Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണാ ജോര്‍ജ് സ്വന്തം...

വീണാ ജോര്‍ജ് സ്വന്തം മണ്ഡലത്തിലും ബൂത്തിലും രണ്ടാമത്

text_fields
bookmark_border
വീണാ ജോര്‍ജ് സ്വന്തം മണ്ഡലത്തിലും ബൂത്തിലും രണ്ടാമത്
cancel
camera_alt??????????? ????????? ??????????? ?????????????? ??? ??????? ?????????????? ??????? ?????????????

പത്തനംതിട്ട: സിറ്റിങ് എം.എല്‍.എയും പാർലമെൻറ് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന വീണാ ജോര്‍ജ് സ ്വന്തം ബൂത്തിലും താമസിക്കുന്ന വാർഡിലെ ബൂത്തിലും രണ്ടാംസ്ഥാനത്തേക്ക് പോയി. ആനപ്പാറ ഗവ. എല്‍.പി.എസിലെ 238ാം നമ്പര് ‍ ബൂത്തിലെ വോട്ടര്‍ ആയിരുന്നു വീണ. വീണയുടെ കുടുംബവീട് പത്തനംതിട്ട നഗരസഭയിെല കുമ്പഴ വടക്കാണ്. അതിനാൽ േവാട് ടും ഇവിടെയായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി ആേൻറാ ആൻറണിയാണ് ഇവിടെ ഒന്നാമത് വന്നത്. 457വോട്ട് ആേൻറാക്ക് ലഭിച്ചപ ്പോൾ 348 വോട്ടാണ് വീണക്ക് കിട്ടിയത്.

എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് ഇവിടെ വെറും 51 വോട്ട് മാത്രമാണ് ല ഭിച്ചത്. അതേസമയം, വീണ താമസിക്കുന്ന കൊടുമൺ അങ്ങാടിക്കൽ തെക്ക് വാർഡിൽ ബി.ജെ.പിയിലെ കെ. സരേന്ദ്രനാണ് മുന്നിെല ത്തിയത്. ഇവിടെയും രണ്ടാംസ്ഥാനത്താണ് വീണ. വീണാ േജാർജിെൻറ ഭർത്താവിെൻറ വീട് സ്ഥിതിചെയ്യുന്ന കൊടുമൺ അങ് ങാടിക്കൽ തെക്ക് അറന്തക്കുളങ്ങര ഗവ. എൽ.പി.എസിലെ 65ാം നമ്പർ ബൂത്തിൽ ബി.ജെ.പി -322, എൽ.ഡി.എഫ് - 279, യു.ഡി.എഫ് - 113 എനിങ്ങനെയാ ണ് േവാട്ട് നില. കൊടുമൺ പഞ്ചായത്തിൽ സി.പി.എമ്മിെൻറ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ് ഇൗ സ്ഥലം. ഇവിടെ ഇത്തരത ്തിൽ വോട്ടുമറിഞ്ഞത് പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. എന്നാൽ, നാട്ടിലെ പാർട്ടിക്കാർ ഇതു പ്രതീക്ഷിച്ചതുമായി രുന്നു.

നോട്ടയും അപരനും സ്വതന്ത്രരും മോശമാക്കിയില്ല
പത്തനംതിട്ട: വാശിയേറിയ ത്രികോണമത്സരം നടന്ന പത്തനംതിട്ടയിൽ നോട്ടയും വീണാ േജാർജിെൻറ അപരസ്ഥാനാര്‍ഥിയും മറ്റുള്ളവരുമൊന്നും തങ്ങളുടെ പ്രകടനം മോശമാക്ക ിയില്ല. ബി.എസ്.പി സ്ഥാനാര്‍ഥി ഷിബു പാറക്കടവനും പിന്നിലായി അഞ്ചാം സ്ഥാനത്താണ് നോട്ട. ഷിബുവിന് 3814 വോട്ട് ലഭിച്ചു. നോട്ടക്ക് 3352 വോട്ടാണ് കിട്ടിയത്. വീണാ ജോര്‍ജിെൻറ അപര സ്ഥാനാര്‍ഥി വി. വീണക്ക് 1809 വോട്ട് കിട്ടി. എ.പി.ഒ.ഐ സ്ഥാനാര്‍ഥി ജോസ് ജോര്‍ജിന് 1355 വോട്ടും എസ്.യു.സി.ഐയിലെ ബിനു ബേബിക്ക് 622 വോട്ടും കിട്ടി. സ്വതന്ത്ര സ്ഥാനാര്‍ഥി രതീഷ് ചൂരക്കോടിന് 594 വോട്ട് കിട്ടി.


