കുട്ടികളുടെ ഹോസ്റ്റലിൽ ജീവനക്കാരുടെ പൊറുതി
text_fieldsതിരുവനന്തപുരം: പട്ടികവർഗ വകുപ്പിെൻറ മോഡൽ െറസിഡൻഷ്യൽ ഹോസ്റ്റലുകളിൽ രേഖയി ല്ലാതെ ജീവനക്കാർ താമസിക്കുന്നുവെന്ന് ധനകാര്യ പരിശോധന വിഭാഗത്തിെൻറ റിപ്പോർട്ട് . 204 കുട്ടികൾ താമസിക്കുന്ന വടശേരിക്കര ആർ.എം.എസ് ഹോസ്റ്റലിൽ ധനകാര്യവിഭാഗം നടത്തി യ പരിശോധനയിൽ 22ഓളം ജീവനക്കാർ താമസിച്ചിരുന്നതായി വ്യക്തമായി. എന്നാൽ, ഇവരുടെ വിവ രങ്ങൾ അടങ്ങുന്ന രജിസ്റ്റർ സൂക്ഷിച്ചിട്ടില്ല. ഹോസ്റ്റൽ മുറികൾ ജീവനക്കാർക്ക് അനുവദിച്ചതിെൻറ രേഖകൾ ഒന്നുമില്ല.
കുട്ടികൾക്ക് താമസിക്കാനുള്ള മുറികളാണ് ജീവനക്കാർ കൈയടക്കിയത്. കുട്ടികൾ കുറവായതുകൊണ്ടാണ് ജീവനക്കാർക്ക് നൽകിയതെന്നാണ് അധികൃതരുടെ വിശദീകരണം.
മൂന്നുപേർക്ക് താമസിക്കാൻ സൗകര്യമുള്ള മുറികളിൽ ഒരാൾ വീതമാണ് താമസിച്ചിരുന്നത്. അധിക വൈദ്യുതി ഉപയോഗം സർക്കാറിന് സാമ്പത്തിക നഷ്ടമുണ്ടാക്കി. രണ്ടുപേരെങ്കിലും ഒരു മുറിയിൽ താമസിക്കേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കാൻറീനിൽനിന്ന് ഭക്ഷണം കഴിക്കുന്ന ജീവനക്കാരിൽനിന്ന് ഈടാക്കുന്ന തുക സംബന്ധിച്ച വിവരങ്ങളും ലഭ്യമല്ല. മുപ്പതോളം ജീവനക്കാർ സ്കൂളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയിൽനിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ഇവിടെ താമസിക്കുന്ന 22 ജീവനക്കാർ ദിവസം മൂന്ന് നേരവും, വന്നുപോകുന്ന എട്ടുപേർ ഒരു നേരവും ഭക്ഷണം കഴിച്ചു.
മൂന്നുനേരം കഴിക്കുന്നവരിൽനിന്ന് 20 രൂപയും ഒരുനേരം കഴിക്കുന്നവരിൽനിന്ന് 10 രൂപയും ഈടാക്കണമെന്ന് വകുപ്പ് ഡയറക്ടറുടെ സർക്കുലറുണ്ട്. അത് സംബന്ധിച്ച രജിസ്റ്റർ ഓഫിസിൽ സൂക്ഷിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. സ്കൂളിലെ സ്റ്റോർ റൂമിൽ സി.സി.ടി.വി സ്ഥാപിക്കണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.