Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഗമൺ സിമി ക്യാമ്പ്...

വാഗമൺ സിമി ക്യാമ്പ് കേസ്: വിധി മേയ് 14ന്

text_fields
bookmark_border
വാഗമൺ സിമി ക്യാമ്പ് കേസ്: വിധി മേയ് 14ന്
cancel

കൊച്ചി: വാഗമൺ സിമി ക്യാമ്പ് കേസിൽ എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി േമയ് 14ന് വിധി പറയും. അന്തിമവാദം ബുധനാഴ്ച പൂർത്തിയായതിനെത്തുടർന്നാണ് കേസ് വിധി പറയാൻ മാറ്റിയത്. മലയാളികൾ അടക്കം 35 പ്രതികളാണ് വിചാരണ നേരിട്ടത്. 2007 ഡിസംബർ 10 മുതൽ 12 വരെ തീയതികളിൽ കോട്ടയം വാഗമണ്ണിലെ തങ്ങൾപാറയിൽ സിമി പ്രവർത്തകർ രഹസ്യയോഗം ചേർന്ന് ആയുധ പരിശീലനം നടത്തിയെന്നാണ് ആരോപണം. 

2017 ജനുവരി 23നാണ്‌ വിചാരണ ആരംഭിച്ചത്‌. ആഴ്‌ചയില്‍ രണ്ടുദിവസം വീതമായിരുന്നു വിചാരണ. പ്രോസിക്യൂഷന്‍ സാക്ഷികളായി 77 പേരെ വിസ്‌തരിച്ചു. അഹ്മദാബാദ്, ബംഗളൂരു, ഡൽഹി, ഭോപാൽ ജയിലുകളിൽ കഴിയുന്ന പ്രതികളെ വിഡിയോ കോൺഫറൻസിലൂെടയാണ് വിചാരണ നടത്തിയത്. ഇൗ സംവിധാനം വഴിയാകും വിധി പ്രസ്താവവും. 

കോട്ടയം ഈരാറ്റുപേട്ട സ്വദേശി ശാദുലി, കർണാടക സ്വദേശി ഹഫീസ് ഹുസൈൻ, മധ്യപ്രദേശ് സ്വദേശി സഫ്ദർ നഗോറി, ഈരാറ്റുപേട്ട സ്വദേശി ശിബിലി, ആലുവ സ്വദേശികളായ മുഹമ്മദ് അൻസാർ നദ്വി, അബ്ദുൽ സത്താർ, മധ്യപ്രദേശ് സ്വദേശി ആമിൽ പർവേസ് എന്ന സിക്കന്ദർ, ഗുജറാത്ത് വഡോദര സ്വദേശി മുഹമ്മദ് ഉസ്മാൻ, മധ്യപ്രദേശ് സ്വദേശി മുഹമ്മദ് അലി എന്ന ജമാൽ, മധ്യപ്രദേശ് സ്വദേശി ഖംറാൻ സിദ്ദീഖി, കർണാടക സ്വദേശികളായ മുഹമ്മദ് സമി, മുഹമ്മദ് യാസീൻ, മുഹമ്മദ് ആസിഫ്, നദീം സഈദ്, യു.പി സ്വദേശി മുഫ്തി അബ്ദുൽ ബഷർ, സൂറത്ത് സ്വദേശി മുഹമ്മദ് സാജിദ് മൻസൂരി, അഹ്മദാബാദ് സ്വദേശികളായ ഗയാസുദ്ദീൻ, ജാഹിദ് ഖുതുബുദ്ദീൻ ശൈഖ്, മുഹമ്മദ് ആരിഫ്, മുഹമ്മദ് ഇസ്മായിൽ, വഡോദര സ്വദേശികളായ ഇംറാൻ ഇബ്രാഹീം ശൈഖ്, ഖയാമുദ്ദീൻ ഷറഫുദ്ദീൻ കപാടിയ, മധ്യപ്രദേശ് സ്വദേശി മുഹമ്മദ് യൂനുസ്, കർണാടക സ്വദേശി ഡോ. അസദുല്ല, അഹ്മദാബാദ് സ്വദേശി ജാവേദ് അഹമ്മദ്, മധ്യപ്രദേശ് സ്വദേശികളായ ഖമറുദ്ദീൻ നഗോറി, മുഹമ്മദ് ഇർഫാൻ, കർണാടക സ്വദേശികളായ നാസിർ അഹമ്മദ്, ഷക്കീർ അഹമ്മദ്, ഡോ. മിർസ അഹമ്മദ് ബേഗ്, ഉത്തർപ്രദേശ് സ്വദേശി ഹബീബ് ഫലാഹി, മുഹമ്മദ് അബുഫൈസൽ ഖാൻ, ജാർഖണ്ഡ് സ്വദേശികളായ ദാനിഷ്, മൻസർ ഇമാം, അഹ്മദാബാദ് സ്വദേശി ആലം ജെബ് അഫ്രീദി എന്നിവരാണ് വിചാരണ നേരിട്ടത്. 31ാം പ്രതി ശൈഖ് മഹ്ബൂബ് ഭോപാലിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ പിടിയിലായ 35ാം പ്രതി ഖുറൈശി തിഹാർ ജയിലിലാണ്. ഇയാളെ ഇൗമാസം 24ന് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ വിചാരണ പിന്നീടാവും നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvagamon simi camp casemalayalam news
News Summary - Vagamon Simi Camp Case Verdict on May 14th -Kerala News
Next Story