Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വായു’ ശക്തമായി;...

‘വായു’ ശക്തമായി; കടലാക്രമണം രൂക്ഷം

text_fields
bookmark_border
VAYU-23
cancel

തിരുവനന്തപുരം: അറബിക്കടലിനും ലക്ഷദ്വീപിനുമിടയിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലി ക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥനിരീക്ഷണകേന്ദ്രം. ‘വായു’ ചുഴലിക്കൊടുങ്കാറ്റ ് ഗുജറാത്ത് തീരം ലക്ഷ്യംെവച്ചാണ് നീങ്ങുന്നത്. നിലവിൽ ഗോവയിൽനിന്ന് 350 കിലോമീറ്റർ അ കലെയാണ് ‘വായു’വിെൻറ സ്ഥാനം. മുംബൈയിൽനിന്ന് 510 കിലോമീറ്ററും. വ്യാഴാഴ്ച അതിരാവിലെയോടെ ഗുജറാത്തിലെ പോർബന്ദർ, മഹുവ തീരത്ത് മണിക്കൂറിൽ 110 മുതൽ 135 കി.മീറ്റർ വരെ വേഗത്തിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളം ‘വായു’വിെൻറ സഞ്ചാരപഥത്തിൽ ഇല്ലെങ്കിലും വടക്കൻകേരളത്തിലെ ചില ജില്ലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥകേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
അതേസമയം, തീരപ്രദേശങ്ങളിൽ കടൽക്ഷോഭം ശക്തമായി തുടരുകയാണ്. കനത്ത മഴയിലും കടൽക്ഷോഭത്തിലുമായി തിങ്കളാഴ്ചവരെ സംസ്ഥാനത്ത് 57 വീടുകൾ ഭാഗികമായി തകർന്നെന്നാണ് റവന്യൂവകുപ്പിെൻറ കണക്ക്. കൂടുതൽ വീടുകൾ തകർന്നത് തിരുവനന്തപുരത്താണ്-23. അറബിക്കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ 13 വരെ കടലിൽ പോകരുതെന്ന് കാലാവസ്ഥകേന്ദ്രം മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsVAYUCyclone Vayu
News Summary - VAYU CYCLONE-Kerala news
Next Story