Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിടപറഞ്ഞത് വയനാടിെൻറ...

വിടപറഞ്ഞത് വയനാടിെൻറ വീരൻ

text_fields
bookmark_border
veerendra-kumar-4
cancel

വയനാടിനെ ഇത്രമേൽ അടയാളപ്പെടുത്തിയ ഒരു രാഷ്ട്രീയ നേതാവ് ചുരത്തിനു മുകളിലുണ്ടായിട്ടില്ല. അത്രയധികം വയനാട്ടുകാരനായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന വയനാടിെൻറ വീരൻ. താൻ അടിമുടി വയനാട്ടുകാരനാണെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു അദ്ദേഹം. ശാഖകൾ ഒരുപക്ഷേ, പലയിടത്തേക്കും വളർന്നിരിക്കാമെങ്കിലും തെൻറ വേരുകൾ വയനാടൻ മണ്ണിലാണെന്ന അദ്ദേഹത്തിെൻറ പ്രസ്താവന അങ്ങേയറ്റം അഭിമാനത്തോടെയായിരുന്നു. ജീവിതത്തിൽ ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കുകയും അനവധി പേരുമായി ഇടപഴകുകയും ചെയ്ത വീരേന്ദ്രകുമാറിനോട് ഭൂമിയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഇടമേതെന്ന് ചോദിച്ചാൽ ‘ജനിച്ചുവളർന്ന വയനാട്’ എന്ന മറുപടിക്ക് അൽപംപോലും കാത്തിരിക്കേണ്ടി വന്നില്ല. 

ദേശീയ രാഷ്ട്രീയത്തിലെ വമ്പന്മാരായ തെൻറ കൂട്ടാളികളോടെന്നപോലെ പുളിയാർമല എസ്റ്റേറ്റിലെ തോട്ടംതൊഴിലാളികളോടും അടുത്തിടപഴകിയ യഥാർഥ സോഷ്യലിസ്റ്റായിരുന്നു അദ്ദേഹം. വയനാടിെൻറ ഏതു മുക്കും മൂലയും വീരേന്ദ്രകുമാറിന് ഹൃദിസ്ഥമായിരുന്നു. എവിടെച്ചെന്നാലും പേരുചൊല്ലി വിളിക്കാനും പരിചയം പുതുക്കാനും ആളുണ്ടാകും. നാടിനോടും നാട്ടുകാരോടുമുള്ള ആ ആത്മബന്ധമാണ് വയനാട് ഉൾപെട്ടിരുന്ന പഴയ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച മൂന്നിൽ രണ്ടുതവണയും ജയിച്ചുകയറാൻ തുണച്ചതും. കൽപറ്റ മണ്ഡലത്തിൽനിന്ന് എം.എൽ.എയായി വൻ ഭൂരിപക്ഷത്തിൽ ജയിക്കാൻ സഹായകമായതും ആ സ്വീകാര്യത തന്നെയായിരുന്നു. 

veerendra-kumar-5

വയനാടൻ മണ്ണും അവിടുത്തെ പച്ചപ്പും കാടും മലകളും പുഴകളുമൊക്കെ അത്രമേൽ വീരേന്ദ്രകുമാറിെൻറ ജീവിതത്തോടൊട്ടിനിന്നു. മണിയങ്കോട് പുഴയുടെ തീരത്തെ തറവാട്ടുവളപ്പും പുളിയാർമല എസ്റ്റേറ്റിലെ ഹരിതാഭയുമെല്ലാം പരുവപ്പെടുത്തിയ പ്രകൃതി സ്നേഹം അവസാന കാലം വരെ അദ്ദേഹം നെഞ്ചിലേറ്റി. പുളിയാർമലയിലെ വീട്ടിൽനിന്ന് കൽപറ്റ നഗരത്തിലെ എസ്.കെ.എം.ജെ. ഹൈസ്കൂളിലേക്ക് രണ്ടുകിലോമീറ്റർ നടന്നാണ് പഠനം നടത്തിയിരുന്നത്. ആ കുട്ടിക്കാലം പിന്നീടുള്ള ജീവിതയാത്രകളെയും ഏറെ സ്വാധീനിച്ചുവെന്ന് അദ്ദേഹം തന്നെ സാക്ഷ്യെപ്പടുത്തി.

ചിന്തകൻ, എഴുത്തുകാരൻ, രാഷ്ട്രീയ നേതാവ്, ഭരണതന്ത്രജ്ഞൻ, പ്രഭാഷകൻ തുടങ്ങി വയനാട് കേരളത്തിന് നൽകിയ ഈ ബഹുമുഖ പ്രതിഭ വിരാജിച്ച പ്രവർത്തന മണ്ഡലങ്ങൾ ഒരുപാടാണ്. പ്രഭാഷകൻ എന്ന നിലയിൽ വയനാട്ടിലെ സാധാരണക്കാരടക്കം എക്കാലവും ഓർക്കുന്ന വ്യക്തിത്വമാകും വീരേന്ദ്രകുമാറിേൻറത്. അനുഭവങ്ങളും അഭിപ്രായങ്ങളുമെല്ലാം കൂട്ടിക്കലർത്തി സരസമായി കാര്യങ്ങൾ വിവരിക്കാനുള്ള സിദ്ധി ഒന്നുേവറെത്തെന്നയായിരുന്നു. ലോകം ചുറ്റിക്കണ്ട അനുഭവ സമ്പത്ത് മുന്നിലുള്ള സാധാരണക്കാർക്ക് പകർന്നു നൽകുന്ന പ്രസംഗം തുടങ്ങുന്നത് ‘ഞാൻ ഫിലാഡൽഫിയയിൽ ചെന്നപ്പോൾ’ എന്നു പറഞ്ഞാണെങ്കിലും അതിെൻറ കാമ്പ് വയനാട്ടിലെ കാപ്പിക്കർഷകരുടെ പ്രശ്നങ്ങളാവും. 

veerendrakumar-34

വീരേന്ദ്രകുമാറിെൻറ വയനാട്ടിലെ സുഹൃദ്വലയത്തിൽ നാനാജാതി മനുഷ്യരാണുള്ളത്. കൂലിപ്പണിക്കാരും വ്യാപാരികളും ഗോത്രവർഗക്കാരുമടക്കം എല്ലാവരോടും അദ്ദേഹം ഒരേപോലെ പെരുമാറി. മതവും രാഷ്ട്രീയവും പ്രാദേശികതയുമൊന്നും ആ സൗഹൃദങ്ങൾക്ക് അതിരിട്ടില്ല. അതുകൊണ്ടുതന്നെ വയനാടിെൻറ പൊതുവായ ഏതു വേദികളിലും ജനം അഭിമാനപൂർവം അദ്ദേഹത്തെ വിളിച്ചിരുത്തി. വയനാടിനെ അടയാളെപ്പടുത്തുന്ന ഏതു പരിപാടിയിലും തലയെടുേപ്പാടെ അദ്ദേഹം മുന്നിലുണ്ടായിരുന്നു. അങ്ങേയറ്റം ആദരവും സ്നേഹവും നൽകി വളർത്തി വലുതാക്കിയ ഈ സോഷ്യലിസ്റ്റ് നേതാവ് വിടപറയുേമ്പാൾ വയനാടിന് നഷ്ടമാവുന്നത് നാടിെൻറ അംബാസഡറെത്തന്നെയാണ്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmp veerendra kumar. Wayand
News Summary - Veerendra kumar wayanad-kerala news
Next Story