Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ ജോർജ്...

വീണ ജോർജ് ഫോണെടുക്കുന്നില്ല; പാർട്ടി കമ്മിറ്റികളിലും രൂക്ഷവിമർശനം

text_fields
bookmark_border
veena george 69214
cancel

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിനെ ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ലെന്ന് സി.പി.എം ലോക്കൽ കമ്മിറ്റികളുടെ രൂക്ഷവിമർശനം. പത്തനംതിട്ട നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളിലും എൽ.ഡി.എഫ് നഗരസഭ പാർലമെൻററി പാർട്ടി യോഗത്തിലും എൽ.ഡി.എഫ് ടൗൺ കമ്മിറ്റിയിലുമാണ് സ്ഥലം എം.എൽ.എ ആയ മന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. കഴിഞ്ഞ ദിവസം കായംകുളം എം.എൽ.എ അഡ്വ. യു. പ്രതിഭ പൊതുപരിപാടിയിൽ മന്ത്രിയുടെ േപരെടുത്ത്  പറയാതെ സമാനവിമർശനം ഉന്നയിച്ചിരുന്നു. അതിനുപിന്നാലെയാണ് പാർട്ടിയിൽനിന്നുതന്നെ ഇത്തരം വിമർശനം.

മണ്ഡലത്തിലെ മുന്നണി പ്രവർത്തകർക്കിടയിൽ നിലനിൽക്കുന്ന ആരോപണമാണ് ഇപ്പോൾ പാർട്ടി കമ്മിറ്റിയിലും ചർച്ചയായത്. എം.എൽ.എ ആയിരിക്കുേമ്പാൾതന്നെ വീണ  ഫോൺ എടുക്കാറില്ലെന്ന പരാതിയുണ്ട്. മന്ത്രിയായതോടെ മണ്ഡലത്തിൽനിന്ന് ആരുവിളിച്ചാലും ഫോൺ എടുക്കാറില്ല എന്നതാണ് സ്ഥിതിയെന്ന് പാർട്ടിയിലെ ചർച്ചയിൽ നേതാക്കൾ കുറ്റപ്പെടുത്തി. നഗരസഭയുടെ വികസന വിഷയങ്ങൾ മന്ത്രി അവഗണിക്കുകയാണെന്നും പരാതി ഉയർന്നു. മണ്ഡലത്തിലെ വികസന പ്രശ്നങ്ങളിലും നിഷേധാത്മക സമീപനമാണ്. പാർട്ടി നേതാക്കളെ പ്രധാന പരിപാടികളിൽപോലും വിളിക്കാറില്ല. നഗരത്തിൽ നടക്കുന്ന പരിപാടികളിൽ നഗരസഭ ചെയർമാനെപ്പോലും അവഗണിക്കുകയാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ നഗരസഭ എൽ.ഡി.എഫ് പാർലമെൻററി പാർട്ടി യോഗം ഉപസമിതിയെ ചുമതലപ്പെടുത്തി. മുതിർന്ന സി.പി.എം നേതാവ് ആർ. ഉണ്ണികൃഷ്ണപിള്ളകൂടി പെങ്കടുത്ത യോഗത്തിലാണ് തീരുമാനം.

ആറന്മുളയിലെ വീണ ജോർജിെൻറ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽനിന്ന് ചില നേതാക്കളും പ്രവർത്തകരും വിട്ടുനിന്നെന്ന പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വീണക്കെതിരെ പാർട്ടിയിൽനിന്ന് ഒരുവിഭാഗം ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena george
News Summary - Veena George does not pick up the phone; Criticism of party committees
Next Story