താഴെത്തലം മുതൽ വിശദറിപ്പോർട്ട് തേടാൻ സി.പി.എം
കോട്ടയം: പ്രചാരണത്തിലടക്കം തെരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞുനിന്നിട്ടും ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ ഇടതുസ്ഥാനാർഥിക്കുണ്ടായ കനത്ത പരാജയത്തെക്കുറിച്ച് താഴെത്തലം മുതൽ വിശദറിപ്പോർട്ട് തേടാൻ സി.പി.എം തീരുമാനം. ജില്ല നേതൃത്വത്തിനാണ് ഇതിെൻറ ചുമതല. റിപ്പോർട്ട് സമർപ്പിക്കേണ്ടതും ജില്ല കമ്മിറ്റി തന്നെയായിരിക്കും. സംസ്ഥാന നേതൃത്വത്തിെൻറ നിരീക്ഷണവും ഉണ്ടാകും. പാളിച്ച എവിടെയെന്ന് വ്യക്തമായി കണ്ടെത്തുകയാണ് ലക്ഷ്യം.

പ്രചാരണത്തിെൻറ വിവിധ ഘട്ടങ്ങളിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളും ഒന്നിലേറെ തവണ നേരിട്ടെത്തി കാര്യങ്ങൾ നിയന്ത്രിച്ചിട്ടും ജില്ല സെക്രട്ടറി കൂടിയായ വി.എൻ. വാസവൻ പരാജയപ്പെടാനുണ്ടായ കാരണമാണ് തേടുന്നത്. പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളിലും പ്രചാരണ വീഴ്ചകൾ പരിഹരിക്കാൻ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും എത്തിയിരുന്നു.
ശബരിമല വിഷയത്തിൽ പത്തനംതിട്ടയിൽ തിരിച്ചടി ഉണ്ടാകുമെന്ന സൂചനകളെ തുടർന്ന് മുഖ്യമന്ത്രി അവിടെ ക്യാമ്പ് ചെയ്ത് പ്രചാരണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നു. പൊലീസ് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചായിരുന്നു ഈ ഇടപെടൽ. ഇതേതുടർന്ന് പഴുതടച്ചുള്ള പ്രവർത്തനമാണ് നടത്തിയതത്. എന്നിട്ടും വീണ ജോർജ് തോറ്റത് അന്വേഷിക്കാനാണ് നിർദേശം. ഇടുക്കിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട മണ്ഡലത്തിൽ ഉൾപ്പെടുന്ന കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡങ്ങളിലും അന്വേഷണമുണ്ടാകും.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിലെ സ്വതന്ത്രനായി മത്സരിച്ച പി.സി. ജോർജിനെ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ സഹായിക്കുന്നുവെന്ന പരാതി ഉയർന്നപ്പോൾ രണ്ടുതവണ പിണറായി വിജയൻ നേരിട്ടെത്തി അന്വേഷണം നടത്തിയിരുന്നു. ഇതിെൻറ പേരിൽ ചിലർക്കെതിരെ നടപടിയും എടുത്തിരുന്നു. ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നതിനാൽ ശക്തമായ അന്വേഷണമാവും ഇത്തവണയും നടത്തുക. പ്രധാന നേതാക്കളിൽനിന്ന് ഇതിനകം കാരണങ്ങൾ തേടിയിട്ടുണ്ട്. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും കനത്ത തോൽവി ഉണ്ടാകുമെന്നോ യു.ഡി.എഫ് തരംഗം ആഞ്ഞുവീശുമെന്നോ പ്രധാന നേതാക്കളാരും തന്നെ ഒരുഘട്ടത്തിൽപോലും നേതൃത്വത്തെ അറിയിച്ചിരുന്നില്ലെന്നാണ് വിവരം. കോട്ടയത്ത് വിജയം പാർട്ടി ഉറപ്പിക്കുകയും ചെയ്തിരുന്നു.

വോട്ടെടുപ്പിന് ശേഷമാണ് പരാജയസാധ്യത ചിലർ ചൂണ്ടിക്കാട്ടിയത്. മണ്ഡലത്തിലെ സ്ഥിതിഗതികൾ വിശദമാക്കുന്ന റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. മുെമ്പങ്ങുമില്ലാത്തവിധം കെട്ടുറപ്പോടെ പഴുതടച്ചുള്ള പ്രചാരണം നടത്തിയിട്ടും ജനകീയനായ വി.എൻ. വാസവൻ പരാജയപ്പെട്ടത് നേതൃത്വെത്ത കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പത്തനംതിട്ടയിൽ വിജയിച്ചിരുന്നെങ്കിൽ ശബരിമല വിഷയം തന്നെ അപ്രസക്തമാകുമെന്നായിരുന്നു പാർട്ടി വിലയിരുത്തൽ. കോട്ടയത്ത് 1,06,259 വോട്ടിനും പത്തനംതിട്ടയിൽ 44,244 വോട്ടിനും ഇടുക്കിയിൽ 1.71 ലക്ഷം വോട്ടിനുമാണ് ഇടത് സ്ഥാനാർഥികൾ പരാജയപ്പെട്ടത്.


