ശ്രീജിത്തിെൻറ കസ്റ്റഡി മരണം: സി.ബി.െഎ വേണ്ടെന്ന് ഡിവിഷൻ ബെഞ്ചും
text_fieldsകൊച്ചി: വരാപ്പുഴയിൽ കസ്റ്റഡി മർദനത്തെത്തുടർന്ന് ശ്രീജിത്ത് എന്ന യുവാവ് മരിക്കാനിടയായ സംഭവത്തിൽ സി.ബി.െഎ അേന്വഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഭാര്യ അഖില നൽകിയ അപ്പീൽ ഹൈകോടതി തള്ളി. പൊലീസുകാർ പ്രതികളായ എല്ലാ കേസിലും അന്വേഷണം സി.ബി.ഐക്ക് വിടാനാവില്ലെന്നും വരാപ്പുഴ സംഭവത്തിലെ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നാണ് മനസ്സിലാക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്. ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹരജി ജൂലൈ ഒമ്പതിന് സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെയാണ് അഖില അപ്പീൽ നൽകിയത്.
മുൻ റൂറൽ എസ്.പി എ.വി. ജോർജിനെ കേസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന ഹരജിക്കാരിയുടെ ആരോപണത്തിന് അന്വേഷണം പുരോഗമിക്കുകയാണെന്നും റൂറൽ എസ്.പി ഇപ്പോൾ സസ്പെൻഷനിലാണെന്നുമുള്ള മറുപടിയാണ് സർക്കാർ നൽകിയത്. ഹരജിക്കാരിയുടെ അവസ്ഥയിൽ കോടതിക്ക് സഹതാപമുണ്ടെങ്കിലും സി.ബി.ഐയെ സൂപ്പർ പൊലീസ് ആയി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. വരാപ്പുഴ കേസിൽ പൊലീസ് കൃത്രിമ തെളിവുണ്ടാക്കിയെന്ന് സി.ബി.ഐയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഉദയകുമാർ ഉരുട്ടിക്കൊലക്കേസിന് സമാനമായ സാഹചര്യമാണിതെന്നും സി.ബി.ഐ വ്യക്തമാക്കി. എന്നാൽ, ഈ ഘട്ടത്തിൽ സി.ബി.ഐയുടെ നിലപാട് അറിയേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഏപ്രിൽ ആറിന് രാത്രി പത്തരയോടെ വീട്ടിൽനിന്ന് ആർ.ടി.എഫ് സംഘം പിടിച്ചുെകാണ്ടുപോയ ശ്രീജിത്ത് കസ്റ്റഡി മർദനത്തെ തുടർന്ന് ആശുപത്രിയിൽ മരിെച്ചന്നാണ് കേസ്. പൊലീസുകാർ പ്രതിയായ കേസ് പൊലീസ്തന്നെ അന്വേഷിക്കുന്നത് ഫലപ്രദമാകില്ല. അതിനാൽ, സി.ബി.െഎപോലുള്ള സ്വതന്ത്ര ഏജൻസിക്ക് അന്വേഷണം കൈമാറാൻ ഉത്തവിടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.