Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലുശ്ശേരി...

ബാലുശ്ശേരി ആൾക്കൂട്ട മർദനത്തിൽ ദുരൂഹതയുണ്ടെന്ന് വി.ഡി സതീശൻ

text_fields
bookmark_border
vd satheesan
cancel
Listen to this Article

പയ്യന്നൂര്‍: ബാലുശ്ശേരി ആൾക്കൂട്ട മർദനത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ലീഗുകാരാണെന്ന് പറഞ്ഞു. ആക്രമിക്കപ്പെട്ടയാള്‍ക്കെതിരെ പരാതി നല്‍കിയത് ഡി.വൈ.എഫ്.ഐക്കാരനാണെന്ന് ഇപ്പോള്‍ പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിക്കട്ടെ എന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

എസ്.ഡി.പി.ഐ ഫ്ലക്സ് ബോർഡ് നശിപ്പിച്ചതിന്റെ പേരിൽ ആൾക്കൂട്ടം മർദിച്ച ജിഷ്ണുവിനെതിരെ പരാതി നൽകിയവരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനും ഉൾപ്പെടുന്നതായാണ് പുറത്തുവരുന്ന വിവരം. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ നജാഫ് ഹാരിസ് ആണ് പരാതി നൽകിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊലീസ് കസ്റ്റഡിയിലുള്ള നജാഫിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിനെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തത്.

അതേസമയം, നജാഫ് ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവർത്തകനല്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് വസീഫ് മാധ്യമങ്ങളോട് പറഞ്ഞു. മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കും. ആൾക്കൂട്ട ആക്രമണമല്ലെന്നും ബോധപൂർവം ആളുകളെ വിളിച്ചു കൂട്ടിയുള്ള കലാപമാണ് നടന്നതെന്നും വസീഫ് ആരോപിച്ചു.

തൃക്കുറ്റിശ്ശേരി വാഴയിന്റെ വളപ്പിൽ ജിഷ്ണുവിനെ ആൾക്കൂട്ടം മർദിച്ച കേസിൽ അഞ്ചു പേർ പൊലീസ് കസ്റ്റഡിയിലാണ്. തിരുവോട് സ്വദേശികളായ മുഹമ്മദ് ഇജാസ്, മുഹമ്മദ് സാലി, നജാഫ്, റിയാസ്, ഹാരിസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. 29 പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ കേസെടുത്തിട്ടുണ്ട്.

Show Full Article
TAGS:vd satheesanbalussery mob violence
News Summary - vd satheesan says there is suspicion in the balussery mob violence
Next Story