശം നൽകി. സർക്കാർ ഉത്തരവിന് വിരുദ്ധമായി അധികാര-ദൂരപരിധികൾ ലംഘിച്ച് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ താമസസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്ര അവസാനിപ്പിക്കണമെന്നും ഉദ്യോഗസ്ഥന് കർശന താക്കീത് നൽകണമെന്നും നിർദേശിച്ചു.
ജില്ലക്ക് പുറത്തേക്കുള്ള ഉദ്യോഗസ്ഥരുടെ അനിയന്ത്രിതമായ യാത്രകൾ പരിമിതപ്പെടുത്താൻ ഭരണവകുപ്പ് നടപടി സ്വീകരിക്കണമെന്ന് ധനകാര്യപരിശോധനവിഭാഗത്തിെൻറ റിേപ്പാർട്ടിൽ പറയുന്നു. വാഹനം താമസസ്ഥലത്തേക്ക് കൊണ്ടുപോകാൻ വനംവകുപ്പിൽ ഫോറസ്റ്റ് കൺസർവേറ്റർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണ് അനുമതിയുള്ളത്. ഔദ്യോഗികയാത്രയുടെ വിവരങ്ങൾ യാത്ര ആരംഭിക്കുന്നതിനുമുമ്പ് വാഹനത്തിെൻറ നിയന്ത്രണാധികാരുള്ള ഉദ്യോഗസ്ഥൻ രേഖപ്പെടുത്തണമെന്ന ഉത്തരവും ലംഘിക്കെപ്പട്ടു.
2003 ഫെബ്രുവരി നാലിലെ ഉത്തരവ് പ്രകാരം എല്ലാ സർക്കാർ വാഹനങ്ങളുടെയും ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ ഇന്ധന ഉപഭോഗത്തിെൻറ ശരാശരി കണക്കാക്കി പരിധി നിശ്ചയിക്കേണ്ടതുണ്ട്. ഇൗ ഉത്തരവ് പല വകുപ്പുകളും പാലിച്ചിട്ടില്ലെന്ന് ധനകാര്യ പരിശോധനവിഭാഗം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ധനഉപഭോഗപരിധി നിശ്ചയിക്കാത്തതിനാൽ ഉദ്യോഗസ്ഥർ പല വകുപ്പുകളിലും വാഹനം അനിയന്ത്രിതമായി ഉപയോഗിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.