ആറന്മുളയിൽ യു.ഡി.എഫ് നേതാക്കൾക്ക് ആശ്വസിക്കാൻ വക
പത്തനംതിട്ട: ആറന്മുള നിേയാജകമണ്ഡലത്തിൽ യു.ഡി.എഫ് നേതാക്കൾക്ക് ആശ്വസിക്കാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ േകാൺഗ്രസുകാർ യു.ഡി.എഫ് സ്ഥാനാർഥി കെ. ശിവദാസൻനായരെ കാലുവാരി തോൽപിക്കുകയായിരുന്നു എന്ന ആരോപണം ശക്തമായി നിലനിൽക്കുേമ്പാൾ ആേൻറാ ആൻറണി മണ്ഡലത്തിൽ 6593 േവാട്ടുകളുടെ ഭൂരിപക്ഷം നേടിയത് ശ്രദ്ധേയമായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വീണയുടെ ഭൂരിപക്ഷം 7646 േവാട്ടുകളായിരുന്നു. ഇതിലും കൂടുതൽ ഭൂരിപക്ഷം മണ്ഡലത്തിൽ നേടാൻ കഴിയുമെന്നായിരുന്നു പാർട്ടിവിലയിരുത്തൽ. എന്നാൽ, അതുണ്ടായില്ല. പ്രളയകാലത്ത് മണ്ഡലത്തിൽ നിറഞ്ഞുനിന്ന് പ്രവർത്തിച്ചിട്ടും പ്രയോജനം ഉണ്ടായില്ല.

ശബരിമല വിഷയവും പ്രളയവുമൊക്കെ വിനയായി എന്നുവേണം കരുതാൻ. പ്രളയത്തിെൻറ ദുരന്തങ്ങൾ ഏറെ ബാധിച്ച മണ്ഡലമാണിത്. എൽ.ഡി.എഫ് സ്ഥാനാർഥി വീണ േജാർജ് മണ്ഡലത്തിൽ രണ്ടാംസ്ഥാനത്തക്ക് പിന്തള്ളിയത് വരും ദിവസങ്ങളിൽ സി.പി.എമ്മിനുള്ളിൽ ചർച്ചയാകും. വീണാ ജോർജ് പിണറായിയുടെ സ്ഥാനാർഥിയായാണ് പാർട്ടിക്കാർ പറഞ്ഞിരുന്നത്. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ അവരെ വിജയത്തിലെത്തിക്കുമെന്നാണ് പ്രവർത്തകർ പ്രചരിപ്പിച്ചത്. പ്രചാരണ പ്രവർത്തനങ്ങളിൽ ഏറെ മുേന്നറാൻ കഴിഞ്ഞിട്ടും േവാട്ട് എണ്ണിക്കഴിഞ്ഞേപ്പാൾ മണ്ഡലത്തിൽ അവർ ബഹുദൂരം പിന്നിൽേപായി. സ്വീകരണ േയാഗങ്ങളിൽ വലിയ ആൾക്കൂട്ടങ്ങളായിരുന്നു. എന്നാൽ, ഇതൊന്നും േവാട്ടായി മാറിയില്ല. ആറന്മുള മണ്ഡലത്തിൽ ആേൻറാ ആൻറണി-59277, വീണാ േജാർജ്-52684, കെ. സുേരന്ദ്രൻ 50497എന്നിങ്ങനെയാണ് വോട്ടുേനടിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ എം.ടി. രേമശ് 37906 േവാട്ടുകൾ നേടിയിരുന്നു. കെ. സുരേന്ദ്രന് ലഭിച്ച േവാട്ടുകളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ട്.

യു.ഡി.എഫിെൻറയും എൽ.ഡി.എഫിെൻറയും േവാട്ടുകളാണ് ബി.ജെ.പിയിലേക്ക് വന്നത്. പരമ്പരാഗതമായി േകാൺഗ്രസിനും സി.പി.എമ്മിനും ലഭിച്ചിരുന്ന ഹിന്ദു േവാട്ടുകളിൽ കുറെ കെ. സുരേന്ദ്രന് ലഭിച്ചു. എന്നാൽ, ന്യൂനപക്ഷ വിഭാഗം േവാട്ടുകൾ കൂടുതലും ആേൻറാക്കാണ് ലഭിച്ചത്. വീണയുടെ ഒാർത്തേഡാക്സ് സഭയുമായുള്ള ബന്ധവും വലിയ തിരിച്ചടിക്ക് കാരണമായി. ഒാർത്തേഡാക്സ് സഭയിൽനിന്ന കാര്യമായ പിന്തുണ ലഭിച്ചതുമില്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നാമജപ പ്രതിഷേധങ്ങൾ നടന്ന സ്ഥലവുമാണ് ആറന്മുള. തിരുവിതാംകൂർ ദേവസ്വം േബാർഡ് പ്രസിഡൻറ് എ. പത്മകുമാറിന് എതിരെ അദ്ദേഹത്തിെൻറ ആറന്മുളയിലെ വീടിന് മുന്നിലേക്കും സമരങ്ങൾ നടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena george
News Summary - veena george
Next Story