Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫിൽ...

എൽ.ഡി.എഫിൽ തുടരണമോയെന്ന് ജോസ് തീരുമാനിക്കണം –വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: കെ.എം. മാണിയോട് ആദരവുണ്ടെങ്കിൽ എൽ.ഡി.എഫിൽ തുടരണമോയെന്ന് ജോസ് കെ. മാണി തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരള കോൺഗ്രസ് (എം) ഘടകകക്ഷിയായ സർക്കാറി‍െൻറ അഭിഭാഷകനാണ് സുപ്രീംകോടതിയിൽ കെ.എം. മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞിരിക്കുന്നത്. കേരള കോൺഗ്രസിന് കെ.എം. മാണിയോട് ആദരവും ബഹുമാനവുമുണ്ടെങ്കിൽ അവർ രാഷ്ട്രീയ തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മാണി അഴിമതിക്കാരനാണെന്നും അദ്ദേഹത്തിെൻറ കുടുംബം മുഴുവൻ അഴിമതിക്കാരെകൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും വീട്ടിൽ നോട്ടെണ്ണുന്ന മെഷീനുണ്ടെന്നും പറഞ്ഞവരാണ് സി.പി.എം. അവരാണ് മകെൻറ പാർട്ടിയെ മുന്നണിയിലേക്കെടുത്തത്. കൂടെ നിൽക്കുമ്പോൾ ആദർശത്തിെൻറ പുണ്യവാളന്മാരും പുറത്തുനിൽക്കുമ്പോൾ അഴിമതിക്കാരുമാക്കുന്നതാണ് സി.പി.എമ്മിെൻറ രീതി.

ഇപ്പോൾ കൂടെ നിർത്തിയിട്ടും കെ.എം. മാണിയെ അപമാനിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചത്. യു.ഡി.എഫിലേക്ക് തിരിച്ചെടുക്കുമോയെന്ന ചോദ്യത്തിന് അങ്ങനെയൊരു സാഹചര്യം വന്നാൽ അപ്പോൾ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jose k maniVD Satheesan
News Summary - vd satheesan about jose k mani
Next Story