വാഹൻ സാരഥി: വാഹന പുനർരജിസ്ട്രേഷൻ തടഞ്ഞു; പിഴ ‘ത്തീ’യിൽ വാഹന ഉടമകൾ
text_fieldsതിരുവനന്തപുരം: വാഹൻസാരഥിയുടെ പേരിൽ ഒന്നു മുതൽ 500 വരെയുള്ള നമ്പർശ്രേണിയിലെ വാഹ നങ്ങളുടെ പുനർരജിസ്ട്രേഷൻ ബ്ലോക്കാക്കി മോേട്ടാർവാഹനവകുപ്പ്. രണ്ടാഴ്ചയായിട്ടും സേവനം പുനഃസ്ഥാപിക്കാതായതോടെ സമയപരിധി കഴിഞ്ഞതിനെ തുടർന്നുള്ള പിഴ ഒടുക്കേണ്ട ഗതികേടിലാണ് ഇൗ ശ്രേണിയിൽ നമ്പറുള്ള വാഹന ഉടമകൾ. 15 വർഷം കാലപരിധി പൂർത്തിയാക്കുന്ന വാഹനങ്ങളാണ് പുനർരജിസ്ട്രേഷനെത്തുന്നത്. ഇൗ കാലയളവ് കഴിഞ്ഞാൽ 2100 രൂപയാണ് പിഴ.
മോേട്ടാർ വാഹനവകുപ്പിൽ നേരേത്ത ഉപയോഗിച്ചിരുന്ന സ്മാർട്ട് മൂവ് സോഫ്റ്റ്വെയറിൽ നിന്ന് വാഹൻസാരഥിയിലേക്ക് േഡറ്റയും രജിസ്ട്രേഷൻ സംവിധാനങ്ങളുമെല്ലാം ഘട്ടംഘട്ടമായി മാറ്റുന്നതിെൻറ ഭാഗമായാണ് ഒന്ന് മുതൽ 500 വരെയുള്ള നമ്പർ ശ്രേണിയിലെ വാഹനങ്ങളുടെ പുനർരജിസ്േട്രഷൻ തടഞ്ഞിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. വിവരങ്ങൾ ഒന്നിച്ച് പുതിയ പോർട്ടലിലേക്ക് മാറ്റുന്നത് സാേങ്കതികപ്രശ്നങ്ങൾക്കിടയാക്കുമെന്നാണ് വാദം. സ്മാർട്ട് മൂവ് വഴി രജിസ്ട്രേഷൻ പാടില്ലെന്നും േഡറ്റമാറ്റം പൂർത്തിയാക്കിയ ശേഷം വാഹനിലൂടെ രജിസ്ട്രേഷൻ പുനരാരംഭിക്കുമെന്നുമാണ് അറിയിപ്പ്.
എന്നാൽ ഇൗ കാലയളവിനുള്ളിൽ സമയപരിധി അവസാനിക്കുന്ന വാഹനങ്ങൾക്ക് പിഴയിൽനിന്ന് ഇളവ് നൽകാനാവില്ലെന്നും സമയം കഴിഞ്ഞാൽ പിഴ നൽകണെമന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നു മുതൽ സംവിധാനം പുനഃസ്ഥാപിക്കുമെന്നും വ്യക്തമല്ല. ഒാൺലൈനായി അപേക്ഷ നൽകാൻ കഴിയില്ലെങ്കിലും ആർ.ടി.ഒ ജോയൻറ് ഒാഫിസുകളിൽ നേരിെട്ടത്തുന്ന അപേക്ഷകൾ സ്വീകരിക്കുകയും പുനർരജിസ്ട്രേഷൻ ചെയ്യുകയും വേണമെന്നുമായിരുന്നു ട്രാൻസ്പോർട്ട് കമീഷണറേറ്റിെൻറ നിർദേശം. എന്നാൽ ശനിയാഴ്ച മുതൽ ഒാഫിസുകളിലും അപേക്ഷകൾ സ്വീകരിക്കാതായതോടെയാണ് ഉടമകൾ ശരിക്കും വെട്ടിലാകുന്നത്.
ലൈസൻസ് പുതുക്കാൻ നിർദേശങ്ങളില്ല, അപേക്ഷകൾ കെട്ടിക്കിടക്കുന്നു
പുതിയ മോേട്ടാർവാഹനനിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം ഡ്രൈവിങ് ലൈസൻസ്, പെർമിറ്റ് എന്നിവയുടെ പുതുക്കലിൽ അവ്യക്തതകൾ നിലനിൽക്കുന്നു. സമയപരിധി കഴിഞ്ഞ ലൈസൻസുകൾ ഒരുവർഷത്തിനുള്ളിൽ ഇപ്പോൾ പിഴയില്ലാതെ പുതുക്കാം. എന്നാൽ ഒരുവർഷം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റിന് ഹാജരായി പാസാകണമെന്നാണ് വ്യവസ്ഥ. േനരേത്ത റോഡിൽ വണ്ടി ഒാടിച്ച് ഡ്രൈവിങ് പരിജ്ഞാനം തെളിയിച്ചാൽ മതിയായിരുന്നു.
പുതിയ ഭേദഗതിയിലും ഇതു മതിയോ അതോ വീണ്ടും ലേണേഴ്സും ‘എച്ചും’ എട്ടും വേണ്ടതുണ്ടോ എന്നതിലാണ് ആശയക്കുഴപ്പം. ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമീഷ്ണറേറ്റിൽനിന്ന് സർക്കുലറൊന്നും ലഭിച്ചിട്ടില്ല. ഇതോടെ നൂറുകണക്കിന് അപേക്ഷകളാണ് ഒാരോ ആർ.ടി.ഒ ഒാഫിസിലും കെട്ടിക്കിടക്കുന്നത്. പെർമിറ്റിനുള്ള ഫീസ് നേർപകുതിയാക്കുന്നത് സംബന്ധിച്ച് നിയമോപദേശമുണ്ടെങ്കിലും അന്തിമവിജ്ഞാപനമിറങ്ങാൻ വൈകുന്നതുകൊണ്ടാണ് പെർമിറ്റ് പുതുക്കാതെ ഉടമകൾ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.