വാഹൻ വന്നു, ‘വിഹിത’വും കൈമടക്കും നിലക്കും
text_fieldsതിരുവനന്തപുരം: വാഹന രജിസ്േട്രഷൻ സോഫ്റ്റ്വെയർ സംവിധാനമായ ‘വാഹനി’ലേക്ക് മാറിയതോടെ ഇടനിലക്കാരുടെയും ഉദ്യോഗസ്ഥരുടെയും ‘വിഹിതത്തിനും കൈമടക്കിനും’ അറ ുതിയാകും. ആർ.സി ബുക്ക് നേരിട്ട് ഡൗൺ ലോഡ് ചെയ്യുന്നതടക്കമുള്ള സംവിധാനം ഒാൺലൈൻ പ് ലാറ്റ്ഫോമിലേക്ക് മാറുന്നതോടെ ഫയലും രേഖകളും ചവിട്ടിപ്പിടിക്കുന്നത് ഇനി നടപ്പ ില്ല. ഏഴ് ആർ.ടി.ഒ ഒാഫിസുകളാണ് ‘വാഹൻ സാരഥി’യിലേക്ക് മാറിയത്. താമസിയാതെ എല്ലാ ഒാഫിസും പുതിയ സംവിധാനത്തിലേക്ക് മാറ്റാനാണ് ട്രാൻസ്േപാർട്ട് കമീഷണറേറ്റിെൻറ തീരുമാനം.
വാഹന ഡീലർ ഏത് ആർ.ടി.ഒയുടെ പരിധിയിലാണോ, അവിടെ നിന്നാണ് താൽക്കാലിക രജിസ്ട്രേഷൻ ലഭിക്കുക. വാഹൻ വന്നതോടെ ഉടമയുടെ വിലാസം ഏത് ആർ.ടി.ഒ പരിധിയിലാണോ അവിടെ വാഹനം താൽക്കാലികമായി രജിസ്റ്റർ ചെയ്യാം.
സ്ഥിരം രജിസ്ട്രേഷന് ഏജൻറ് വഴിയാണ് അധികംപേരും ആർ.ടി.ഒമാരെ സമീപിക്കുന്നത്. പുതിയ സംവിധാനത്തിൽ ഒാൺലൈനായി അപേക്ഷിക്കാം. വാഹനം ഹാജരാക്കേണ്ട തീയതി ഒാൺലൈനായി ലഭിക്കും. പരിശോധന കഴിഞ്ഞാൽ ആർ.സി ബുക്കിെൻറ പകർപ്പ് ഉടമക്ക് പ്രിൻറൗട്ടായി എടുക്കാം.
യഥാർഥ ആർ.സി ബുക്ക് തപാലിൽ എത്തും. അപേക്ഷ ഒാൺലൈനിലൂടെയായതിനാൽ കൈമടക്കിനും വഴിയില്ല. മുൻഗണനാ ക്രമത്തിലെത്തുന്ന ഫയൽ തീർപ്പുകൽപ്പിച്ചാലേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ എന്നതിനാൽ പിടിച്ചുവെക്കലോ വഴിവിട്ട സഹായമോ നടക്കില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. വാഹനം രജിസ്റ്റർ ചെയ്യുേമ്പാൾ നിർമാതാക്കളുടെ വിവരങ്ങളും നിർമിച്ച തീയതിയുമടക്കം സോഫ്റ്റ്വെയറിൽ വ്യക്തമാകും.
പഴയ വാഹനമാണെങ്കിൽ ൈകയോടെ പിടിവീഴും. അേതസമയം, ഒാേട്ടാറിക്ഷ രജിസ്േട്രഷനിൽ ചില തടസ്സമുണ്ട്. ഇ-ഒാേട്ടാ എന്ന ഒാപ്ഷൻ മാത്രമാണ് ‘വാഹനി’ലുള്ളത്. ഇത് പരിഹരിക്കാൻ നടപടി പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.