Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനപരിശോധനയാകാം,...

വാഹനപരിശോധനയാകാം, ദേഹത്ത് തൊടരുത് -പൊലീസുകാരോട് ഡി.ജി.പി

text_fields
bookmark_border
helmet-inspection-11219.jpg
cancel
camera_alt??????????????????????????? ????????????? ??????????????????? ???????????? ??????????????????????????? ???????????? ???????????????????????? ????????????????? ?????????????????? ????????? ?????????????? ????????????? ???????????? ????????. ???????????? ?????? ?????????????? ???????????? ??????? ?????????????? ??????????????????? ????? ??????????????????? ?????????? ????????? ???????????? ?????????? ????????????? ????????????????????? ????????????????????????? ????????????????

തിരുവനന്തപുരം: പരിേശാധനയാകാം, ദേഹത്ത് തൊടരുത്, ലാത്തി ഉപയോഗിക്കരുത്. കാമറയിൽ ചിത്രീകരിക്കണം. കടയ്ക്കൽ സംഭവത്തിെൻറ പശ്ചാത്തലത്തിൽ ഡി.ജി.പി ലോക്നാഥ് െബഹ്റ വാഹനപരിശോധന സംബന്ധിച്ച് ഇറക്കിയ സർക്കുലറിലാണ് നിർദേശം. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ജില്ല പൊലീസ് മേധാവിയായിരിക്കും ഉത്തരവാദി. കടയ്ക്കലിൽ നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തി ഉപയോഗിച്ച് എറിഞ്ഞിട്ടിരുന്നു.

ഹൈകോടതി വിധി പശ്ചാത്തലത്തിൽ ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റിലും ഹെൽമറ്റ് പരിശോധന ഒന്നാം തീയതി മുതൽ കർശനമാക്കിയിട്ടുണ്ട്. എസ്.ഐയുടെ നേതൃത്വത്തില്‍ നാല് പേരടങ്ങുന്നതാവണം പരിശോധനസംഘം. ഒരാൾ പൂര്‍ണമായും വിഡിയോ ചിത്രീകരിക്കണം. പ്രായോഗിക ബുദ്ധിമുട്ട് പറഞ്ഞ് ഒഴിവാക്കരുത്. കുറ്റങ്ങൾക്കെതിരെ നിയമാനുസൃത നടപടിയെടുക്കാം. കയർേക്കണ്ട. രോഷപ്രകടനവും വേണ്ട.

വാഹനം നിര്‍ത്താതെ പോയാൽ നമ്പര്‍ എടുത്ത് നോട്ടീസ് അയക്കാം. പിന്തുടരേണ്ട. ദേഹപരിശോധന നടത്തരുത്. റോഡിൽ കയറി കൈ കാണിക്കരുത്. വളവിലും തിരിവിലും ഇടുങ്ങിയ റോഡുകളിലും പരിശോധന പാടില്ല. തിരക്കേറിയ സ്ഥലങ്ങളിൽ അടിയന്തര ആവശ്യത്തിനല്ലാതെ പരിശോധന നടത്തരുത്. വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുന്നതും ഓടിക്കുന്നവർക്ക് സമയനഷ്ടം ഉണ്ടാകുന്ന രീതിയിലുള്ള പരിശോധനയും നിരുത്സാഹപ്പെടുത്തണമെന്നും നേരത്തേ നിർദേശമുണ്ട്.

ഹെൽമറ്റ്: താക്കീതും മുന്നറിയിപ്പും തുടരുന്നു
ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് ഹെൽമറ്റ് പരിശോധന തുടരുന്നു. ആദ്യഘട്ടം ബോധവത്കരണവും താക്കീതുമാണ്. അടുത്ത ഘട്ടത്തിൽ പിഴയീടാക്കുമെന്ന് മുന്നറിയിപ്പു നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ പിഴ ചുമത്തി. പിൻസീറ്റിലും ഹെൽമറ്റില്ലെങ്കിൽ 500 രൂപയാണ് പിഴ. നാല് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഹെൽമറ്റ് നിർബന്ധമാണ്. നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കാനും ആലോചനയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Back seat helmetpolice inspectionvehicle inspection
News Summary - vehicle inspection directions from dgp
Next Story