Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടക്കാഞ്ചേരിയിൽ...

വടക്കാഞ്ചേരിയിൽ നിർമിക്കുന്നത് കാറ്റടിച്ചാൽ വീഴുന്ന കെട്ടിടമെന്ന് രമേശ് ചെന്നിത്തല

text_fields
bookmark_border
വടക്കാഞ്ചേരിയിൽ നിർമിക്കുന്നത് കാറ്റടിച്ചാൽ വീഴുന്ന കെട്ടിടമെന്ന് രമേശ് ചെന്നിത്തല
cancel

വടക്കാഞ്ചേരി: ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ വിവാദത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികൾ സത്യഗ്രഹ സമരം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നേതാക്കൾ ചരപ്പറമ്പിലെ വിവാദ ഫ്ലാറ്റ് സമുച്ചയം സന്ദർശിച്ച ശേഷമായിരുന്നു സമരം. ഒരു കാറ്റടിച്ചാൽ മറിഞ്ഞു വീഴുന്ന കെട്ടിടമാണ് നിർമിക്കുന്നതെന്നും അതിൽ താമസിക്കുന്നവർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തണമെന്നും ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഏത് സമയത്തും ദുരന്തം സംഭവിക്കാം. പാവപ്പെട്ട കുടുംബങ്ങളോടുള്ള ചതിയാണെന്നും അഴിമതിയുടെ ഉത്തരവാദിത്തം മന്ത്രി എ.സി. മൊയ്തീനാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ എന്നിവരും ഓൺലൈനിലൂടെ സംസാരിച്ചു. സമാപന സമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു.

അനിൽ അക്കര എം.എൽ.എ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി, എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, പി.സി. ചാക്കോ, അനിൽ അക്കര എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡൻറ് പത്മജ വേണുഗോപാൽ, ജനറൽ സെക്രട്ടറിമാരായ ഒ. അബ്ദുറഹിമാൻകുട്ടി, അബ്ദുൽ മുത്തലിബ്, പാലോട് രവി, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

റെഡ്ക്രസൻറുമായി കരാർ: 'കേന്ദ്രത്തെ ഇനിയും അറിയിക്കാമല്ലോ'

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവനസമുച്ചയം സംബന്ധിച്ച് യു.എ.ഇ റെഡ്ക്രസൻറുമായി സംസ്ഥാന സർക്കാർ കരാർ ഒപ്പുവെച്ചത് കേന്ദ്രത്തെ അറിയിച്ചിരുന്നുവോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ മുഖ്യമന്ത്രി. കരാർ ഒപ്പുവെച്ചതിൽ വീഴ്ചവന്നെന്ന് വിദേശകാര്യ സെക്രട്ടറി പാർലമെൻററികാര്യ സമിതിക്ക് മുമ്പാകെ അറിയിച്ചത് മാധ്യമപ്രവർത്തകർ വാർത്തസമ്മേളനത്തിൽ ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു പ്രതികരണം.

കരാർ ഒപ്പിടുന്നതിന് കേന്ദ്ര സർക്കാറിെൻറ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തുള്ള സർക്കാറുമായി അല്ലെങ്കിൽ അവിടത്തെ പ്രാദേശിക സർക്കാറുമായി കരാർ ഒപ്പിടുന്നെങ്കിൽ പ്രത്യേക അനുമതി വേണ്ടിവരും. ഇതിന് അത് വേെണ്ടന്നാണ് താൻ മനസ്സിലാക്കിയിട്ടുള്ളത്. ഇത്തരം കരാറിൽ ഏർപ്പെടുന്നത് കേന്ദ്രത്തെ അറിയിക്കേണ്ടതുണ്ട്. അതിനപ്പുറം അനുമതി വാങ്ങേണ്ടതില്ല. റെഡ് ക്രസൻറുമായുള്ള കരാറിെൻറ കാര്യം കേന്ദ്രത്തെ അറിയിച്ചിരുന്നുവോയെന്ന് എടുത്തുചോദിച്ചപ്പോൾ അറിയിച്ചില്ലെങ്കിൽ ഇനിയും അറിയിക്കാമല്ലോ, അതിൽ പ്രശ്നമൊന്നുമില്ല, നല്ല കാര്യത്തിനാണല്ലോ എന്നായി മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalaUDFVadakkencherry flat controversy
Next Story