Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.സിദ്ദിഖ്...

ടി.സിദ്ദിഖ് എം.എൽ.എയുടെ ഓഫീസ് ആക്രമിച്ച സി.പി.എം ക്രിമിനൽ സംഘത്തിന്റെ നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമെന്ന് വി.ഡി സതീശൻ

text_fields
bookmark_border
ടി.സിദ്ദിഖ് എം.എൽ.എയുടെ ഓഫീസ് ആക്രമിച്ച സി.പി.എം ക്രിമിനൽ സംഘത്തിന്റെ നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമെന്ന് വി.ഡി സതീശൻ
cancel

തിരുവനന്തപുരം: ടി.സിദ്ദിഖ് എം.എൽ.എയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച സി.പി.എം ക്രിമിനൽ സംഘത്തിൻ്റെ നടപടി ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

എന്തിന് വേണ്ടിയാണ് ക്രിമിനൽ സംഘത്തെ അയച്ച് എം.എൽ.എയുടെ ഓഫീസ് തകർത്തതെന്ന് സി.പി.എം വ്യക്തമാക്കണം. സി.പി.എം ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള എല്ലാ സൗകര്യവും പൊലീസ് ഒരുക്കിക്കൊടുത്തു.

സി.പി.എം പോഷക സംഘടന പോലെ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ഭരണ പാർട്ടി അംഗങ്ങളുടെ എല്ലാ ക്രിമിനൽ പ്രവർത്തനങ്ങൾക്കും കൂട്ട് നിൽക്കുകയാണ്. നിയമവിരുദ്ധമായ എന്ത് പ്രവൃത്തി ചെയ്യാനും സി.പി.എം ക്രിമിനലുകൾക്ക് പൊലീസ് സംരക്ഷണം നൽകുന്നത് അംഗീകരിക്കാനാകില്ല. പൊലീസ് സംരക്ഷണയിൽ എന്തും ചെയ്യുമെന്ന നിലയാണ് സംസ്ഥാനത്തെങ്കിൽ അതേ നാണയത്തിൽ കോൺസിൻ്റെ ഭാഗത്ത് നിന്നും തിരിച്ചടി ഉണ്ടാകുമെന്നത് മറക്കരുത്.

വിജയന്‍റെ കുടുംബത്തിന്‍റെ മുഴുവൻ ആവശ്യങ്ങളും നിറവേറ്റാനാകില്ല; പാർട്ടിക്ക് അതിനുള്ള പണമില്ലെന്നും സണ്ണി ജോസഫ്

തൃശൂർ: വയനാട്ടിൽ ജീവനൊടുക്കിയ കോൺഗ്രസ് നേതാവ് വിജയന്‍റെ കുടുംബത്തിന്‍റെ മുഴുവൻ ആവശ്യങ്ങളും നിറവേറ്റിക്കൊടുക്കാനാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്. എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കാമെന്ന കരാറില്ലെന്നും അങ്ങനെയൊരു കരാറുണ്ടെങ്കിൽ അത് നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വിജയന്‍റെ മരുമകൾ പത്മജ ആത്മഹത്യാശ്രമം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിജയന്‍റെ കുടുംബത്തെ സഹായിച്ചിട്ടുണ്ട്. അതൊന്നും കരാറിന്‍റെ അടിസ്ഥാനത്തിലല്ല. ആത്മഹത്യാഭീഷണിയുടെയോ മറ്റോ പേരിലുമല്ല. കോൺഗ്രസ് പ്രവർത്തകന്‍റെ കുടുംബം എന്ന് കണക്കിലെടുത്താണ്. വിജയന്‍റെ കുടുംബത്തിന്‍റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കോൺഗ്രസ് പാർട്ടിക്ക് അതിനുള്ള പണമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

ശനിയാഴ്ച ഉച്ചക്ക് 1.30ഓടെയാണ് പത്മജയെ മണിച്ചിറയിലെ വീട്ടിൽ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടത്. ഉടൻ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയ മുറിവ് ഉണ്ടായിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. രണ്ടരകോടിയോളം രൂപയുടെ ബാധ്യതയാണ് എൻ.എം. വിജയന് ഉണ്ടായിരുന്നത്. ഇത് വീട്ടാമെന്ന് കെ.പി.സി.സി വാഗ്ദാനം കൊടുത്തിരുന്നുവെന്നും എന്നാൽ, പാലിക്കപ്പെട്ടില്ലെന്നും പത്മജ പറയുന്നു.

ഇക്കാര്യമുന്നയിച്ച് വെള്ളിയാഴ്ച പത്മജ മാധ്യമങ്ങൾക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ തുറന്നടിച്ചിരുന്നു. വിഷയം വീണ്ടും വിവാദമായെങ്കിലും നേതാക്കളാരും പത്മജയെ ബന്ധപ്പെട്ടില്ല. തുടർന്നാണ് ശനിയാഴ്ച അപ്രതീക്ഷിത നടപടി. ‘‘കൊലയാളി കോൺഗ്രസേ.. നിനക്കിതാ ഒരു ഇരകൂടി...’’ എന്ന് ഏതാനും വരികളിൽ ഒതുങ്ങുന്ന ആത്മഹത്യക്കുറിപ്പ് എഴുതിവെച്ചതിനു ശേഷമാണ് പത്മജ കൈഞരമ്പ് മുറിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsVD SatheesanT. SiddiqueLatest News
News Summary - VD Satheesan says the action of the CPM criminal gang that attacked the office of T. Siddique MLA is anti-democratic
Next Story