രണ്ടുവയസ്സുകാരേൻറത് കൊലപാതകം; മാതാവും കാമുകനും അറസ്റ്റിൽ
text_fieldsവർക്കല: വയറുവേദനെയന്ന പേരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സക്കിടെ ശനിയാഴ്ച രാത്രി മരിച്ച രണ്ടുവയസ് സുകാരേൻറത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുട്ടിയുടെ മാതാവ് ഉത്തരയും (21) കാമുകൻ രാജേഷും (26) അറസ്റ്റിലായ ി. ഉത്തര രാജേഷുമൊത്ത് മൂന്നുമാസമായി വർക്കല അയന്തി പന്തുവിളയിൽ വാടകക്ക് താമസിച്ചുവരുകയായിരുന്നു.
ശനിയാഴ്ച രാവിലെയാണ് ഇരുവരും ചേർന്ന് ഏകലവ്യനെ ഗുരുതരാവസ്ഥയിൽ ആറ്റിങ്ങൽ വലിയകുന്ന് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിെൻറ പിതാവ് മധുവിനെ ആശുപത്രി അധികൃതർ വിളിച്ചുവരുത്തിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന മധുവിെൻറ പരാതിയെതുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
പരിശോധനയിൽ ചെറുകുടൽ പൊട്ടിയതായും തലച്ചോർ മുറിഞ്ഞ് രക്തസ്രാവം ഉണ്ടായതായും വാരിയെല്ലിലെ അസ്ഥി പൊട്ടിയതായും തെളിഞ്ഞു. ഇതിനെതുടർന്ന് ഉത്തരയെയും രാജേഷിനെയും ചോദ്യം ചെയ്തു. ഇരുവരും കുഞ്ഞിനെ നിരന്തരം മർദിക്കുമായിരുന്നുവെന്നും ഇരുവർക്കും ഒരുമിച്ച് ജീവിക്കുന്നതിനാണ് പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത ചെയ്തതെന്നും പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡിവൈ.എസ്.പി പി. അനിൽകുമാറിെൻറ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.